മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Tuesday, August 31, 2010

പെണ്‍നോവുകളും പുരാവൃത്തങ്ങളും

പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് സെപ്തബര്‍‌ മാസം ആദ്യ ഞായറാഴ്ച്ച കഥാകാരി സി. വി. ഭുവനേശ്വരി സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: സെപ്തബര്‍‌ 5, 2010 ഞായറാഴ്ച്ച

ചേപ്പാട്‌ സോമനാദന്‍
കണ്‍വീനര്‍,
സാഹിത്യവേദി


C. V. Bhuvaneshwari

Born at Chembra Vadakke Kalam, Kulappulli, Shornur, Kerala. Father: Damodaran Nair, Mother: Shreedevi, Education: St. Therasa Convent, Shornur, NSS College Ottappalam, Delhi University, Ph. D. from Jawaharlal Nehru University. Worked in various Research Projects with eminent academics from India and USA; Worked as a faculty member of the Department of English for more than twenty years at K. V. Pendharkar College, Mumbai, and held position as the Head of the Department. Worked and researched actively in areas like Sociology and literature, Social History, Oral History, Women's History etc. Participated in many Seminars and presented papers at various universities and academic institutions. Has written scripts on social issues, directed and made her students present them in various platforms. The script and presentations of Stribharata based on the lives of the women characters in Mahabharata and Sitayana based on the life of Sita of Ramayana were much appreciated in Mumbai academic circled. Apart from the drama scripts and short stories, has regularly written poems too.

സി വി ഭുവനേശ്വരി വേദിയില്‍ അവതരിപ്പിക്കുന്ന കഥകള്‍

1. വീണ്ടും ഒരു സാവിത്രി കഥ - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക download>>
2.
ഒരമ്മ ചരിത്രം സൃഷ്ടിക്കുന്നു - വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക download>>

സി. വി. ഭുവനേശ്വരിയുമായി സന്തോഷ് പല്ലശ്ശന നടത്തിയ ദീര്‍ഘമായ സംഭാഷണത്തിന്റെ പ്രസക്തഭാഗം ചുവടെ


