മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം
Showing posts with label സന്തോഷ് പല്ലശ്ശന. Show all posts
Showing posts with label സന്തോഷ് പല്ലശ്ശന. Show all posts

Thursday, December 1, 2011

Debate on Globalization: More Responses Part - 2

|0 comments



 

 

ആഗോളഗ്രാമത്തിലെ ബഹുസ്വരതകള്‍- സാഹിത്യവേദി പ്രതിമാസ ചര്‍ച്ച-നവംബര്‍ മാസം (റിപ്പോര്‍ട്ട്)






 Dear Rajan,

Thanks for your responses. 
You have rightly captured the theme of my article in the quotes below  from UN Millennium report (3rd para of the comments).  Globalization is not a panacea and it has many ills.  We can and need to work on its negative points rather than throwing out the idea itself.  Inclusiveness is also not limited to just sharing of economic benefits.  Globally, there are gaps in knowledge, technology, culture, etc as well as these also need to be shared (not to be imposed)

We can discuss the other issues (impact of growth on employment, trader greed etc.) when we meet on this Sunday at Matunga.


With regards, 

(M. Pushpangadan)





Response from 
P K Surendran, Film Critic & Social Worker.

It is interesting to note that the debate on the article presented in Sahityavedi has moved out of the closed class rooms of Matunga Kerala Bhavanam to the cyber space.

When we talk about globalization, there is something more than the issues related to economics etc. that we usually discuss. There is a very serious issue related to the culture. In the new world order, the identity/culture of a nation is slowly erased. A nation without identity/culture is soul-less. This hollowness is best to mould the people accordingly. This has already taken place in various levels -- language, taste, dressing, relationships, value systems, etc.
These changes started taking place slowly since industrialization. Urbanization furthered its momentum. This happened in the name of so-called 'progress'. One can argue that there are number of positive sides to these 'developments', but if we look at the other side, the price we pay for this is too high.


With regards,

P.K. Surendran

Tuesday, November 30, 2010

പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍ സാഹിത്യ വേദിയില്‍

|0 comments
പ്രിയരേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ ഡിസംബര്‍ മാസം ആദ്യ ഞായറാഴ്ച (05/12/2010) വൈകുന്നേരം 6 മണിക്ക് പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍ ആദ്ദേഹത്തിന്റെ 'വളരണം, ഒരു സമാന്തര മാധ്യമ സംസ്‌കാരം!' എന്ന പ്രബന്ധം അവതരിപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും.
പ്രസ്തുത ചര്‍ച്ചയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്‌നേഹികളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
തീയതി:
ഡിസംബര്‍ 5ാം തിയതി, ഞായറാഴ്ച
സമയം:
വൈകുന്നേരം കൃത്യം 6 മണി
സ്ഥലം:
കേരള ഭവനം ഹാള്‍, മാട്ടുംഗ
വിശദവിവരങ്ങള്‍ക്ക് 8767955545, 9920410030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

ആദരപൂര്‍വ്വം
ഡോ. വേണുഗോപാല്‍
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ.
നോട്ട്: അവതരിപ്പിക്കപ്പെടുന്ന പ്രബന്ധം ഏറെ ദീര്‍ഘമായതിനാല്‍ പരിപാടി കൃത്യം ആറുമണിക്ക് തന്നെ ആരംഭിക്കുന്നതാണ്. അതുകൊണ്ട് എല്ലാ സുഹൃത്തുക്കളും കൃത്യസമയത്തുതന്നെ എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പി. കെ. മുരളീകൃഷ്ണന്‍
മുംബൈയുടെ സമകാലിക സാഹിത്യത്തില്‍ സജീവമായി ഇടപെടുന്ന മുരളകൃഷ്ണന്റെ സര്‍ഗ്ഗാത്മക ജീവിതം എഴുത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നാടകത്തിലും സിനിമയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലുമായി മുരളികൃഷ്ണന്‍ മുംബൈയില്‍ സജീവമാണ്. കലാകൗമുദിയിലും മുബൈയിലെ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി കവിതകളും, നാടകം, ചിത്രകല, സിനിമ, സംബന്ധിയായ കുറിപ്പുകളും സാഹിത്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1998-ല്‍ മാധ്യമങ്ങളെ
ക്കുറിച്ചുള്ള ഒരു പഠനത്തിന് അദ്ദേഹത്തെ 'നവകം' അവാര്‍ഡിന് അര്‍ഹനാക്കി. സിനിമയുമായി ഏറെകാലത്തെ സഹജീവതമുണ്ടായിരുന്ന മുരളിയുടെ ആദ്യ ഷോര്‍ട്ട് ഫിലിം 'മുംബൈ ബ്ലൂസ്' ആണ്. കൂടാതെ ഒട്ടേറെ ചലചിത്ര പ്രമുഖരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മുബൈ കര്‍ജത്തിലെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐ.ഐ.എമ്.എസ്) ഹ്യമന്‍ റിസോര്‍സസ് വിഭാഗം പ്രൊഫസറായി ജോലി നോക്കുന്നു.



പി. കെ. മുരളീകൃഷ്ണന്റെ വേദിയില്‍ അവതരിപ്പിക്കുന്ന ലേഖനം
'വളരണം, ഒരു സമാന്തരം മാധ്യമ സംസ്‌കാരം!'>>>>

Tuesday, November 2, 2010

ആശിഷ് എബ്രഹാം സാഹിത്യവേദിയില്‍

|0 comments
പ്രിയരെ,
മുംബൈയ് സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ നവംബര്‍ മാസം ആദ്യ ഞായറാഴ്ച (7-11-2010) വൈകുന്നേരം 6ന് യുവകവി ആശിഷ് എബ്രഹം സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ മുംബയിലെ എഴുത്തുകാരും സാഹിത്യാസ്വദകരും പങ്കെടുക്കും.

പ്രസ്തുത പരിപാടിയിലേക്ക് എല്ലാ അക്ഷരസ്‌നേഹികളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: കേരള ഭവന്‍, മാട്ടുംഗാ
തീയതി: നവംബര്‍ 7, 2010, ഞായറാഴ്ച
സമയം: വൈകുന്നേരം 6 മണി

സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ.

ആശിഷ് എബ്രഹാം
പുതുകവിതയുടെ നവ ഭാവുകത്വങ്ങളെ സ്വന്തം കിവതയിലേക്ക് സ്വാം
ശീകരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഒരു യുവകവിയാണ് ശ്രീ ആശിഷ് എബ്രഹാം. മുംബൈയിലേയും നാട്ടിലേയും കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ സ്വന്തം കവിതകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്‌. കൂടാതെ 'പ്രതിരൂപം' എന്നു പേരുള്ള തന്റെ സ്വന്തം ബ്ലോഗ്ഗിലൂടെ മലയാളം ബ്ലോഗോസ്ഫിയറില്‍ ആശിഷ് സജീവമാണ്.
ഇടതുപക്ഷ സഹയാത്രകനായ ആശിഷ്, ഒരുകാലത്ത് പുരോഗമനകലാസാഹിത്യ സംഘത്തിന്റെ സാഹിത്യ സാംസ്‌കാരിക പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി
മുംബൈയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായി ജോലി നോക്കുന്നു. വളരെ യാദൃശ്ചികമായാണ് സാഹിത്യവേദിയില്‍ എത്തിപ്പെടുന്നതും വേദിയുടെ
സാഹിത്യ ചര്‍ച്ചകളില്‍ സജീവമാകുന്നതും. എഴുത്തിലും ദര്‍ശനത്തിലും പുതിയ ചില കരുത്തുകള്‍ പകര്‍ന്നു തരുന്ന മുംബൈയ്
സാഹിത്യവേദിയില്‍ തന്റെ സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ കൈവന്ന ഈ അവസരത്തെ ഒരു ഭാഗ്യമായി ശ്രീ ആശിഷ് വിലയിരുത്തുന്നു. മുംബൈയിലെ പുതുനിരയിലുള്ള എഴുത്തുകാര്‍ വേദിയില്‍ സ്വന്തം സൃഷ്്ടികള്‍ അവതരിപ്പിച്ചതിനു ശേഷം അവരുടെ സര്‍ഗ്ഗാത്മകതയില്‍ വന്നിട്ടുള്ള നല്ലമാറ്റങ്ങളെ ആശിഷ് ഉല്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട് അതാണ് വേദിയില്‍ വരാനും സൃഷ്ടികള്‍ അവതരിപ്പിക്കാനുമുള്ള തന്റെ പ്രചോദനം എന്ന് ആശിഷ് പറയുന്നു.

