മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, November 2, 2010

ആശിഷ് എബ്രഹാം സാഹിത്യവേദിയില്‍

പ്രിയരെ,
മുംബൈയ് സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ നവംബര്‍ മാസം ആദ്യ ഞായറാഴ്ച (7-11-2010) വൈകുന്നേരം 6ന് യുവകവി ആശിഷ് എബ്രഹം സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ മുംബയിലെ എഴുത്തുകാരും സാഹിത്യാസ്വദകരും പങ്കെടുക്കും.

പ്രസ്തുത പരിപാടിയിലേക്ക് എല്ലാ അക്ഷരസ്‌നേഹികളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: കേരള ഭവന്‍, മാട്ടുംഗാ
തീയതി: നവംബര്‍ 7, 2010, ഞായറാഴ്ച
സമയം: വൈകുന്നേരം 6 മണി

സസ്‌നേഹം
ഡോ. വേണുഗോപാല്‍,
കണ്‍വീനര്‍, സാഹിത്യവേദി മുംബൈ.

ആശിഷ് എബ്രഹാം
പുതുകവിതയുടെ നവ ഭാവുകത്വങ്ങളെ സ്വന്തം കിവതയിലേക്ക് സ്വാം
ശീകരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഒരു യുവകവിയാണ് ശ്രീ ആശിഷ് എബ്രഹാം. മുംബൈയിലേയും നാട്ടിലേയും കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ സ്വന്തം കവിതകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്‌. കൂടാതെ 'പ്രതിരൂപം' എന്നു പേരുള്ള തന്റെ സ്വന്തം ബ്ലോഗ്ഗിലൂടെ മലയാളം ബ്ലോഗോസ്ഫിയറില്‍ ആശിഷ് സജീവമാണ്.
ഇടതുപക്ഷ സഹയാത്രകനായ ആശിഷ്, ഒരുകാലത്ത് പുരോഗമനകലാസാഹിത്യ സംഘത്തിന്റെ സാഹിത്യ സാംസ്‌കാരിക പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി
മുംബൈയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായി ജോലി നോക്കുന്നു. വളരെ യാദൃശ്ചികമായാണ് സാഹിത്യവേദിയില്‍ എത്തിപ്പെടുന്നതും വേദിയുടെ
സാഹിത്യ ചര്‍ച്ചകളില്‍ സജീവമാകുന്നതും. എഴുത്തിലും ദര്‍ശനത്തിലും പുതിയ ചില കരുത്തുകള്‍ പകര്‍ന്നു തരുന്ന മുംബൈയ്
സാഹിത്യവേദിയില്‍ തന്റെ സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ കൈവന്ന ഈ അവസരത്തെ ഒരു ഭാഗ്യമായി ശ്രീ ആശിഷ് വിലയിരുത്തുന്നു. മുംബൈയിലെ പുതുനിരയിലുള്ള എഴുത്തുകാര്‍ വേദിയില്‍ സ്വന്തം സൃഷ്്ടികള്‍ അവതരിപ്പിച്ചതിനു ശേഷം അവരുടെ സര്‍ഗ്ഗാത്മകതയില്‍ വന്നിട്ടുള്ള നല്ലമാറ്റങ്ങളെ ആശിഷ് ഉല്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട് അതാണ് വേദിയില്‍ വരാനും സൃഷ്ടികള്‍ അവതരിപ്പിക്കാനുമുള്ള തന്റെ പ്രചോദനം എന്ന് ആശിഷ് പറയുന്നു.

ആശിഷ് എബ്രഹാമിന്റെ കവിതകള്‍


"വോട്ട് ബാങ്കുകള്‍ "

പൂരപ്പറമ്പില്

കൂട്ടം തെറ്റി കരഞ്ഞ

പൈതലിനെ റാഞ്ചി

പറന്ന കഴുകന്

കരള്കൊത്തികീറി

വിഴുങ്ങുമ്പോള്

ഗാസ ...ഗാസ ...

എന്നുറക്കെ കരഞ്ഞ

കാപട്യമേ...