പെണ്‍നോവുകളും പുരാവൃത്തങ്ങളും
__________________സന്തോഷ് പല്ലശ്ശന

മനുഷ്യനിര്‍മ്മിതമായ ചില സാംസ്‌കാരിക പരിക്രമങ്ങളുടെ നിരന്തര സ്വാധീനങ്ങള്‍ക്ക് വഴങ്ങി പുതിയ എഴുത്തുകാര്‍ രൂപപ്പെടുന്നത് കണ്ടിട്ടുണ്ട്. ചില ഫ്യൂഡല്‍ തറവാടുകളില്‍ ഉടവാളും ചെങ്കോലുംപോലെ പരമ്പരകളിലൂടെ കൈമറിയുന്ന വരേണ്യസാഹിത്യത്തിന്റെ വംശമാലകളും യഥേഷ്ടം. എന്നാല്‍ വേറെ ചില എഴുത്തുകാരുണ്ട് ഒരു നിയോഗം പോലെ കാലം കരുതിവയ്ക്കുന്ന ചില പ്രത്യേക ഇടങ്ങളില്‍ അവര്‍ പിറവിയെടുത്തുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ പരുപരുക്കനായ യാഥാര്‍ത്ഥ്യങ്ങള്‍ വേട്ടയാടിയില്ലെങ്കിലും അവരും എഴുത്തിന്റെ അശാന്തമായ വഴികളുലുടെ നടക്കുന്നവരാണ്. പാരമ്പര്യത്തിന്റെ വര്യണ്യ സാഹിത്യത്തെവിട്ട് പ്രന്തവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്ക് അവര്‍ പ്രതിലോമകരമായ യാത്രകള്‍ നടത്തിക്കൊണ്ടേയിരിക്കും. സുഖകരമായ ആവാസവ്യവസ്ഥയിലാണ് അവര്‍ ജീവിക്കുന്നതെങ്കിലും തിളച്ചു മറിയുന്ന ഭൂമിയുടെ കാണാ ദൂരങ്ങളില്‍ നിന്നുള്ള നിലവിളികള്‍ അവരെ തേടി വന്നുകൊണ്ടേയിരിക്കും. സി. വി. ഭുവനേശ്വരി എന്ന എഴുത്തുകാരിയെ എഴുത്തിന്റെ അശാന്തമായ വഴിയില്‍ തളച്ചിട്ടത് കാലത്തിന്റെ നിയോഗമല്ലാതെന്താണ്. സാമ്പത്തികമായി ഉയര്‍ന്ന ഒരിടത്തരം നായര്‍ തറവാട്ടിലെ ഫ്യൂഡല്‍ സ്വത്വത്തിനകത്ത് വളര്‍ന്നപ്പോഴും ജന്മ നിയോഗത്തിന്റെ അന്തര ലക്ഷ്യങ്ങളിലേക്ക് ഈ എഴുത്തുകാരി യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളി ചെമ്പ്ര വടക്കേ കളത്തില്‍ ഭുവനേശ്വരി ഇന്ന് മുംബൈ നഗരത്തില്‍ അറിയപ്പെടുന്ന അദ്ധ്യാപികയും ചെറുകഥാകാരിയുമാണ്. എന്‍. എസ്. എസ്. ഒറ്റപ്പാലം, ഡല്‍ഹി യൂണിവാഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകാലാശാലകളില്‍ നിന്ന് കോളജ് തല വിദ്യാഭ്യാസം. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ഇന്ത്യയിലേയും വിദേശത്തേയും അതി പ്രശസ്തരായ അക്കാഡമിക്കുകളുമായി ചേര്‍ന്ന് സാമൂഹിക-വരമൊഴി-സ്ത്രീ-ചരിത്രപഠനങ്ങള്‍, ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ അങ്ങിനെ നീണ്ടുകിടക്കുകയാണ് സി. വി. ഭുവനേശ്വരി എന്ന എഴുത്തുകാരിയുടെ ജീവിതം. ഇരുപതുവര്‍ഷക്കാലം മുംബയിലെ കെ. വി. പെന്താര്‍ക്കര്‍ കോളജിലെ അദ്ധ്യാപികയും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവിയുമായിരുന്നു. ജീവിതത്തിന്റെ വലിയൊരുഭാഗം ഡല്‍ഹിയിലും മുംബൈയിലുമായി കഴിഞ്ഞു. 2009-ല്‍ തന്റെ പതിനെട്ട് കഥകള്‍ അടങ്ങുന്ന ഒരു സമാഹാരം (a grandmother's tale) ഒലീവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു. പതിറ്റാണ്ടുകളോളം ഇംഗ്ലീഷ് സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവിദ്യര്‍ത്ഥികളുമായുള്ള ഇടപഴക്കമായിരിക്കണം ഭുവനേശ്വരിയെ ഇംഗ്ലീഷില്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ച ഘടകം. എങ്കിലും സ്വന്തം നാടിനോടും മാതൃഭാഷയോടുമുള്ള സ്‌നേഹത്തെ ഈ എഴുത്തുകാരി മനസ്സില്‍ ഇന്നും തിരികെടാതെ നിലനിര്‍ത്തുന്നു. മുംബൈ സാഹിത്യവേദിയുടെ സെപ്തബര്‍ മാസ ചര്‍ച്ചയില്‍ ഭുവനേശ്വരി തന്റെ കഥകള്‍ അവതരിപ്പിക്കുന്നതിലൂടെ സ്വന്തം നാടിനേയും ഭാഷയേയും തിരിച്ചുപിടിക്കാനും ആത്മാവിനൊപ്പം അതിനെ നിലനിര്‍ത്താനുമുള്ള ഒരു ശ്രമമാണ് നടത്തുന്നത്.


- എങ്ങിനെയാണ് എഴുത്തിലേക്ക് വരുന്നത്?