ആശിഷ് എബ്രഹാമിന്റെ കവിതകള്‍


"വോട്ട് ബാങ്കുകള്‍ "

പൂരപ്പറമ്പില്

കൂട്ടം തെറ്റി കരഞ്ഞ

പൈതലിനെ റാഞ്ചി

പറന്ന കഴുകന്

കരള്കൊത്തികീറി

വിഴുങ്ങുമ്പോള്

ഗാസ ...ഗാസ ...

എന്നുറക്കെ കരഞ്ഞ

കാപട്യമേ...

നിന്റെ ഉപ്പുരസമില്ലാത്ത

കണ്ണുനീര്പാടങ്ങളില്

വിത്തെറിഞ്ഞു

"വോട്ട് "

മുളപ്പിക്കുന്ന

കക്ഷിരാഷ്ട്രീയ ബുദ്ധിയെ ....

മുക്തകണ്ഠം പ്രശംസിക്കാതെ

വയ്യെനിക്കത്രമേല്ല്

കേമമീ നാട്യം,...

ബഹുരസം ....

ഗാസ ...ഗാസ ...



.......യന്ത്രം .......


സമയത്തൊരിക്കലും
വന്നിട്ടില്ല
പോകരുതെന്ന്
യാചിച്ചതോരിക്കലും
കേട്ടിട്ടുമില്ല

വരവിനും
പോക്കിനുമിടയില്
ചിലച്ചു തളര്ന്ന
പഴഞ്ചന്ക്ലോക്കിനും

ചിതല്തിന്നുന്ന
മച്ചിനും കീഴില്

തുരുമ്പിച്ചൊരു
തയ്യല്യന്ത്രം മാത്രം
നിര്ത്താതെ
കരഞ്ഞുകൊണ്ടിരുന്നു



നിഴലുകള്‍ മാത്രം....


നിന്‍റെ ഓര്‍മകള്‍ക്ക്
എന്‍റെ രക്തത്തിന്‍റെ
മണമുണ്ട്


ആത്മാവില്‍
പ്രേതാവേശത്തിന്റെ
കനല് വീഴുമ്പോഴും
ബോധം വീണ്ടെടുത്തത്
ഓര്‍മകളില്‍
ഇല്ലതാവാനാണ്

ശൂന്യമായ ഹൃദയം
കാലത്തിന്റെ
ഇടവഴികളില്‍
ചിന്ത മുറിഞ്ഞു
നില്‍ക്കുമ്പോള്‍

ഒന്നുമില്ലായ്മയുടെ
കടുംശ്രുതികള്‍
ആത്മരോദനങ്ങളില്‍
വിസ്മൃതമാവുന്നു..

നിലയറ്റു പോകുമ്പോള്‍
വിരല് കോര്‍ക്കാന്‍
നിഴലുകള്‍ മാത്രം

പാതിമുറിഞ്ഞ
കവിതകളില്‍
എന്‍റെ ഹൃദയം
കൊര്‍ക്കപ്പെടുമ്പോള്‍
വിഹ്വലതയുടെ
അവസാന
നാഴികമണിയും
അടിച്ചു
കഴിഞ്ഞിരുന്നു



മടങ്ങി പോകുന്നവന്‍...


രാവിന്റെ
നിശബ്ദ്ധതയില്‍
നിഴല്‍ ചേര്‍ന്നുറങ്ങിയ
മൃതിയുടെ
അനുരണനങ്ങള്‍ക്ക്
ചെവിയോര്‍ത്തു
കവിത കുറുകിയ
ഹൃദയവുമായി
ഇന്നലെ
ഇതു വഴിപോയ
ഒരു രാപ്പാടിയുടെ
ശബ്ദ്ധം കൂടി നിലച്ചു

വഴിയോരങ്ങളില്‍
സമധിയാകുന്ന
സ്വപ്നങ്ങളെ
ബലിചോറുരുട്ടി
കറുത്തവാവിന്റെ
കദനം കണ്ണ് നീരായോഴുക്കി
ഞാനിനിയും
മുന്നേറട്ടെ

എനിക്ക്
ഒരു കുമ്പിള്‍
കഞ്ഞിക്കായി ഇരന്നു
നില്‍ക്കുന്ന
നിന്റെ വയറിന്റെ
കാളല്‍ തുണയുണ്ട്

ഒരിക്കലും
അസ്തമിക്കാത്ത
ഈ പകലിന്റെ
വറുതിയില്‍
ഉരുകിയോലിക്കുമ്പോള്‍
ഇനിയൊരു
ഉഷസിന്റെ
ഊഷ്മളത
കൊതിക്കുന്നതെങ്ങനെ

ഔപചാരികതയുടെ
ശവപറമ്പില്‍വച്ച്
കാലം എന്നോടോതിയ
നന്ദി വാക്കിന്റെ
ദഹനം കഴിഞ്ഞു
ഞാനിതാ മടങ്ങി പോകുന്നു


മഞ്ചാടി മുത്തുകള്‍...

സന്ധ്യേ ..

നിന്റെ ചുവപ്പില്നിന്നും

വിപ്ലവം

വിട... പറഞ്ഞകന്നുവോ ?

സന്ധ്യേ ..

നിറം മങ്ങിയ

സായാഹ്നകാഴ്ചകളില്

നിന്റെ പ്രണയത്തിന്റെ

വിരഹനോവുകള്

ചുരത്തിയ

മിഴിനീരില്

ഒരു

മഴവില്ല് വിരിയുന്നത്

കാണാന്കൊതിച്ച

ഞാന്‍ .....

പടിഞ്ഞാറന്മാനത്ത്

നിന്റെ

കടക്കണ്ണില്നിന്നും

അടര്ന്നു വീണ

അടങ്ങാത്ത

ദാഹത്തിന്റെ

മഞ്ചാടികുരുക്കള്

പെറുക്കികൂട്ടി

കാത്തിരിക്കുന്നത്

നാളത്തെ

പ്രഭാതത്തില്

നിന്നെ

പുണര്ന്നുമ്മവച്ചുണത്തി

നീ പകര്ന്ന

മഞ്ചാടി മുത്തില്

തുടിക്കുന്ന

ചുവപ്പ് നിന്റെ ആഴങ്ങളില്

ആഴ്ത്തി ...

പുത്തനൊരു വിപ്ലവത്തിന്റെ

നിര്വൃതിയായ്

നിന്നില്

അലിയുവാന്മാത്രം


പ്രതി രൂപം

എനിക്കൊരു വരികവിത കടം തരുമോ

പ്രണയത്തെ ബാഷ്പ്പീകരിച്ചു

ജീവിതത്തെ പ്രകീര്ത്തിച്ചു

മൃതിയെ ഞാനൊന്നു

പരിഹസിക്കട്ടെ

എനിക്കോരിറ്റു സ്നേഹം

കടം തരുമോ

മൌനം വരിയുടച്ച

രാവിന്റെ വിഹ്വലതകളില്

അവളുടെ താലി മാലയില്

കുരുക്കാന്

എന്റെ പൌരുഷം

ഉരുക്കിയെടുത്ത

വിഷ ബീജങ്ങളെ

ഞാനൊന്നു വിതക്കും വരെ

എനിക്കൊരു

ജന്മം കടം തരാമോ

കപിലവസ്തുവില്ജനിച്ചു

അയോധ്യയില്വളര്ന്നു

ഹീരാ ഹുഹയില്ഉറങ്ങി

ഞാനെന്റെ ചിന്തകളെ

കാല്വരിയിലെ

കുന്നിന്മുകളില്

കുരിശിലേറ്റട്ടെ

ഞാന്പറയാനും

നീ അറിയാനും വൈകിയ

സത്യം ഇനി പറയട്ടെ

നിന്റെ........

പ്രതി രൂപം മാത്രമാണ് ഞാന്



ഓളങ്ങള്ക്കപ്പുറം


അകലെയീ
ഓളങ്ങള്ക്കപ്പുറം
കാണാച്ചുഴികളുടെ
ആഴങ്ങളില്
ഒരു മുത്തുണ്ട്
കൂട്ടരേ...