നിന്റെ ഉപ്പുരസമില്ലാത്ത

കണ്ണുനീര്പാടങ്ങളില്

വിത്തെറിഞ്ഞു

"വോട്ട് "

മുളപ്പിക്കുന്ന

കക്ഷിരാഷ്ട്രീയ ബുദ്ധിയെ ....

മുക്തകണ്ഠം പ്രശംസിക്കാതെ

വയ്യെനിക്കത്രമേല്ല്

കേമമീ നാട്യം,...

ബഹുരസം ....

ഗാസ ...ഗാസ ...



.......യന്ത്രം .......


സമയത്തൊരിക്കലും
വന്നിട്ടില്ല
പോകരുതെന്ന്
യാചിച്ചതോരിക്കലും
കേട്ടിട്ടുമില്ല

വരവിനും
പോക്കിനുമിടയില്
ചിലച്ചു തളര്ന്ന
പഴഞ്ചന്ക്ലോക്കിനും

ചിതല്തിന്നുന്ന
മച്ചിനും കീഴില്

തുരുമ്പിച്ചൊരു
തയ്യല്യന്ത്രം മാത്രം
നിര്ത്താതെ
കരഞ്ഞുകൊണ്ടിരുന്നു



നിഴലുകള്‍ മാത്രം....


നിന്‍റെ ഓര്‍മകള്‍ക്ക്
എന്‍റെ രക്തത്തിന്‍റെ
മണമുണ്ട്


ആത്മാവില്‍
പ്രേതാവേശത്തിന്റെ
കനല് വീഴുമ്പോഴും
ബോധം വീണ്ടെടുത്തത്
ഓര്‍മകളില്‍
ഇല്ലതാവാനാണ്

ശൂന്യമായ ഹൃദയം
കാലത്തിന്റെ
ഇടവഴികളില്‍
ചിന്ത മുറിഞ്ഞു
നില്‍ക്കുമ്പോള്‍

ഒന്നുമില്ലായ്മയുടെ
കടുംശ്രുതികള്‍
ആത്മരോദനങ്ങളില്‍
വിസ്മൃതമാവുന്നു..

നിലയറ്റു പോകുമ്പോള്‍
വിരല് കോര്‍ക്കാന്‍
നിഴലുകള്‍ മാത്രം

പാതിമുറിഞ്ഞ
കവിതകളില്‍
എന്‍റെ ഹൃദയം
കൊര്‍ക്കപ്പെടുമ്പോള്‍
വിഹ്വലതയുടെ
അവസാന
നാഴികമണിയും
അടിച്ചു
കഴിഞ്ഞിരുന്നു



മടങ്ങി പോകുന്നവന്‍...


രാവിന്റെ
നിശബ്ദ്ധതയില്‍
നിഴല്‍ ചേര്‍ന്നുറങ്ങിയ
മൃതിയുടെ
അനുരണനങ്ങള്‍ക്ക്
ചെവിയോര്‍ത്തു
കവിത കുറുകിയ
ഹൃദയവുമായി
ഇന്നലെ
ഇതു വഴിപോയ
ഒരു രാപ്പാടിയുടെ
ശബ്ദ്ധം കൂടി നിലച്ചു

വഴിയോരങ്ങളില്‍
സമധിയാകുന്ന
സ്വപ്നങ്ങളെ
ബലിചോറുരുട്ടി
കറുത്തവാവിന്റെ
കദനം കണ്ണ് നീരായോഴുക്കി
ഞാനിനിയും
മുന്നേറട്ടെ

എനിക്ക്
ഒരു കുമ്പിള്‍
കഞ്ഞിക്കായി ഇരന്നു
നില്‍ക്കുന്ന
നിന്റെ വയറിന്റെ
കാളല്‍ തുണയുണ്ട്

ഒരിക്കലും
അസ്തമിക്കാത്ത
ഈ പകലിന്റെ
വറുതിയില്‍
ഉരുകിയോലിക്കുമ്പോള്‍
ഇനിയൊരു
ഉഷസിന്റെ
ഊഷ്മളത
കൊതിക്കുന്നതെങ്ങനെ

ഔപചാരികതയുടെ
ശവപറമ്പില്‍വച്ച്
കാലം എന്നോടോതിയ
നന്ദി വാക്കിന്റെ
ദഹനം കഴിഞ്ഞു
ഞാനിതാ മടങ്ങി പോകുന്നു


മഞ്ചാടി മുത്തുകള്‍...

