മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Friday, August 13, 2010

സംവേദനത്തിന്റെ പുതിയ ശീലങ്ങളിലേക്ക്.....!!!

________________________________സന്തോഷ് പല്ലശ്ശന

മുബൈ സാഹിത്യ ആസ്വാദക ലോകത്തിന്റെ സംവേദനശീലങ്ങളില് പ്രകടമായ മാറ്റങ്ങള് കണ്ടുതുടങ്ങിയതിന്റെ ചില സൂചനകള് കഴിഞ്ഞ സാഹിത്യ വേദിയുടെ പ്രതിമാസ ചര്ച്ചയില് കാണാനായി. കാല്പനികതയ്ക്കും താളാത്മകതയ്ക്കുമപ്പുറം പുതുകവിതയുടെ ധ്വനിസാന്ദ്രതകളെ അടയിരുത്തിയ മനോജ് മേനോന്റെ പുതിയ കവിതകളെ തലമുറകളുടെ കാലഭേദമെന്യേ ഒരു പോലെ ആസ്വദിക്കുന്ന കാഴ്ച രസകരമായിരുന്നു. കവിത്രയങ്ങളുടെ ഗതകാല മധുരങ്ങളെ തൊട്ടു നുണയാതെ ഒരു വാക്കുപോലും പറയാനാവാത്ത പഴയതലമുറയുടെ പ്രതിനിധിയായ ശ്രീ എന്. കെ. എന്. ചെമ്മനാട് മുതല് പുതു കവികളിലെ തലമുതിര്ന്ന യുവകവി സിബിച്ചന് നെടുമുടിവരെയുള്ളവര് ഒരു പോലെ കവിതാസ്വാദനം നടത്തിയ ഒരു കവിതാ ചര്ച്ച മുംബൈ സാഹിത്യവേദിക്ക് ഒരു അപൂര്വ്വതയായി. ആഗസ്റ്റ് മാസം ഒന്നാം തിയതി മാട്ടുംഗ കേരള സമാജം ഹാളില് നടന്ന പ്രസ്തുത കവിതാ ചര്ച്ചയില് മനോജ് മേനോന് സ്വന്തം കവിതകള് അവതരിപ്പിച്ചു. ഡോ. വേണുഗോപാല് അദ്ധ്യക്ഷനായിരുന്നു.

ഏതൊരു
വായനക്കാരന്റേയും സംവേദനശീലങ്ങളുമായും പൊരുത്തപ്പെടുന്ന ഒരു രചനാ സങ്കേതമാണ് മനോജ് മേനോന്റേതെന്ന് ഡോ. വേണുഗോപാല് അഭിപ്രായപ്പെട്ടു. ഒരിക്കല് സാഹിത്യവേദിയില് സൃഷ്ടികള് അവതരിപ്പിച്ചവരില് പലരും പിന്നീടൊരിക്കല് വേദിയില് അവതരിപ്പിക്കാന് തയ്യാറാവാറില്ല. സത്യസന്ധവും മൂര്ച്ചയുള്ളതുമായ വിമര്ശനങ്ങളെ അതിജീവിക്കാന് പലര്ക്കും കഴിയാതെപോവുന്നതാവാം കാരണം. എന്നാല് അടുത്ത കാലത്തായി വേദിയില് കൂര്ത്തുമൂര്ത്ത വിമര്ശനങ്ങള് കേള്ക്കാതായിട്ടുണ്ട്. ഒന്നുകില് വേദി മനപ്പൂര്വ്വം എഴുത്തുകാരെ തലോടുകയാവാം. അല്ലെങ്കില് വേദിയില് അവതരിപ്പിക്കുന്ന സൃഷ്ടികളുടെ നിലവാരത്തില് കാര്യമായ മെച്ചം ഉണ്ടായതായിരിക്കാം. രണ്ടാമത് പറഞ്ഞതാണ് സത്യം. കാരണം, ഇപ്പോള് വേദിയില് അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികള് പലതും ശരാശരിയിലും ഉയര്ന്ന നിലവാരം കണ്ടവരുന്നുണ്ട്. ഇതുണ്ടാക്കിയ ഒരുണര്വ്വ് സാഹിത്യവേദിയില് പ്രകടമാണ്. മാത്രമല്ല പുതു തലമുറ വേദിയില് സജീവമാകുന്നതും അങ്ങേയറ്റം ആഹഌദകരമായ ഒന്നാണ്. ഡോ. വേണുഗോപാല് തന്റെ അദ്ധ്യക്ഷപ്രസംഗത്തില് അഭിപ്രായപ്പെട്ടു.