മുത്തു തേടി
കനവിന്റെ
സ്വപ്നതീരത്തേക്കു
തുഴയെറിഞ്ഞകലുമൊരു
യാത്രികന്ഞാന്

തരിക നീ കാലമേ
മമ ജീവല്
പ്രതീക്ഷകള്ക്കുമേല്
വര്ണാഭമാകുമൊരു
നല്കാഴ്ച

തരിക നീ ലോകമേ
ഋതു പകര്ച്ചകളില്
നിശ ചുരത്തിയ
നിലാവിന്റെ
ധവള പുഷ്പ്പങ്ങള്

തരിക നീ പകലിന്റെ
കാരുണ്യമേ ...
ഒഴിഞ്ഞ വയറിനു
ഒരു പിടി അന്നവും
തകര്ന്ന കിനവുകളില്
ഒരിറ്റു പ്രതീക്ഷയുടെ
ചെങ്കനലും .






Tuesday, September 28, 2010

മുംബൈ സാഹിത്യവേദിക്ക് 43 വയസ്സ്‌

|5 comments




















click in the picture to get bigger size of the invitation

Tuesday, August 31, 2010

പെണ്‍നോവുകളും പുരാവൃത്തങ്ങളും

|5 comments
പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് സെപ്തബര്‍‌ മാസം ആദ്യ ഞായറാഴ്ച്ച കഥാകാരി സി. വി. ഭുവനേശ്വരി സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: സെപ്തബര്‍‌ 5, 2010 ഞായറാഴ്ച്ച

ചേപ്പാട്‌ സോമനാദന്‍
കണ്‍വീനര്‍,
സാഹിത്യവേദി


C. V. Bhuvaneshwari

Born at Chembra Vadakke Kalam, Kulappulli, Shornur, Kerala. Father: Damodaran Nair, Mother: Shreedevi, Education: St. Therasa Convent, Shornur, NSS College Ottappalam, Delhi University, Ph. D. from Jawaharlal Nehru University. Worked in various Research Projects with eminent academics from India and USA; Worked as a faculty member of the Department of English for more than twenty years at K. V. Pendharkar College, Mumbai, and held position as the Head of the Department. Worked and researched actively in areas like Sociology and literature, Social History, Oral History, Women's History etc. Participated in many Seminars and presented papers at various universities and academic institutions. Has written scripts on social issues, directed and made her students present them in various platforms. The script and presentations of Stribharata based on the lives of the women characters in Mahabharata and Sitayana based on the life of Sita of Ramayana were much appreciated in Mumbai academic circled. Apart from the drama scripts and short stories, has regularly written poems too.

സി വി ഭുവനേശ്വരി വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍

1. വീണ്ടും ഒരു സാവിത്രി കഥ - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക download>>
2.
ഒരമ്മ ചരിത്രം സൃഷ്ടിക്കുന്നു - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക download>>

സി. വി. ഭുവനേശ്വരിയുമായി സന്തോഷ് പല്ലശ്ശന നടത്തിയ ദീര്‍ഘമായ സംഭാഷണത്തിന്റെ പ്രസക്തഭാഗം ചുവടെ


പെണ്‍നോവുകളും പുരാവൃത്തങ്ങളും
__________________സന്തോഷ് പല്ലശ്ശന

മനുഷ്യനിര്‍മ്മിതമായ ചില സാംസ്‌കാരിക പരിക്രമങ്ങളുടെ നിരന്തര സ്വാധീനങ്ങള്‍ക്ക് വഴങ്ങി പുതിയ എഴുത്തുകാര്‍ രൂപപ്പെടുന്നത് കണ്ടിട്ടുണ്ട്. ചില ഫ്യൂഡല്‍ തറവാടുകളില്‍ ഉടവാളും ചെങ്കോലുംപോലെ പരമ്പരകളിലൂടെ കൈമറിയുന്ന വരേണ്യസാഹിത്യത്തിന്റെ വംശമാലകളും യഥേഷ്ടം. എന്നാല്‍ വേറെ ചില എഴുത്തുകാരുണ്ട് ഒരു നിയോഗം പോലെ കാലം കരുതിവയ്ക്കുന്ന ചില പ്രത്യേക ഇടങ്ങളില്‍ അവര്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പരുപരുക്കനായ യാഥാര്‍ത്ഥ്യങ്ങള്‍ വേട്ടയാടിയില്ലെങ്കിലും അവരും എഴുത്തിന്റെ അശാന്തമായ വഴികളുലുടെ നടക്കുന്നവരാണ്. പാരമ്പര്യത്തിന്റെ വര്യണ്യ സാഹിത്യത്തെവിട്ട് പ്രന്തവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്ക് അവര്‍ പ്രതിലോമകരമായ യാത്രകള്‍ നടത്തിക്കൊണ്ടേയിരിക്കും. സുഖകരമായ ആവാസവ്യവസ്ഥയിലാണ് അവര്‍ ജീവിക്കുന്നതെങ്കിലും തിളച്ചു മറിയുന്ന ഭൂമിയുടെ കാണാ ദൂരങ്ങളില്‍ നിന്നുള്ള നിലവിളികള്‍ അവരെ തേടി വന്നുകൊണ്ടേയിരിക്കും. സി. വി. ഭുവനേശ്വരി എന്ന എഴുത്തുകാരിയെ എഴുത്തിന്റെ അശാന്തമായ വഴിയില്‍ തളച്ചിട്ടത് കാലത്തിന്റെ നിയോഗമല്ലാതെന്താണ്. സാമ്പത്തികമായി ഉയര്‍ന്ന ഒരിടത്തരം നായര്‍ തറവാട്ടിലെ ഫ്യൂഡല്‍ സ്വത്വത്തിനകത്ത് വളര്‍ന്നപ്പോഴും ജന്മ നിയോഗത്തിന്റെ അന്തര ലക്ഷ്യങ്ങളിലേക്ക് ഈ എഴുത്തുകാരി യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളി ചെമ്പ്ര വടക്കേ കളത്തില്‍ ഭുവനേശ്വരി ഇന്ന് മുംബൈ നഗരത്തില്‍ അറിയപ്പെടുന്ന അദ്ധ്യാപികയും ചെറുകഥാകാരിയുമാണ്. എന്‍. എസ്. എസ്. ഒറ്റപ്പാലം, ഡല്‍ഹി യൂണിവാഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകാലാശാലകളില്‍ നിന്ന് കോളജ് തല വിദ്യാഭ്യാസം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ഇന്ത്യയിലേയും വിദേശത്തേയും അതി പ്രശസ്തരായ അക്കാഡമിക്കുകളുമായി ചേര്‍ന്ന് സാമൂഹിക-വരമൊഴി-സ്ത്രീ-ചരിത്രപഠനങ്ങള്‍, ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ അങ്ങിനെ നീണ്ടുകിടക്കുകയാണ് സി. വി. ഭുവനേശ്വരി എന്ന എഴുത്തുകാരിയുടെ ജീവിതം. ഇരുപതുവര്‍ഷക്കാലം മുംബയിലെ കെ. വി. പെന്താര്‍ക്കര്‍ കോളജിലെ അദ്ധ്യാപികയും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവിയുമായിരുന്നു. ജീവിതത്തിന്റെ വലിയൊരുഭാഗം ഡല്‍ഹിയിലും മുംബൈയിലുമായി കഴിഞ്ഞു. 2009-ല്‍ തന്റെ പതിനെട്ട് കഥകള്‍ അടങ്ങുന്ന ഒരു സമാഹാരം (a grandmother's tale) ഒലീവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു. പതിറ്റാണ്ടുകളോളം ഇംഗ്ലീഷ് സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവിദ്യര്‍ത്ഥികളുമായുള്ള ഇടപഴക്കമായിരിക്കണം ഭുവനേശ്വരിയെ ഇംഗ്ലീഷില്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ച ഘടകം. എങ്കിലും സ്വന്തം നാടിനോടും മാതൃഭാഷയോടുമുള്ള സ്‌നേഹത്തെ ഈ എഴുത്തുകാരി മനസ്സില്‍ ഇന്നും തിരികെടാതെ നിലനിര്‍ത്തുന്നു. മുംബൈ സാഹിത്യവേദിയുടെ സെപ്തബര്‍ മാസ ചര്‍ച്ചയില്‍ ഭുവനേശ്വരി തന്റെ കഥകള്‍ അവതരിപ്പിക്കുന്നതിലൂടെ സ്വന്തം നാടിനേയും ഭാഷയേയും തിരിച്ചുപിടിക്കാനും ആത്മാവിനൊപ്പം അതിനെ നിലനിര്‍ത്താനുമുള്ള ഒരു ശ്രമമാണ് നടത്തുന്നത്.


