മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Sunday, August 26, 2012

ചേപ്പാട് സോമനാഥന്റെ കവിതകള്‍



എന്‍. ശ്രീജിത്ത്


ചേപ്പാട് എന്ന നാമം സ്ഥലനാമമെന്നതിനെക്കാള്‍, മുംബൈ സഹൃദയലോകത്തെ തീക്ഷണമായി അടയാളപ്പെടുത്തിയ പേരാണ് ചേപ്പാട് സോമനാഥന്‍. സാഹിത്യവേദിയുടെ ദീര്‍ഘകാലത്തെ സാരഥി, വിശാലകേരളം പത്രാധിപര്‍ എന്നതിനൊപ്പം ഭാഭാ ആറ്റോമിക് സെന്ററിലെ സീനിയര്‍ സയന്റിഫിക് ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. സാഹിത്യലോകത്തെപ്പറ്റി, നഗരത്തില്‍ ഉണ്ടാവുന്ന പുതിയ തുടിപ്പുകളെപ്പറ്റി എന്നും സംസാരിച്ചിരുന്ന ഒരാളായിരുന്നു ചേപ്പാട്. കവിതയെ മാത്രം പരിണയിച്ച് കഴിയുകയായിരുന്നു ചേപ്പാട് ഇക്കാലമത്രയും. അദ്ദേഹത്തിന്റെ കവിതകള്‍, ബാലകവിതകള്‍, ഗാനങ്ങള്‍, ഏകാംങ്ക നാടകം, അനുബന്ധ കുറിപ്പുകള്‍ എന്നിവ സമാഹരിച്ച് പരിധി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ചേപ്പാട് സോമനാഥന്റെ രചനകള്‍ എന്ന പുസ്തകം അദ്ദേഹം മുംബൈ മഹാനഗരത്തിലിരുന്ന് നടത്തിയ സര്‍ഗ്ഗ സപര്യയുടെ ശ്രദ്ധേയമായ ശേഷിപ്പുകളാണ്.
അകത്തും പുറത്തും ചിരിയോടെയല്ലാതെ ചേപ്പാടിനെ കാണാനാവില്ല. ആ ചിരി നിറഞ്ഞു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ബാലകവിതകളിലാണ്. തന്നിലെ നിഷേധിയെ വലിയ കവിതകളില്‍ അദ്ദേഹം ചേര്‍ത്തു നിര്‍ത്തിയിരിക്കുകയാണ്.
തന്നിലെ കുട്ടിക്ക് തൃപ്തികരമാകുന്നതോടൊപ്പം മറ്റു കുട്ടികളുടെ മനസ്സ് കാണാനുള്ള ശേഷിയും ഇതിലെ കുസൃതിയും ചേപ്പാടിന്റെ ബാലകവിതകളിലുണ്ട്. മുത്തച്ഛന്‍ എന്ന കവിത നോക്കുക. മുത്തച്ഛനെപ്പറ്റിയാണ് പറയുന്നതെന്ന തോന്നല്‍ നിലനിര്‍ത്തി ഹിമാലയത്തിലേക്ക് കാവ്യബിംബത്തെ അടര്‍ത്തിമാറ്റി പ്രതിഷ്ഠിക്കാന്‍ കഴിയുന്ന വിദ്യ ചേപ്പാട് ഈ കവിതയില്‍ മനോഹരമാക്കി പരീക്ഷിക്കുന്നുണ്ട്.
തലയെടുപ്പുള്ളൊരു മുത്തച്ഛന്‍
തലയാകെ നരച്ചൊരു മുത്തച്ഛന്‍
പാരാകെ പുകള്‍കൊണ്ടു മുത്തച്ഛന്‍
പാറാവുകാരനാം മുത്തച്ഛന്‍
നദികളിലാകെ പുതുജലമേറ്റി
സമതലഭൂവിനെ വിളയിപ്പൂ
നമ്മുടെ നാടിനെ രക്ഷിപ്പൂ
പര്‍വ്വതരാജന്‍ ഹിമവാന്‍

ഇത്തരം കവിതകളുടെ സഞ്ചയമാണ് ചേപ്പാടിന്റെ ബാലകവിതകള്‍.
എന്നാല്‍ കുറുങ്കവിതകളിലേക്ക് എത്തുമ്പോള്‍ കുഞ്ഞുണ്ണിക്കവിതയും എടുത്തണിയുന്നുണ്ട്.

വിരോധാഭാസം എന്ന കവിത നോക്കുക

ഞാന്‍ ഞാനായപ്പോള്‍ മുതല്‍
ഞാന്‍ ഞാനല്ലാതെയായി
എന്നിലെയെന്നെ എന്നിലെ ഞാന്‍
കണ്ടില്ലിതുവരെയെന്തു കഷ്ടം!

കരള്‍ എന്ന കവിതയില്‍
കഴുമരത്തിനു കാവല്‍ നില്‍ക്കുന്നവന്റെ
കരളൊരു കരിങ്കല്ലായിരിക്കണം
കാര്യങ്ങള്‍ ഗ്രഹിക്കും കവിയുടെ കരള്‍
കത്തിമുനയിലാണിരിപ്പതിപ്പോഴും

പ്രത്യാശ എന്ന കവിതയില്‍:

പ്രതികരിക്കാന്‍ ശക്തി നശിച്ച
പ്രേതലോകത്തില്‍ വസിപ്പവര്‍
പ്രത്യേയശാസ്ത്രങ്ങളേതിനി നമ്മെ
പ്രത്യാശയിലേക്ക് നയിച്ചിടും
എന്ന് മുമ്പ് കുറിക്കുമ്പോള്‍ തോന്നാത്ത ദാര്‍ശ്ശനിക മാനം ചേപ്പാട് ഓര്‍ക്കാതെ പോലും ഈ കവിതയില്‍ കടന്നുവരുന്നു.

മുംബൈ നഗരത്തില്‍ അരങ്ങേറുന്ന നാടകങ്ങള്‍ക്കുവേണ്ടി എഴുതിയ ഗാനങ്ങളിലും തന്നിലെ കവിയെ മനോഹരമായി ചേപ്പാട് ഒളിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. കവി എന്നതിനുപുറമേ, താന്‍ ഒരു നാടകകൃത്താണെന്ന് തെളിയിക്കാന്‍ കഴിയുന്ന കടല്‍ എന്ന ഒരു ഏകാങ്കവും ഈ സമാഹാരത്തിലുണ്ട്.
ഉത്തരാധൂനികതയുടെ മലവെള്ളപ്പാച്ചിലില്‍ ഇത്തരം കവിതകളോട് വിയോജിക്കുന്നവരുണ്ടാകാം. എന്നാല്‍ ഡോ. എം. രാജീവ് കുമാര്‍ അവതാരികയില്‍ കുറിച്ചിട്ടതുപോലെ പ്രവാസി എഴുത്തുകാരന്റെ ഉള്‍ത്തുടിപ്പുകള്‍ അറിയാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

0 comments:

Followers