മനോജ് മേനോന് എന്ന കവി പ്രതിനിധീകരിക്കുന്നത് കാലത്തിന്റെ ഏതു സത്തയെയാണ്, അടയിരിക്കുന്നത് ഏതു സമസ്യകളിലാണ് എന്നതിനെ അന്വേഷിക്കപ്പെടാതെ പോയത് ചര്ച്ചയുടെ ഒരു പരാജയമായിരുന്നു എന്നു കാണാവുന്നതാണ്. സരളവും മധുരവുമായ മനോജിന്റെ വാഗ്മയങ്ങളില് കാലിടറിപ്പോയ ചര്ച്ചയെ തിരിച്ചു പിടിക്കാന് ചെറിയ ചില ശ്രമങ്ങളെങ്കിലും നടത്തിയത് ഡോ. ഹരികുമാറാണ്. 'സ്വന്തം വൈയ്യക്തികതയില് നിന്ന് കുറച്ചുകൂടി സാമൂഹികമായ ഉള്ക്കാഴ്ച്ചയോടെ പുതുകവിതയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താന് മനോജിന് കഴിയേണ്ടതുണ്ട്' ഹരികുമാര് അഭിപ്രായപ്പെട്ടു. പ്രണയകവിതകള് മാത്രം എഴുതിക്കൊണ്ടിരുന്ന മനോജ് മേനോന്, ജീവിതത്തിന്റെ പുതിയ സമസ്യകളിലേക്ക് സ്വന്തം കവിതകളെ മാറ്റി നടുന്നത് കാണുന്നത് തികച്ചും സന്തോഷകരം തന്നെ. പക്ഷെ കെ. ജി. എസ്സ്. കവിതകളെ പോലെ ധ്വനി സാന്ദ്രതയും വാക്കുകളുടെ ബഹുമാനങ്ങളും ഉത്പാദിപ്പിക്കാന് മനോജ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷ്ക്കളങ്ക സാരള്യംകൊണ്ട് അനുവാചകരെ വിസ്മയിപ്പിക്കുന്നുണ്ട് മനോജിന്റെ കവിതകളില് പലതും. പക്ഷെ അതുമാത്രം പോരല്ലോ. . . സാരള്യം കൊണ്ടുമാത്രം ഒരു കവിത വിജയമാകണമെന്നില്ല. പുതുകവിതയെ ഒരുപോലെ ആസ്വദിക്കുന്ന സാഹിത്യ വേദിയുടെ പുതിയ രൂപമാറ്റത്തെക്കുറിച്ചുള്ള സന്തോഷം ഡോ. ഹരികുമാര് മറച്ചുവച്ചില്ല അദ്ദേഹം പറഞ്ഞു ' പുതുകവിതയുടെ നന്മയെ കണ്ടെടുക്കാനുള്ള മനസ്സ് വേദിയിലെ പലര്ക്കും ഉണ്ടായിരിക്കുന്നു. കവിത ഉത്താരാധൂനികമെന്ന് കേട്ടാല് കണ്ണുമടച്ചുവിമര്ശിക്കുന്ന ശീലങ്ങള്ക്ക് മാറ്റം വന്നിരിക്കുന്നു'. മനോജ് മേനോന് എന്ന കവിയുടെ വളര്ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള് നല്കാന് ഡോ. ഹരികുമാറിനു കഴിഞ്ഞു. വായന എന്നാല് ഓരോ തീര്ത്ഥയാത്രയാണ് സാഹിത്യ നിരൂപകനും സാഹിത്യ വേദിയുടെ ചര്ച്ചകളില് സജീവ സാന്നിധ്യവുമായ കെ. രാജന്. ചര്ച്ചയില് അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളില് പദാനുപദം യാത്ര ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ നിരൂപണം നടത്താറുള്ളത്. ഓരോ വാക്കിന്റേയും സാംഗത്യമന്വേഷിക്കുന്ന അദ്ദേഹത്തിന്റെ വായനയുടെ സൂക്ഷമ സിദ്ധി അല്ഭുതപ്പെടുത്തുന്ന ഒന്നാണ്. വേദിയില് അവതരിപ്പിക്കപ്പെട്ട മനോജിന്റെ ഏഴുകവിതകളിലെ ഒരു വാക്കുപോലും വിട്ടുകളയാതെ മനോജിലെ കവിയുടെ സ്വത്ത്വത്തെ അദ്ദേഹം കണ്ടെടുക്കാന് ശ്രമിച്ചു. സങ്കീര്ണ്ണതകളെ ലളിതവല്ക്കരിക്കാനും കാഴ്ചകളെ സൗന്ദര്യവല്ക്കരിക്കാനുമുള്ള മനോജിന്റെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു. 'സാഹിത്യ വേദിയുടെ സാഹിത്യ സായാഹ്നത്തെ ധന്യമാക്കിയ മനോജ് തീര്ച്ചയായും വളര്ച്ചയുടെ പാതയിലാണ്' അദ്ദേഹം പറഞ്ഞു.