- എങ്ങിനെയാണ് എഴുത്തിലേക്ക് വരുന്നത്?


എന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ ഞാന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ വളരെ വിശദമായി പങ്കുവയ്ക്കുന്നുണ്ട്. വളരെ ഫ്യൂഡലായ ഒരു ജീവിത ചുറ്റുപാടുകളില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഒരു ഫ്യൂഡല്‍ ചിഹ്നങ്ങളും ഞാന്‍ ജീവിതത്തില്‍ അണിഞ്ഞിട്ടില്ല. എല്ലാ വിഭാഗത്തോടും തുറന്നിടപഴകാനും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ഞാന്‍ എന്നും ഉത്സാഹം കാണിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാനറിയാതെ എന്റെയുള്ളില്‍ ഒരു ''ഒരു റിബല്‍'' വളര്‍ന്നു വരുന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍. എനിക്ക് ശരിയല്ല എന്ന് തോന്നുന്നതിനോട് ഞാന്‍ കലഹിക്കുമായിരുന്നു. അപാരകഴിവുകള്‍ ഉണ്ടായിരുന്നിട്ടും ഒരു പെണ്ണായി ജനിച്ചുപോയി എന്നൊരൊറ്റ കാരണം കൊണ്ട് ആരാലും അിറയപ്പെടാതെപോയ ഒരമ്മയുടെ മകളാണ് ഞാന്‍. ചെറുപ്പത്തില്‍ തന്നെ ഇഷ്ടമില്ലാത്ത പല വ്യവസ്ഥാപിതമായ സംഗതികളേയും ഞാന്‍ എതിര്‍ത്തിരുന്നു. തികച്ചും ബയോളജിക്കലായ ഒരു സംഗതിയാണ് പെണ്‍കുട്ടികളുടെ മാസമുറ. മാസമുറയുള്ള പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ ഒരുപാട് റസ്ട്രിക്ഷന്‍സ് ആണ്. അത് ചെയ്യാന്‍ പാടില്ല ഇതു ചെയ്യാന്‍ പാടില്ല അങ്ങിനെ ഒരുപാടൊരുപാട്. ഇതിനൊടെക്കെ ഞാന്‍ കലഹിക്കുമായിരുന്നു. തറവാട്ടിന് ചീത്തപ്പേര്‍ വരാതെ നോക്കണ്ടത് വീട്ടിലെ പെണ്‍കുട്ടികളുടെ ബാധ്യതയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ഡല്‍ഹിയിലേക്ക് പോയി ഒറ്റക്ക് താമസിച്ചു പഠിച്ചു ഒരുപാട് റിസേര്‍ച്ച് ചെയ്തു... അന്നത്തെക്കാലത്ത് ഇതൊക്കെ വലിയ കാര്യമാണ്. വീട്ടില്‍ അമ്മുമ്മയും അമ്മയുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അമ്മ ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു. പല മാസ്റ്റര്‍പീസ് പുസ്തകങ്ങളും വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. ഉറൂബ്, കാരൂര്‍ പിന്നെ ബംഗാളി സാഹിത്യത്തിലെ മഹാശ്വേതാദേവി, ആശാപൂര്‍ണ്ണാദേവി, താരാശങ്കര്‍ ബാനര്‍ജി, വിഭൂതി ഭൂഷണ്‍ തുടങ്ങിയവരെ വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. ബംഗാളി സാഹിത്യം എന്നിലെ എഴുത്തുകാരിയെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്‍. എസ്. എസ്. കോളജിലാണ് ഞാന്‍ പഠിച്ചത്. അവിടെ പണ്ട് പഠിപ്പിച്ചിരുന്ന പ്രശസ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ പേരിലുള്ള രാജലക്ഷ്മി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം എനിക്ക് കിട്ടിയിരുന്നു. ഇതൊക്കെ സാഹിത്യവുമായി എന്നെ കൂടുതല്‍ അടുപ്പിച്ചു. ഡല്‍ഹിയില്‍ ജീവിതത്തില്‍ വിവിധ ഭാഷക്കാരയ ചില അക്കാഡമിക്കുകളുമായുള്ള സൗഹൃദം എന്നെ ഏറെക്കുറെ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിച്ചുവിട്ടു.


-ഫെമിനിസത്തിലേക്ക് തിരിയുന്നതെപ്പോഴാണ്?


വ്യവസ്ഥാപിതമായ രീതികള്‍ക്ക് അകത്തുകറങ്ങുന്ന ഒരു തരം ഫെമിനിസമല്ല എന്റേത്. ഹാര്‍മ്മണി മാഗസ്സിനില്‍ എന്റെ പുസ്തകത്തെക്കുറിച്ച് ശ്രീമതി അമിത ബട്ടി എഴുതിയ റിവ്യുവില്‍ എന്നെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുകയുണ്ടായി. ഫെമിനിസം എന്നു പറയുമ്പോള്‍ അതിന്റെ സൈദ്ധാന്തികമായ കാര്യങ്ങള്‍ എന്തുമാകട്ടെ. എന്റെ ചുറ്റുപാടുമുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും എന്നിലുണ്ടാക്കുന്ന സ്വാഭാവിക ചലനങ്ങളാണ് എന്റെ ഫെമിനിസം. അതിനെ ഫെമിനിസം എന്നു വിളിക്കാമോ എന്നറിഞ്ഞുകൂടാ. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ എത്രയോ ഭാഗ്യവതികളാണ്. ബീഹാറിലും ഒറീസയിലുമൊക്കെ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വെച്ചുനോക്കുമ്പോള്‍ കേരളം എത്രയോ ഭേദമാണ്. എന്റെ തന്നെ സ്റ്റുഡന്‍സില്‍ പലരും ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. സ്വാതന്ത്ര്യം കിട്ടി അന്‍പതുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ല. ഫെമിനിസം തന്നെ ഏറെ തെറ്റീധരിക്കപ്പെടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഈയിടെ ''റിവൈവല്‍ ഓഫ് ബ്രഹ്മണിസം''എന്ന പേരില്‍ പുരുഷന്മാരെപ്പോലെ പൂണൂല്‍ ധരിക്കണമെന്ന് പറഞ്ഞ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ മുന്നോട്ട് വന്നിരുന്നു. ഇതൊക്കെ എങ്ങിനെയാണ് ഫെമിനിസമാകുന്നത്. സ്ത്രീ സ്വാതന്ത്യത്തിന്റെ പേരില്‍ പഴയ അന്ധവിശ്വാസങ്ങളേയും പാരതന്ത്ര്യങ്ങളേയും തിരിച്ചുകൊണ്ടുവരാനാണ് സത്യത്തില്‍ ഇവര്‍ ശ്രമിക്കുന്നത്. നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യം എന്നു വച്ചാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാനും പുരികം പ്ലക്കുചെയ്യാനും ലിപ്സ്റ്റിക്കിടാനും, സ്‌മോക്ക് ചെയ്യാനും, ജീന്‍സിടാനുമുള്ള പെണ്ണിന്റെ സ്വാതന്ത്ര്യം എന്നാണ് പൊതു ധാരണ.

- തൊണ്ണൂറുകളില്‍ സാഹിത്യത്തില്‍ പെണ്ണെഴുത്തിലൂടെ അനുഭവിച്ച എക്‌സ്പീരിയന്‍സ് ആണ് കേരളത്തിലുള്ളവര്‍ക്ക് ഫെമിനിസത്തെക്കുറിച്ചുള്ളത്. കുറച്ചെങ്കിലും ആക്ടിവിസത്തിന്റെ പാതയില്‍ കണ്ട പേരുകള്‍ സാറാ ജോസഫ്, സുഗതകുമാരി, പി. ഗീത തുടങ്ങിയവരാണ്..