സന്ധ്യേ ..

നിന്റെ ചുവപ്പില്നിന്നും

വിപ്ലവം

വിട... പറഞ്ഞകന്നുവോ ?

സന്ധ്യേ ..

നിറം മങ്ങിയ

സായാഹ്നകാഴ്ചകളില്

നിന്റെ പ്രണയത്തിന്റെ

വിരഹനോവുകള്

ചുരത്തിയ

മിഴിനീരില്

ഒരു

മഴവില്ല് വിരിയുന്നത്

കാണാന്കൊതിച്ച

ഞാന്‍ .....

പടിഞ്ഞാറന്മാനത്ത്

നിന്റെ

കടക്കണ്ണില്നിന്നും

അടര്ന്നു വീണ

അടങ്ങാത്ത

ദാഹത്തിന്റെ

മഞ്ചാടികുരുക്കള്

പെറുക്കികൂട്ടി

കാത്തിരിക്കുന്നത്

നാളത്തെ

പ്രഭാതത്തില്

നിന്നെ

പുണര്ന്നുമ്മവച്ചുണത്തി

നീ പകര്ന്ന

മഞ്ചാടി മുത്തില്

തുടിക്കുന്ന

ചുവപ്പ് നിന്റെ ആഴങ്ങളില്

ആഴ്ത്തി ...

പുത്തനൊരു വിപ്ലവത്തിന്റെ

നിര്വൃതിയായ്

നിന്നില്

അലിയുവാന്മാത്രം


പ്രതി രൂപം

എനിക്കൊരു വരികവിത കടം തരുമോ

പ്രണയത്തെ ബാഷ്പ്പീകരിച്ചു

ജീവിതത്തെ പ്രകീര്ത്തിച്ചു

മൃതിയെ ഞാനൊന്നു

പരിഹസിക്കട്ടെ

എനിക്കോരിറ്റു സ്നേഹം

കടം തരുമോ

മൌനം വരിയുടച്ച

രാവിന്റെ വിഹ്വലതകളില്

അവളുടെ താലി മാലയില്

കുരുക്കാന്

എന്റെ പൌരുഷം

ഉരുക്കിയെടുത്ത

വിഷ ബീജങ്ങളെ

ഞാനൊന്നു വിതക്കും വരെ

എനിക്കൊരു

ജന്മം കടം തരാമോ

കപിലവസ്തുവില്ജനിച്ചു

അയോധ്യയില്വളര്ന്നു

ഹീരാ ഹുഹയില്ഉറങ്ങി

ഞാനെന്റെ ചിന്തകളെ

കാല്വരിയിലെ

കുന്നിന്മുകളില്

കുരിശിലേറ്റട്ടെ

ഞാന്പറയാനും

നീ അറിയാനും വൈകിയ

സത്യം ഇനി പറയട്ടെ

നിന്റെ........

പ്രതി രൂപം മാത്രമാണ് ഞാന്



ഓളങ്ങള്ക്കപ്പുറം


അകലെയീ
ഓളങ്ങള്ക്കപ്പുറം
കാണാച്ചുഴികളുടെ
ആഴങ്ങളില്
ഒരു മുത്തുണ്ട്
കൂട്ടരേ...

മുത്തു തേടി
കനവിന്റെ
സ്വപ്നതീരത്തേക്കു
തുഴയെറിഞ്ഞകലുമൊരു
യാത്രികന്ഞാന്

തരിക നീ കാലമേ
മമ ജീവല്
പ്രതീക്ഷകള്ക്കുമേല്
വര്ണാഭമാകുമൊരു
നല്കാഴ്ച

തരിക നീ ലോകമേ
ഋതു പകര്ച്ചകളില്
നിശ ചുരത്തിയ
നിലാവിന്റെ
ധവള പുഷ്പ്പങ്ങള്

തരിക നീ പകലിന്റെ
കാരുണ്യമേ ...
ഒഴിഞ്ഞ വയറിനു
ഒരു പിടി അന്നവും
തകര്ന്ന കിനവുകളില്
ഒരിറ്റു പ്രതീക്ഷയുടെ
ചെങ്കനലും .






0 comments:

Followers