ഒറ്റ വായനയ്ക്കു ശേഷം അടച്ചുവയ്ക്കാവുന്നതല്ല മറിച്ച് പല വായനകളില് ഒരുപാട് പുതിയ അര്ത്ഥങ്ങള് ഉത്്പാദിപ്പിക്കുന്നതാണ് മനോജിന്റെ കവിതകള് എന്ന് കഥാകൃത്ത് കൃഷ്ണകുമാര് അഭിപ്രായപ്പെട്ടു. വേദിയില് അവതരിപ്പിക്കപ്പെടുന്ന ഏതൊരു കൃതിയെടേയും ഭാഷാപരമായ തികവുകളെ തലനാരിഴ കീറി പരിശോധിക്കുന്ന യുവകവി ഹരിലാല് ഇത്തവണ മനോജ് മേനോനേയും വെറുതെ വിട്ടില്ല. വരിമുറിച്ചെഴുതിക്കോട്ടെ പക്ഷെ ഭാഷയുടെ ഗതാനുഗതികമായ ചില ഉണ്മകളെ തകര്ക്കപ്പെടുന്നത് ശരിയല്ലല്ലോ. ഭാഷയെക്കുറിച്ച് മുറവിളികൂട്ടാന് മാത്രമെ നമ്മള് മലയാളികള്ക്ക് കഴിയൂ. പക്ഷെ ഭാഷയുടെ സൗന്തര്യശാസ്ത്രത്തെ അതിന്റെ പാരമ്പര്യമായ നേരറിവുകളെ ഹൃദിസ്ഥമാക്കാന് പലരും മെനക്കെടാറേയില്ല. മലയാളത്തിന് ക്ലാസ്സിക് പദവി നല്കണം എന്ന് വെറുതെ മുറവിളിച്ചതുകൊണ്ടായില്ലല്ലോ. ഹരിലാലിന്റെ മതം ശരിയാണ്. നല്ലൊരു ഭാഷാദ്ധ്യപകന്റെ ആത്മാര്ത്ഥതയുണ്ടായിരുന്നു ഹരിലാലിന്റെ വിമര്ശനത്തില്.

ഇത്തവണത്തെ വേദിയില് അഞ്ചു പുതുമുഖങ്ങള് ഉണ്ടായിരുന്നു. പുതു തലമുറയെ പ്രതിനിധീകരിക്കുന്ന ഇവരഞ്ചുപേരും സജീവമായി ചര്ച്ചയില് പങ്കെടുത്തത് വേദിക്ക് പുതിയ പ്രതീക്ഷകള് നല്കി. മനോജ് മേനോന്റെ ഏതാണ്ട് എല്ലാ കവിതകളും സമൂഹത്തേട് നേരിട്ട് സംവദിക്കുന്ന വളരെ വായനാക്ഷമതയുള്ള സൃഷ്ടികളാണ് എന്ന് ശ്രീ ആശിഷ് എബ്രഹാം അഭിപ്രായപ്പെട്ടു
. സാമൂഹ്യമായ തിന്മകളോട് സത്യസന്തമായി പ്രതികരിക്കുന്നതാണ് കവിതകള്. ഇന്ന് സമൂഹം ഭാഷയെ വ്യഭിചരിക്കുന്നതിനെക്കുറിച്ച് മനോജിന്റെ 'നാഗരികത' എന്ന കവിതയെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.

തഴുകിയും തലോടിയും മനോജിന്റെ കാവ്യഭാവിയെ തകര്ത്തുകളയുമൊ എന്ന സഹോദരതുല്യമായ ആധിയോടെയാണ് മുംബൈയിലെ പ്രമുഖ കവിയും സാഹിത്യാസ്വാദകനുമായ ശ്രീ പി. വിശ്വനാഥന് സംസാരിക്കാന് തുടങ്ങിയത്. പക്ഷെ മനോജിന്റെ കവിതയിലെ ചില മാസ്മര പ്രയോഗങ്ങളില് അഭിരമിക്കുന്ന വിശ്വേട്ടനേയാണ് വേദി പിന്നീട് കണ്ടത്. ഭാഗവതത്തിലെ കൃഷ്ണനില് നിന്ന് മഥുരയിലേക്കെന്നു പറഞ്ഞ് വിതുരയിലേക്ക് കൊണ്ടുപോയി പ്രണയിനിയെ വഞ്ചിക്കുന്ന പുതിയ കണ്ണനിലേക്കുള്ള പ്രണയത്തിന്റെ പരിവര്ത്തനത്തെ 'കണ്ണനും രാധയും' എന്ന കവിത തുറന്നു കാണിക്കുന്നു. പക്ഷെ കവിതയില് 'വിതുര' എന്ന പദം ഏറെ സമകാലികമായ ഒരു പദമായതിനാല് കാലത്തെ അതിജീവിക്കാനുള്ള അതിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നു എന്ന് വിശ്വനാഥന് അഭിപ്രയപ്പെട്ടു. സാഹിത്യവേദിയുടെ മുഖമുദ്രയായ വിമര്ശനത്തിന്റെ രീതിയിലൂടെ മുന്നോട്ടുപോയെങ്കിലും മനോജിന്റെ കവിതകളുടെ നന്മയെ പ്രകീര്ത്തിക്കാതിരിക്കാന് വിശ്വനാഥനു കഴിഞ്ഞില്ല. 'മനോജിലെ കവി ഒരു വളര്ച്ചയുടെ പാതയിലാണ്' എന്ന് ശ്രീ വിശ്വനാഥന് അഭിപ്രായപ്പെട്ടു.