അതേ. . . ഞാന്‍ നേരത്തെ പറഞ്ഞപോലെ കേരളത്തില്‍ ഇതിന്റെ അടിയൊഴുക്ക് കുറവാണ്. എല്ലാ ദേശത്തും ഫെമിനിസത്തിന്റെ ശക്തി സാന്ദ്രതകള്‍ വേറെ വേറെയാണ്. അമേരിക്കയില്‍ ഇത് ബ്ലാക്ക് ഫെമിനിസം എന്നറിയപ്പെടുന്നു. അവിടുത്തെ നീഗ്രോകളായ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കേട്ടാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് മനം പെരട്ടല്‍ ഉണ്ടാകും അത്രക്ക് ഭീകരമാണ്. കേരളത്തില്‍ ഉണ്ടാകുന്ന സ്ത്രീ പീഢനങ്ങള്‍ക്ക് കാരണം ആ സമൂഹത്തിലെ വൃത്തികെട്ട വ്യവസ്ഥാപിത രീതികള്‍കൊണ്ടാണ് അത് തകര്‍ക്കപ്പെടണം. നാട്ടില്‍ ആങ്ങളയും പെങ്ങളുമൊരുമിച്ചു റോട്ടിലൂടെ നടക്കാന്‍ പറ്റാത്ത ഒരു സ്ഥിതിയാണ് വന്നിരിക്കുന്നത്. കുടുംബം എന്ന സ്ഥാപനത്തിലാണെങ്കില്‍ ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാവാത്ത സ്ത്രീ വിവേചനങ്ങളാണ് ഉള്ളത്. ഒരു ഭര്‍ത്താവ് എന്നാല്‍ സ്വന്തം ഭാര്യയുടെ മേല്‍ ആധിപത്യം ഉള്ളവനായി സമൂഹം അംഗീകരിച്ചിരിക്കുന്നു. സിന്ദൂരം, മാംഗല്യസൂത്രം, കുന്തം കൊടചക്രം തുടങ്ങി എല്ലാ ചിഹ്നങ്ങളും അണിയേണ്ടവളാണ് സ്ത്രീ. എന്നാല്‍ പുരുഷന് അങ്ങിനെ ഒരു ചിഹ്നങ്ങളും കൊണ്ടു നടക്കേണ്ട ആവശ്യമില്ല. ഒരു പെണ്ണിന്റെ മേലെ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഉള്ളവനാണ് ഭര്‍ത്താവ് എന്നാണ് ഇവിടുത്തെ സ്ഥിതി. ഒരു സ്ത്രീ തന്റെ പുരുഷനെ പ്രതീകാത്മകമായി മാംഗല്യസൂത്രമണിഞ്ഞ് ബഹുമാനിക്കുന്നതുപോലെ ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് മാംഗല്യസൂത്രം ധരിക്കാത്തതെന്തുകൊണ്ടാണ്. കേരളത്തിലെക്കാള്‍ ദയനീയമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്തിതി. ഇവിടെ മഹാരാഷ്ട്രയില്‍ ഒരു യുവതി കല്യാണത്തിനു ശേഷം ഭര്‍തൃവീട്ടുകാര്‍ നിശ്ചയിക്കുന്ന പുതിയപേര് സ്വീകരിക്കണം. കല്യാണത്തോടെ സ്ത്രീയുടെ സ്വന്തം ഐഡന്റിറ്റി തകര്‍ക്കപ്പെടുകയാണ്. സ്ത്രീ ജോലിക്കാരിയാണെങ്കില്‍ ഒന്നാം തിയതി ശംമ്പളം കിട്ടുമ്പോള്‍ ശമ്പളത്തുക മുഴുവന്‍ അവള്‍ വീട്ടില്‍ എല്‍പ്പിക്കണം. പണം മുഴുവന്‍ വാങ്ങിവയ്ക്കുന്നത് ഭര്‍ത്താവല്ല അമ്മായിയമ്മയാണ്.

- കേരളത്തിലെ നായര്‍ സ്ത്രീകളില്‍ സ്ത്രീ സ്വാതന്ത്ര്യം മറ്റു സമൂദായങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നു തോന്നുന്നു. എന്താണ് അനുഭവം?

നായര്‍ സ്ത്രീകള്‍ കുറച്ചുകൂടി സ്വതന്ത്രരാണ് ഇക്കാര്യത്തില്‍ എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഇവിടേയും ദയനീയമാവുകയാണ്. നായര്‍ സ്ത്രീകളില്‍ താലിയുടെ ഏര്‍പ്പാടില്ല. പെണ്ണിന്റെ കഴുത്തില്‍ താലികെട്ടുന്നതോടെ പുരുഷന്‍ നടത്തുന്നത് ''ആലഹഹ ീംിലൃവെശു ലേെമയഹശവൊലി'േ' ആണ്.

- സ്ത്രീയുടെ പ്രശ്‌നങ്ങള്‍ അവതിരിപ്പിക്കാന്‍ കൂടുതല്‍ ഉചിതം സ്തീകള്‍ തന്നെയാണ് എന്ന് തോന്നിയിട്ടുണ്ടോ? പെണ്ണെഴുത്ത് എന്നൊരു വിഭാഗം തന്നെ സാഹിത്യത്തില്‍ ഉണ്ടല്ലോ.

അങ്ങിനെ പറയാനാവില്ല. സ്ത്രീയെക്കുറിച്ച്, സ്ത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബര്‍ണാഡ്ഷാ, ക്ഷേക്‌സ്പിയര്‍ എന്നിവര്‍ വളരെ ഇഫക്ടീവ് ആയി എഴുതിയിട്ടുണ്ട്. അവരൊക്കെ ഊന്നുന്ന ഹ്യൂമനിസത്തില്‍ സ്ത്രീയുടെ പ്രശ്‌നങ്ങളും നന്നായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. സോഫോക്ലിസ്സിന്റെ ആന്റീഗണി തുടങ്ങിയകൃതികള്‍ വായിക്കുമ്പോള്‍ നമ്മുക്കു കൂടുതല്‍ വ്യക്തമാകും.

- കേരളത്തിലെ ഫെമിനിസം പെണ്ണെഴുത്ത് . . .


നാട്ടിലെ ഫെമിനിസത്തെക്കുറിച്ച് കാര്യമായി അറിയില്ല. ഫെമിനിസം എന്നാല്‍ വല്ലവന്റേയും കിടക്ക പങ്കിടലാണ് എന്ന തെറ്റീധാരണയാണ് പലര്‍ക്കും. ഞാന്‍ ഒരുപാട് ഫെമിനിസ്റ്റുകളുമായി അടിത്തുടപഴകാറുണ്ട്. അവരൊക്കെ പെരുമാറ്റത്തിലും വേഷത്തിലുമൊക്കെ വളരെ സിംപിള്‍ ആണ്. എഴുതുന്നത് പെണ്ണോ ആണോ ആവട്ടെ പെണ്ണിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സത്യസന്ധമായി സമീപിക്കാന്‍ ആവണമെന്നു മാത്രം. നല്ല ശക്തമായ ഒരു പെണ്‍കഥാപാത്രത്തെയെങ്കിലും സൃഷ്ടിക്കാനായാല്‍ മതി. സാറാജോസഫിന്റെ അലാഹയുടെ പെണ്‍മക്കള്‍ വായിച്ചത് ഈയിടെയാണ് എനിക്ക് ആ കൃതി വളരെ ഇഷ്ടപ്പെട്ടു. പിന്നെ പി. വത്സലയുടെ കൃതികള്‍ ഏറെ ഇഷ്ടമാണ്. മാധവിക്കുട്ടിയുടെ കൃതികള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

- കഥകള്‍ കൂടതലും എഴുതുന്നത് ഇംഗ്ലീഷില്‍ ആണല്ലോ. മലയാളത്തില്‍ എഴുത്തു നടക്കുന്നില്ലെ. മാധവിക്കുട്ടിയെപോലുള്ളവര്‍ ഇംഗ്ലീഷിലും മലയാളത്തിലും സജീവ സാന്നിധ്യം അറിയിച്ചവരാണ്. അതുപോലെ ഒരു ഡ്യുവല്‍ പെര്‍സണാലിറ്റി മാഡത്തിന് കഴിയില്ലെ?

നാടിനെ അടുത്തറിയുന്നത് മലയാളത്തിലൂടെയാണ്. ചെറുപ്പം മുതല്‍ മാതൃഭൂമി ആഴചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരിയായിരുന്നു ഞാന്‍. എന്നെ എഴുത്തിലേക്കും വായനയിലേക്കും അടുപ്പിച്ചതില്‍ ഒരു പങ്ക് മാതൃഭൂമിക്കും ഉണ്ടെന്നു പറയാം (പക്ഷെ മാതൃഭൂമിയുടെ ഇപ്പോഴത്തെ രൂപം അത്രക്ക് ഇഷ്ടമല്ല). അമ്മ നല്ല വായനക്കാരിയായിരുന്നു. മലയാളം കൂടാതെ തമിഴിലും അമ്മയ്ക്ക് നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു. 1980- മുതലാണ് ശ്രദ്ധ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിയുന്നത്. കാരണം ഞാന്‍ ഒരു ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ജോലിയുടെ ഭാഗമായും റിസര്‍ച്ചുമൊക്കെ ഇംഗ്ലീഷിലായതോടെ കൂടുതല്‍ എഴുത്ത് ഇംഗ്ലീഷിലായി എന്നു മാത്രം. ഇപ്പോള്‍ പതുക്കെ മലയാളത്തിലേക്ക് വിണ്ടും ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ്.