എന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍ ഞാന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ വളരെ വിശദമായി പങ്കുവയ്ക്കുന്നുണ്ട്. വളരെ ഫ്യൂഡലായ ഒരു ജീവിത ചുറ്റുപാടുകളില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഒരു ഫ്യൂഡല്‍ ചിഹ്നങ്ങളും ഞാന്‍ ജീവിതത്തില്‍ അണിഞ്ഞിട്ടില്ല. എല്ലാ വിഭാഗത്തോടും തുറന്നിടപഴകാനും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ഞാന്‍ എന്നും ഉത്സാഹം കാണിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാനറിയാതെ എന്റെയുള്ളില്‍ ഒരു ''ഒരു റിബല്‍'' വളര്‍ന്നു വരുന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍. എനിക്ക് ശരിയല്ല എന്ന് തോന്നുന്നതിനോട് ഞാന്‍ കലഹിക്കുമായിരുന്നു. അപാരകഴിവുകള്‍ ഉണ്ടായിരുന്നിട്ടും ഒരു പെണ്ണായി ജനിച്ചുപോയി എന്നൊരൊറ്റ കാരണം കൊണ്ട് ആരാലും അിറയപ്പെടാതെപോയ ഒരമ്മയുടെ മകളാണ് ഞാന്‍. ചെറുപ്പത്തില്‍ തന്നെ ഇഷ്ടമില്ലാത്ത പല വ്യവസ്ഥാപിതമായ സംഗതികളേയും ഞാന്‍ എതിര്‍ത്തിരുന്നു. തികച്ചും ബയോളജിക്കലായ ഒരു സംഗതിയാണ് പെണ്‍കുട്ടികളുടെ മാസമുറ. മാസമുറയുള്ള പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ ഒരുപാട് റസ്ട്രിക്ഷന്‍സ് ആണ്. അത് ചെയ്യാന്‍ പാടില്ല ഇതു ചെയ്യാന്‍ പാടില്ല അങ്ങിനെ ഒരുപാടൊരുപാട്. ഇതിനൊടെക്കെ ഞാന്‍ കലഹിക്കുമായിരുന്നു. തറവാട്ടിന് ചീത്തപ്പേര്‍ വരാതെ നോക്കണ്ടത് വീട്ടിലെ പെണ്‍കുട്ടികളുടെ ബാധ്യതയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ഡല്‍ഹിയിലേക്ക് പോയി ഒറ്റക്ക് താമസിച്ചു പഠിച്ചു ഒരുപാട് റിസേര്‍ച്ച് ചെയ്തു... അന്നത്തെക്കാലത്ത് ഇതൊക്കെ വലിയ കാര്യമാണ്. വീട്ടില്‍ അമ്മുമ്മയും അമ്മയുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അമ്മ ധാരാളം വായിക്കുന്ന കൂട്ടത്തിലായിരുന്നു. പല മാസ്റ്റര്‍പീസ് പുസ്തകങ്ങളും വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. ഉറൂബ്, കാരൂര്‍ പിന്നെ ബംഗാളി സാഹിത്യത്തിലെ മഹാശ്വേതാദേവി, ആശാപൂര്‍ണ്ണാദേവി, താരാശങ്കര്‍ ബാനര്‍ജി, വിഭൂതി ഭൂഷണ്‍ തുടങ്ങിയവരെ വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. ബംഗാളി സാഹിത്യം എന്നിലെ എഴുത്തുകാരിയെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്‍. എസ്. എസ്. കോളജിലാണ് ഞാന്‍ പഠിച്ചത്. അവിടെ പണ്ട് പഠിപ്പിച്ചിരുന്ന പ്രശസ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ പേരിലുള്ള രാജലക്ഷ്മി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം എനിക്ക് കിട്ടിയിരുന്നു. ഇതൊക്കെ സാഹിത്യവുമായി എന്നെ കൂടുതല്‍ അടുപ്പിച്ചു. ഡല്‍ഹിയില്‍ ജീവിതത്തില്‍ വിവിധ ഭാഷക്കാരയ ചില അക്കാഡമിക്കുകളുമായുള്ള സൗഹൃദം എന്നെ ഏറെക്കുറെ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിച്ചുവിട്ടു.


-ഫെമിനിസത്തിലേക്ക് തിരിയുന്നതെപ്പോഴാണ്?