കനമില്ലായ്മയാണ് പുതിയ കവിതയുടെ കനം എന്ന പുതിയകാലത്തിന്റെ ചൊല്ലിനെ ശരിവയ്ക്കുന്നതാണ് മനോജിന്റെ കവിതകള് എന്ന് സാഹിത്യവേദിയുടെ കവിതാ ചര്ച്ചയെ ഉപസംഹരിച്ചുകൊണ്ട് സാഹിത്യവേദി കണ്വീനര് ശ്രീ ചേപ്പാട് സോമനാദന് പറഞ്ഞു. കൂടാതെ എന്. കെ. എന്. ചെമ്മനട്, വില്സന്, പ്രസന്നകുമാര്, സായി നാഥ്, സിബിച്ചന് നെടുമുടി, സന്തോഷ് പല്ലശ്ശന, എസ്. രാജേഷ്, രാജേഷ് നായര് എന്നിവര് ചര്ച്ചയില് പങ്കെടുത്തു.

മുംബയിലെ സര്ഗ്ഗാത്മക ജീവിതത്തിന്റെ തികച്ചും ജൈവീകമായ പ്രതിഭാസമാണ് സാഹിത്യവേദി. ആകാശത്ത് ഒരു മഴയ്ക്കായി മേഘങ്ങള് ഘനീഭവിക്കുന്നതുപോലെ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ച പ്രത്യേകിച്ച് ഒരൗപചാരിക ക്ഷണത്തിനും കാത്തു നില്ക്കാതെ സാഹിത്യാസ്വാദകര് മാട്ടുംഗാ കേരളഭവനത്തിലെ കുടുസ്സുമുറിയില് ഒത്തുകൂടുന്നു. വിമര്ശ്ശനങ്ങള് കൊണ്ടും കൊടുത്തും സ്വന്തം സര്ഗ്ഗാത്മക സിദ്ധികളെ പലവട്ടം പരിഷ്ക്കരിച്ചും കാലത്തിനൊപ്പം നടക്കാന് മുംബൈ സാഹിത്യലോകം പരിശ്രമിക്കുകയാണ് സാഹിത്യവേദിയിലൂടെ ഇവിടുത്തെ എഴുത്തുകാര്.

ചര്ച്ചയുടെ മറുപടിയായി മനോജ് മേനോന് പറഞ്ഞ വാചകങ്ങള് ഏറെ പ്രസക്തമാണ് 'സാഹിത്യവേദിയാണ് എന്റെ കവിതകളെ നിങ്ങള്ക്ക് ഇത്ര ആസ്വാദ്യകരമാക്കി തീര്ത്തത്' പഴയതില് നിന്ന് കുറച്ചെങ്കിലും ഒരു പുരോഗതി എന്റെ കവിതകള്ക്ക് ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില് അതിന്റെ നല്ലൊരു പങ്ക് സാഹിത്യവേദിക്കുള്ളതാണ്'. വളരെ പക്വവും രസകരവുമായ മറുപടികള്കൊണ്ട് ഒരു നല്ല സാഹിത്യ സംവാദത്തിന് ശുഭ പര്യവസായിയായി തിരശ്ശീലയിടാന് മനോജിനായി.

സാഹിത്യവേദിക്ക് വേണ്ടുന്ന സഹായ സഹകരണങ്ങള് തന്നു വന്നിരുന്ന മലയാള മനോരമയുടെ മുഖ്യപത്രാധിപര് ശ്രീ കെ. എം. മാത്യുവിന്റെ നിര്യാണത്തില് വേദി അനുശോചനം രേഖപ്പെടുത്തി.

1 comments:

Followers