- ഏറെക്കാലം ഡല്‍ഹിയിലുണ്ടായിരുന്നല്ലോ. ഒരു കാലത്ത് മലയാള സാഹിത്യത്തില്‍ ഉണ്ടായിരുന്ന ഡല്‍ഹി സാന്നിധ്യം വളരെ വലുതായിരുന്നു. ഏതാണ്ട് ഇതേകാലത്ത് മാഡം അവിടെ ഉണ്ടായിരുന്നത്.


അന്ന് പഠിപ്പുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഡല്‍ഹിയില്‍ ജീവിക്കുന്നത്. എനിക്ക് ഇരുപത് വയസ്സ് പ്രയമാണ് അപ്പോള്‍. എന്നിരുന്നാലും അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഒ. വി. വിജയനുമായി നല്ല ബന്ധമുണ്ടായിരുന്നു. ഒ. വി. ഉഷക്കും എനിക്കും ഒരേ പ്രയമാണ് അതുകൊണ്ട് എന്നെ അദ്ദേഹത്തിന് നല്ല വാത്സല്യമായിരുന്നു. അദ്ദേഹത്തിന് നല്ല സെന്‍സോഫ് ഹ്യൂമറാണ് കാണാന്‍ നല്ല പര്‍സണാലിറ്റിയുള്ള ആളാണ്. മുണ്ടിന്റെ രണ്ടുകോന്തലകള്‍ കയറ്റിയും ഇറക്കിയുംമാണ് അദ്ദേഹം ഉടുക്കുന്നത്. നടന്നുപോകുന്നത് കണ്ടാല്‍ ആരും ഒന്നു നോക്കിപോകും അത്രയ്ക്ക് എന്തൊ ഒരു ആകര്‍ഷണിയത അദ്ദേഹത്തിനുണ്ട്. ഒരിക്കല്‍ അന്ന് മുംബൈയിലുണ്ടായിരുന്ന കെ. എമ്. മേനോനുമൊത്ത് വിജയന്റെ വീട്ടിലിരിക്കുന്നു അപ്പോള്‍ പുറത്ത് റൊട്ടിലൂടെ ഒരു ബാജിവാല ''ബെണ്ടി ലോ.. . പൊട്ടറ്റ ലോ. . .'' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് പോകുന്നു അപ്പോള്‍ വിജയന്റെ കമന്റെ ''നാളെ എഴുത്തുകാര്‍ ഇതുപോലെ ലിറ്ററേച്ചര്‍ ലോ. . . ഫിലോസഫി ലോ. . . . എന്നു വിളിച്ചു പറയേണ്ടിവരും'' എന്തു പറയുമ്പോഴും നര്‍മ്മം അതിന്റെ മേമ്പൊടിയായി ഉണ്ടാകും.

-ഡല്‍ഹിയിലും മുബൈയിലും ജീവിച്ചിട്ടുണ്ടല്ലൊ രണ്ടിടത്തേയും സാഹിതീയ സാഹചര്യങ്ങളെ എങ്ങിനെ തുലനം ചെയ്യുന്നു?

ഡല്‍ഹിക്കാണ് സര്‍ഗ്ഗാത്മകതയുടെ കാര്യത്തില്‍ മുന്‍തൂക്കം. കാരണം ഡല്‍ഹിയിലേക്ക് വണ്ടികേറുന്ന മലയാളികളും മുംബൈ മലയാളികളും തമ്മില്‍ അക്കാഡമിക്കലി ഒത്തിരി വ്യത്യാസമുണ്ട്. മാത്രമല്ല മുംബൈയില്‍ അധികവും ഇടത്തരം മലയാളി കുടുംബങ്ങളാണ്. അവര്‍ ഇവിടെ വരുന്നത് അവരവരുടെ അന്നന്നത്തെ അപ്പം തേടിയാണ് ജീവിതം ഇവിടെ ഒരു സ്ട്രഗ്ള്‍ ആണ്. അതിന്റെ ചില വ്യത്യാസങ്ങള്‍ കാണും അത്രയേ ഉള്ളു.
സാഹിത്യവേദിയില്‍ പുതിയ ഒരു എഴുത്തുകാരികൂടി വന്നുചേരുകയാണ്. വേദിയില്‍ പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പരാതി ചിലര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ മാത്രമെ വരുന്നുള്ളു മറ്റുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരാറില്ല. പക്ഷെ ഭുവനേശ്വരി പറയുന്നു ''എല്ലാവര്‍ക്കും അവരവരുടെ സമയം വിലപ്പെട്ടതാണ് സാഹിത്യവേദിയുടെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സാഹിത്യവേദി പുതിയ ഒരു അനുഭവമായിരിക്കും. സാഹിത്യവേദിയില്‍ സജീവമായി പങ്കെടുക്കാനാവും എന്നുതന്നെ ഞാനും പ്രതീക്ഷിക്കുന്നു.
എഴുത്ത് ലളിതമായിരിക്കണമെന്നും താന്‍ എഴുതുന്നത് ഏതൊരു സാധാരണക്കാരനും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സുതാര്യമായിരിക്കണം എന്നും ഭുവനേശ്വരിക്കു നിര്‍ബന്ധമുണ്ട്. അവര്‍ പറയുന്നു ''എഴുത്തു എനിക്ക് സമൂഹത്തോടുള്ള കമ്മിറ്റ് മെന്റ് ആണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ എന്റെ ഗുരുസ്ഥാനത്തു കാണുന്ന മഹാശ്വേതാ ദേവി എന്ന അനുഗ്രഹിത എഴുത്തുകാരിയുടെ വാക്കുകള്‍ കടമെടുത്താല്‍

I have always believed that the real history is made by ordinary people. I constantly come across the reappearance, in various forms, of folklore, ballads, myths and legends, carried by ordinary people across generations....The reason and inspiration for my writing are those people who are exploited and used, and yet do not accept defeat. For me, the endless source of ingredients for writing is in these amazingly, noble, suffering human beings. Why should I look for my raw material elsewhere, once I have started knowing them? Sometimes it seems to me that my writing is really their doing.

ഈ എഴുത്തുകാരിയുടെ വാക്കും നോക്കുമാണ് എന്നെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തത്.

Friday, August 13, 2010

സംവേദനത്തിന്റെ പുതിയ ശീലങ്ങളിലേക്ക്.....!!!

|1 comments
________________________________സന്തോഷ് പല്ലശ്ശന

മുബൈ സാഹിത്യ ആസ്വാദക ലോകത്തിന്റെ സംവേദനശീലങ്ങളില് പ്രകടമായ മാറ്റങ്ങള് കണ്ടുതുടങ്ങിയതിന്റെ ചില സൂചനകള് കഴിഞ്ഞ സാഹിത്യ വേദിയുടെ പ്രതിമാസ ചര്ച്ചയില് കാണാനായി. കാല്പനികതയ്ക്കും താളാത്മകതയ്ക്കുമപ്പുറം പുതുകവിതയുടെ ധ്വനിസാന്ദ്രതകളെ അടയിരുത്തിയ മനോജ് മേനോന്റെ പുതിയ കവിതകളെ തലമുറകളുടെ കാലഭേദമെന്യേ ഒരു പോലെ ആസ്വദിക്കുന്ന കാഴ്ച രസകരമായിരുന്നു. കവിത്രയങ്ങളുടെ ഗതകാല മധുരങ്ങളെ തൊട്ടു നുണയാതെ ഒരു വാക്കുപോലും പറയാനാവാത്ത പഴയതലമുറയുടെ പ്രതിനിധിയായ ശ്രീ എന്. കെ. എന്. ചെമ്മനാട് മുതല് പുതു കവികളിലെ തലമുതിര്ന്ന യുവകവി സിബിച്ചന് നെടുമുടിവരെയുള്ളവര് ഒരു പോലെ കവിതാസ്വാദനം നടത്തിയ ഒരു കവിതാ ചര്ച്ച മുംബൈ സാഹിത്യവേദിക്ക് ഒരു അപൂര്വ്വതയായി. ആഗസ്റ്റ് മാസം ഒന്നാം തിയതി മാട്ടുംഗ കേരള സമാജം ഹാളില് നടന്ന പ്രസ്തുത കവിതാ ചര്ച്ചയില് മനോജ് മേനോന് സ്വന്തം കവിതകള് അവതരിപ്പിച്ചു. ഡോ. വേണുഗോപാല് അദ്ധ്യക്ഷനായിരുന്നു.