വ്യവസ്ഥാപിതമായ രീതികള്‍ക്ക് അകത്തുകറങ്ങുന്ന ഒരു തരം ഫെമിനിസമല്ല എന്റേത്. ഹാര്‍മ്മണി മാഗസ്സിനില്‍ എന്റെ പുസ്തകത്തെക്കുറിച്ച് ശ്രീമതി അമിത ബട്ടി എഴുതിയ റിവ്യുവില്‍ എന്നെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുകയുണ്ടായി. ഫെമിനിസം എന്നു പറയുമ്പോള്‍ അതിന്റെ സൈദ്ധാന്തികമായ കാര്യങ്ങള്‍ എന്തുമാകട്ടെ. എന്റെ ചുറ്റുപാടുമുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും എന്നിലുണ്ടാക്കുന്ന സ്വാഭാവിക ചലനങ്ങളാണ് എന്റെ ഫെമിനിസം. അതിനെ ഫെമിനിസം എന്നു വിളിക്കാമോ എന്നറിഞ്ഞുകൂടാ. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ എത്രയോ ഭാഗ്യവതികളാണ്. ബീഹാറിലും ഒറീസയിലുമൊക്കെ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വെച്ചുനോക്കുമ്പോള്‍ കേരളം എത്രയോ ഭേദമാണ്. എന്റെ തന്നെ സ്റ്റുഡന്‍സില്‍ പലരും ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. സ്വാതന്ത്ര്യം കിട്ടി അന്‍പതുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടില്ല. ഫെമിനിസം തന്നെ ഏറെ തെറ്റീധരിക്കപ്പെടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഈയിടെ ''റിവൈവല്‍ ഓഫ് ബ്രഹ്മണിസം''എന്ന പേരില്‍ പുരുഷന്മാരെപ്പോലെ പൂണൂല്‍ ധരിക്കണമെന്ന് പറഞ്ഞ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ മുന്നോട്ട് വന്നിരുന്നു. ഇതൊക്കെ എങ്ങിനെയാണ് ഫെമിനിസമാകുന്നത്. സ്ത്രീ സ്വാതന്ത്യത്തിന്റെ പേരില്‍ പഴയ അന്ധവിശ്വാസങ്ങളേയും പാരതന്ത്ര്യങ്ങളേയും തിരിച്ചുകൊണ്ടുവരാനാണ് സത്യത്തില്‍ ഇവര്‍ ശ്രമിക്കുന്നത്. നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യം എന്നു വച്ചാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാനും പുരികം പ്ലക്കുചെയ്യാനും ലിപ്സ്റ്റിക്കിടാനും, സ്‌മോക്ക് ചെയ്യാനും, ജീന്‍സിടാനുമുള്ള പെണ്ണിന്റെ സ്വാതന്ത്ര്യം എന്നാണ് പൊതു ധാരണ.

- തൊണ്ണൂറുകളില്‍ സാഹിത്യത്തില്‍ പെണ്ണെഴുത്തിലൂടെ അനുഭവിച്ച എക്‌സ്പീരിയന്‍സ് ആണ് കേരളത്തിലുള്ളവര്‍ക്ക് ഫെമിനിസത്തെക്കുറിച്ചുള്ളത്. കുറച്ചെങ്കിലും ആക്ടിവിസത്തിന്റെ പാതയില്‍ കണ്ട പേരുകള്‍ സാറാ ജോസഫ്, സുഗതകുമാരി, പി. ഗീത തുടങ്ങിയവരാണ്..