ഏതൊരു
വായനക്കാരന്റേയും സംവേദനശീലങ്ങളുമായും പൊരുത്തപ്പെടുന്ന ഒരു രചനാ സങ്കേതമാണ് മനോജ് മേനോന്റേതെന്ന് ഡോ. വേണുഗോപാല് അഭിപ്രായപ്പെട്ടു. ഒരിക്കല് സാഹിത്യവേദിയില് സൃഷ്ടികള് അവതരിപ്പിച്ചവരില് പലരും പിന്നീടൊരിക്കല് വേദിയില് അവതരിപ്പിക്കാന് തയ്യാറാവാറില്ല. സത്യസന്ധവും മൂര്ച്ചയുള്ളതുമായ വിമര്ശനങ്ങളെ അതിജീവിക്കാന് പലര്ക്കും കഴിയാതെപോവുന്നതാവാം കാരണം. എന്നാല് അടുത്ത കാലത്തായി വേദിയില് കൂര്ത്തുമൂര്ത്ത വിമര്ശനങ്ങള് കേള്ക്കാതായിട്ടുണ്ട്. ഒന്നുകില് വേദി മനപ്പൂര്വ്വം എഴുത്തുകാരെ തലോടുകയാവാം. അല്ലെങ്കില് വേദിയില് അവതരിപ്പിക്കുന്ന സൃഷ്ടികളുടെ നിലവാരത്തില് കാര്യമായ മെച്ചം ഉണ്ടായതായിരിക്കാം. രണ്ടാമത് പറഞ്ഞതാണ് സത്യം. കാരണം, ഇപ്പോള് വേദിയില് അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികള് പലതും ശരാശരിയിലും ഉയര്ന്ന നിലവാരം കണ്ടവരുന്നുണ്ട്. ഇതുണ്ടാക്കിയ ഒരുണര്വ്വ് സാഹിത്യവേദിയില് പ്രകടമാണ്. മാത്രമല്ല പുതു തലമുറ വേദിയില് സജീവമാകുന്നതും അങ്ങേയറ്റം ആഹഌദകരമായ ഒന്നാണ്. ഡോ. വേണുഗോപാല് തന്റെ അദ്ധ്യക്ഷപ്രസംഗത്തില് അഭിപ്രായപ്പെട്ടു.

മനോജ് മേനോന് എന്ന കവി പ്രതിനിധീകരിക്കുന്നത് കാലത്തിന്റെ ഏതു സത്തയെയാണ്, അടയിരിക്കുന്നത് ഏതു സമസ്യകളിലാണ് എന്നതിനെ അന്വേഷിക്കപ്പെടാതെ പോയത് ചര്ച്ചയുടെ ഒരു പരാജയമായിരുന്നു എന്നു കാണാവുന്നതാണ്. സരളവും മധുരവുമായ മനോജിന്റെ വാഗ്മയങ്ങളില് കാലിടറിപ്പോയ ചര്ച്ചയെ തിരിച്ചു പിടിക്കാന് ചെറിയ ചില ശ്രമങ്ങളെങ്കിലും നടത്തിയത് ഡോ. ഹരികുമാറാണ്. 'സ്വന്തം വൈയ്യക്തികതയില് നിന്ന് കുറച്ചുകൂടി സാമൂഹികമായ ഉള്ക്കാഴ്ച്ചയോടെ പുതുകവിതയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന് മനോജിന് കഴിയേണ്ടതുണ്ട്' ഹരികുമാര് അഭിപ്രായപ്പെട്ടു. പ്രണയകവിതകള് മാത്രം എഴുതിക്കൊണ്ടിരുന്ന മനോജ് മേനോന്, ജീവിതത്തിന്റെ പുതിയ സമസ്യകളിലേക്ക് സ്വന്തം കവിതകളെ മാറ്റി നടുന്നത് കാണുന്നത് തികച്ചും സന്തോഷകരം തന്നെ. പക്ഷെ കെ. ജി. എസ്സ്. കവിതകളെ പോലെ ധ്വനി സാന്ദ്രതയും വാക്കുകളുടെ ബഹുമാനങ്ങളും ഉത്പാദിപ്പിക്കാന് മനോജ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷ്ക്കളങ്ക സാരള്യംകൊണ്ട് അനുവാചകരെ വിസ്മയിപ്പിക്കുന്നുണ്ട് മനോജിന്റെ കവിതകളില് പലതും. പക്ഷെ അതുമാത്രം പോരല്ലോ. . . സാരള്യം കൊണ്ടുമാത്രം ഒരു കവിത വിജയമാകണമെന്നില്ല. പുതുകവിതയെ ഒരുപോലെ ആസ്വദിക്കുന്ന സാഹിത്യ വേദിയുടെ പുതിയ രൂപമാറ്റത്തെക്കുറിച്ചുള്ള സന്തോഷം ഡോ. ഹരികുമാര് മറച്ചുവച്ചില്ല അദ്ദേഹം പറഞ്ഞു ' പുതുകവിതയുടെ നന്മയെ കണ്ടെടുക്കാനുള്ള മനസ്സ് വേദിയിലെ പലര്ക്കും ഉണ്ടായിരിക്കുന്നു. കവിത ഉത്താരാധൂനികമെന്ന് കേട്ടാല് കണ്ണുമടച്ചുവിമര്ശിക്കുന്ന ശീലങ്ങള്ക്ക് മാറ്റം വന്നിരിക്കുന്നു'. മനോജ് മേനോന് എന്ന കവിയുടെ വളര്ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള് നല്കാന് ഡോ. ഹരികുമാറിനു കഴിഞ്ഞു. വായന എന്നാല് ഓരോ തീര്ത്ഥയാത്രയാണ് സാഹിത്യ നിരൂപകനും സാഹിത്യ വേദിയുടെ ചര്ച്ചകളില് സജീവ സാന്നിധ്യവുമായ കെ. രാജന്. ചര്ച്ചയില് അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളില് പദാനുപദം യാത്ര ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ നിരൂപണം നടത്താറുള്ളത്. ഓരോ വാക്കിന്റേയും സാംഗത്യമന്വേഷിക്കുന്ന അദ്ദേഹത്തിന്റെ വായനയുടെ സൂക്ഷമ സിദ്ധി അല്ഭുതപ്പെടുത്തുന്ന ഒന്നാണ്. വേദിയില് അവതരിപ്പിക്കപ്പെട്ട മനോജിന്റെ ഏഴുകവിതകളിലെ ഒരു വാക്കുപോലും വിട്ടുകളയാതെ മനോജിലെ കവിയുടെ സ്വത്ത്വത്തെ അദ്ദേഹം കണ്ടെടുക്കാന് ശ്രമിച്ചു. സങ്കീര്ണ്ണതകളെ ലളിതവല്ക്കരിക്കാനും കാഴ്ചകളെ സൗന്ദര്യവല്ക്കരിക്കാനുമുള്ള മനോജിന്റെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു. 'സാഹിത്യ വേദിയുടെ സാഹിത്യ സായാഹ്നത്തെ ധന്യമാക്കിയ മനോജ് തീര്ച്ചയായും വളര്ച്ചയുടെ പാതയിലാണ്' അദ്ദേഹം പറഞ്ഞു.

ഒറ്റ വായനയ്ക്കു ശേഷം അടച്ചുവയ്ക്കാവുന്നതല്ല മറിച്ച് പല വായനകളില് ഒരുപാട് പുതിയ അര്ത്ഥങ്ങള് ഉത്്പാദിപ്പിക്കുന്നതാണ് മനോജിന്റെ കവിതകള് എന്ന് കഥാകൃത്ത് കൃഷ്ണകുമാര് അഭിപ്രായപ്പെട്ടു. വേദിയില് അവതരിപ്പിക്കപ്പെടുന്ന ഏതൊരു കൃതിയെടേയും ഭാഷാപരമായ തികവുകളെ തലനാരിഴ കീറി പരിശോധിക്കുന്ന യുവകവി ഹരിലാല് ഇത്തവണ മനോജ് മേനോനേയും വെറുതെ വിട്ടില്ല. വരിമുറിച്ചെഴുതിക്കോട്ടെ പക്ഷെ ഭാഷയുടെ ഗതാനുഗതികമായ ചില ഉണ്മകളെ തകര്ക്കപ്പെടുന്നത് ശരിയല്ലല്ലോ. ഭാഷയെക്കുറിച്ച് മുറവിളികൂട്ടാന് മാത്രമെ നമ്മള് മലയാളികള്ക്ക് കഴിയൂ. പക്ഷെ ഭാഷയുടെ സൗന്തര്യശാസ്ത്രത്തെ അതിന്റെ പാരമ്പര്യമായ നേരറിവുകളെ ഹൃദിസ്ഥമാക്കാന് പലരും മെനക്കെടാറേയില്ല. മലയാളത്തിന് ക്ലാസ്സിക് പദവി നല്കണം എന്ന് വെറുതെ മുറവിളിച്ചതുകൊണ്ടായില്ലല്ലോ. ഹരിലാലിന്റെ മതം ശരിയാണ്. നല്ലൊരു ഭാഷാദ്ധ്യപകന്റെ ആത്മാര്ത്ഥതയുണ്ടായിരുന്നു ഹരിലാലിന്റെ വിമര്ശനത്തില്.

ഇത്തവണത്തെ വേദിയില് അഞ്ചു പുതുമുഖങ്ങള് ഉണ്ടായിരുന്നു. പുതു തലമുറയെ പ്രതിനിധീകരിക്കുന്ന ഇവരഞ്ചുപേരും സജീവമായി ചര്ച്ചയില് പങ്കെടുത്തത് വേദിക്ക് പുതിയ പ്രതീക്ഷകള് നല്കി. മനോജ് മേനോന്റെ ഏതാണ്ട് എല്ലാ കവിതകളും സമൂഹത്തേട് നേരിട്ട് സംവദിക്കുന്ന വളരെ വായനാക്ഷമതയുള്ള സൃഷ്ടികളാണ് എന്ന് ശ്രീ ആശിഷ് എബ്രഹാം അഭിപ്രായപ്പെട്ടു
. സാമൂഹ്യമായ തിന്മകളോട് സത്യസന്തമായി പ്രതികരിക്കുന്നതാണ് കവിതകള്. ഇന്ന് സമൂഹം ഭാഷയെ വ്യഭിചരിക്കുന്നതിനെക്കുറിച്ച് മനോജിന്റെ 'നാഗരികത' എന്ന കവിതയെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.

തഴുകിയും തലോടിയും മനോജിന്റെ കാവ്യഭാവിയെ തകര്ത്തുകളയുമൊ എന്ന സഹോദരതുല്യമായ ആധിയോടെയാണ് മുംബൈയിലെ പ്രമുഖ കവിയും സാഹിത്യാസ്വാദകനുമായ ശ്രീ പി. വിശ്വനാഥന് സംസാരിക്കാന് തുടങ്ങിയത്. പക്ഷെ മനോജിന്റെ കവിതയിലെ ചില മാസ്മര പ്രയോഗങ്ങളില് അഭിരമിക്കുന്ന വിശ്വേട്ടനേയാണ് വേദി പിന്നീട് കണ്ടത്. ഭാഗവതത്തിലെ കൃഷ്ണനില് നിന്ന് മഥുരയിലേക്കെന്നു പറഞ്ഞ് വിതുരയിലേക്ക് കൊണ്ടുപോയി പ്രണയിനിയെ വഞ്ചിക്കുന്ന പുതിയ കണ്ണനിലേക്കുള്ള പ്രണയത്തിന്റെ പരിവര്ത്തനത്തെ 'കണ്ണനും രാധയും' എന്ന കവിത തുറന്നു കാണിക്കുന്നു. പക്ഷെ കവിതയില് 'വിതുര' എന്ന പദം ഏറെ സമകാലികമായ ഒരു പദമായതിനാല് കാലത്തെ അതിജീവിക്കാനുള്ള അതിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന് വിശ്വനാഥന് അഭിപ്രയപ്പെട്ടു. സാഹിത്യവേദിയുടെ മുഖമുദ്രയായ വിമര്ശനത്തിന്റെ രീതിയിലൂടെ മുന്നോട്ടുപോയെങ്കിലും മനോജിന്റെ കവിതകളുടെ നന്മയെ പ്രകീര്ത്തിക്കാതിരിക്കാന് വിശ്വനാഥനു കഴിഞ്ഞില്ല. 'മനോജിലെ കവി ഒരു വളര്ച്ചയുടെ പാതയിലാണ്' എന്ന് ശ്രീ വിശ്വനാഥന് അഭിപ്രായപ്പെട്ടു.

കനമില്ലായ്മയാണ് പുതിയ കവിതയുടെ കനം എന്ന പുതിയകാലത്തിന്റെ ചൊല്ലിനെ ശരിവയ്ക്കുന്നതാണ് മനോജിന്റെ കവിതകള് എന്ന് സാഹിത്യവേദിയുടെ കവിതാ ചര്ച്ചയെ ഉപസംഹരിച്ചുകൊണ്ട് സാഹിത്യവേദി കണ്വീനര് ശ്രീ ചേപ്പാട് സോമനാദന് പറഞ്ഞു. കൂടാതെ എന്. കെ. എന്. ചെമ്മനട്, വില്സന്, പ്രസന്നകുമാര്, സായി നാഥ്, സിബിച്ചന് നെടുമുടി, സന്തോഷ് പല്ലശ്ശന, എസ്. രാജേഷ്, രാജേഷ് നായര് എന്നിവര് ചര്ച്ചയില് പങ്കെടുത്തു.

മുംബയിലെ സര്ഗ്ഗാത്മക ജീവിതത്തിന്റെ തികച്ചും ജൈവീകമായ പ്രതിഭാസമാണ് സാഹിത്യവേദി. ആകാശത്ത് ഒരു മഴയ്ക്കായി മേഘങ്ങള് ഘനീഭവിക്കുന്നതുപോലെ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ച പ്രത്യേകിച്ച് ഒരൗപചാരിക ക്ഷണത്തിനും കാത്തു നില്ക്കാതെ സാഹിത്യാസ്വാദകര് മാട്ടുംഗാ കേരളഭവനത്തിലെ കുടുസ്സുമുറിയില് ഒത്തുകൂടുന്നു. വിമര്ശ്ശനങ്ങള് കൊണ്ടും കൊടുത്തും സ്വന്തം സര്ഗ്ഗാത്മക സിദ്ധികളെ പലവട്ടം പരിഷ്ക്കരിച്ചും കാലത്തിനൊപ്പം നടക്കാന് മുംബൈ സാഹിത്യലോകം പരിശ്രമിക്കുകയാണ് സാഹിത്യവേദിയിലൂടെ ഇവിടുത്തെ എഴുത്തുകാര്.

ചര്ച്ചയുടെ മറുപടിയായി മനോജ് മേനോന് പറഞ്ഞ വാചകങ്ങള് ഏറെ പ്രസക്തമാണ് 'സാഹിത്യവേദിയാണ് എന്റെ കവിതകളെ നിങ്ങള്ക്ക് ഇത്ര ആസ്വാദ്യകരമാക്കി തീര്ത്തത്' പഴയതില് നിന്ന് കുറച്ചെങ്കിലും ഒരു പുരോഗതി എന്റെ കവിതകള്ക്ക് ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില് അതിന്റെ നല്ലൊരു പങ്ക് സാഹിത്യവേദിക്കുള്ളതാണ്'. വളരെ പക്വവും രസകരവുമായ മറുപടികള്കൊണ്ട് ഒരു നല്ല സാഹിത്യ സംവാദത്തിന് ശുഭ പര്യവസായിയായി തിരശ്ശീലയിടാന് മനോജിനായി.

സാഹിത്യവേദിക്ക് വേണ്ടുന്ന സഹായ സഹകരണങ്ങള് തന്നു വന്നിരുന്ന മലയാള മനോരമയുടെ മുഖ്യപത്രാധിപര് ശ്രീ കെ. എം. മാത്യുവിന്റെ നിര്യാണത്തില് വേദി അനുശോചനം രേഖപ്പെടുത്തി.

Followers