അതേ. . . ഞാന്‍ നേരത്തെ പറഞ്ഞപോലെ കേരളത്തില്‍ ഇതിന്റെ അടിയൊഴുക്ക് കുറവാണ്. എല്ലാ ദേശത്തും ഫെമിനിസത്തിന്റെ ശക്തി സാന്ദ്രതകള്‍ വേറെ വേറെയാണ്. അമേരിക്കയില്‍ ഇത് ബ്ലാക്ക് ഫെമിനിസം എന്നറിയപ്പെടുന്നു. അവിടുത്തെ നീഗ്രോകളായ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കേട്ടാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് മനം പെരട്ടല്‍ ഉണ്ടാകും അത്രക്ക് ഭീകരമാണ്. കേരളത്തില്‍ ഉണ്ടാകുന്ന സ്ത്രീ പീഢനങ്ങള്‍ക്ക് കാരണം ആ സമൂഹത്തിലെ വൃത്തികെട്ട വ്യവസ്ഥാപിത രീതികള്‍കൊണ്ടാണ് അത് തകര്‍ക്കപ്പെടണം. നാട്ടില്‍ ആങ്ങളയും പെങ്ങളുമൊരുമിച്ചു റോട്ടിലൂടെ നടക്കാന്‍ പറ്റാത്ത ഒരു സ്ഥിതിയാണ് വന്നിരിക്കുന്നത്. കുടുംബം എന്ന സ്ഥാപനത്തിലാണെങ്കില്‍ ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാവാത്ത സ്ത്രീ വിവേചനങ്ങളാണ് ഉള്ളത്. ഒരു ഭര്‍ത്താവ് എന്നാല്‍ സ്വന്തം ഭാര്യയുടെ മേല്‍ ആധിപത്യം ഉള്ളവനായി സമൂഹം അംഗീകരിച്ചിരിക്കുന്നു. സിന്ദൂരം, മാംഗല്യസൂത്രം, കുന്തം കൊടചക്രം തുടങ്ങി എല്ലാ ചിഹ്നങ്ങളും അണിയേണ്ടവളാണ് സ്ത്രീ. എന്നാല്‍ പുരുഷന് അങ്ങിനെ ഒരു ചിഹ്നങ്ങളും കൊണ്ടു നടക്കേണ്ട ആവശ്യമില്ല. ഒരു പെണ്ണിന്റെ മേലെ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഉള്ളവനാണ് ഭര്‍ത്താവ് എന്നാണ് ഇവിടുത്തെ സ്ഥിതി. ഒരു സ്ത്രീ തന്റെ പുരുഷനെ പ്രതീകാത്മകമായി മാംഗല്യസൂത്രമണിഞ്ഞ് ബഹുമാനിക്കുന്നതുപോലെ ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് മാംഗല്യസൂത്രം ധരിക്കാത്തതെന്തുകൊണ്ടാണ്. കേരളത്തിലെക്കാള്‍ ദയനീയമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്തിതി. ഇവിടെ മഹാരാഷ്ട്രയില്‍ ഒരു യുവതി കല്യാണത്തിനു ശേഷം ഭര്‍തൃവീട്ടുകാര്‍ നിശ്ചയിക്കുന്ന പുതിയപേര് സ്വീകരിക്കണം. കല്യാണത്തോടെ സ്ത്രീയുടെ സ്വന്തം ഐഡന്റിറ്റി തകര്‍ക്കപ്പെടുകയാണ്. സ്ത്രീ ജോലിക്കാരിയാണെങ്കില്‍ ഒന്നാം തിയതി ശംമ്പളം കിട്ടുമ്പോള്‍ ശമ്പളത്തുക മുഴുവന്‍ അവള്‍ വീട്ടില്‍ എല്‍പ്പിക്കണം. പണം മുഴുവന്‍ വാങ്ങിവയ്ക്കുന്നത് ഭര്‍ത്താവല്ല അമ്മായിയമ്മയാണ്.

- കേരളത്തിലെ നായര്‍ സ്ത്രീകളില്‍ സ്ത്രീ സ്വാതന്ത്ര്യം മറ്റു സമൂദായങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നു തോന്നുന്നു. എന്താണ് അനുഭവം?

നായര്‍ സ്ത്രീകള്‍ കുറച്ചുകൂടി സ്വതന്ത്രരാണ് ഇക്കാര്യത്തില്‍ എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഇവിടേയും ദയനീയമാവുകയാണ്. നായര്‍ സ്ത്രീകളില്‍ താലിയുടെ ഏര്‍പ്പാടില്ല. പെണ്ണിന്റെ കഴുത്തില്‍ താലികെട്ടുന്നതോടെ പുരുഷന്‍ നടത്തുന്നത് ''ആലഹഹ ീംിലൃവെശു ലേെമയഹശവൊലി'േ' ആണ്.

- സ്ത്രീയുടെ പ്രശ്‌നങ്ങള്‍ അവതിരിപ്പിക്കാന്‍ കൂടുതല്‍ ഉചിതം സ്തീകള്‍ തന്നെയാണ് എന്ന് തോന്നിയിട്ടുണ്ടോ? പെണ്ണെഴുത്ത് എന്നൊരു വിഭാഗം തന്നെ സാഹിത്യത്തില്‍ ഉണ്ടല്ലോ.

അങ്ങിനെ പറയാനാവില്ല. സ്ത്രീയെക്കുറിച്ച്, സ്ത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബര്‍ണാഡ്ഷാ, ക്ഷേക്‌സ്പിയര്‍ എന്നിവര്‍ വളരെ ഇഫക്ടീവ് ആയി എഴുതിയിട്ടുണ്ട്. അവരൊക്കെ ഊന്നുന്ന ഹ്യൂമനിസത്തില്‍ സ്ത്രീയുടെ പ്രശ്‌നങ്ങളും നന്നായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. സോഫോക്ലിസ്സിന്റെ ആന്റീഗണി തുടങ്ങിയകൃതികള്‍ വായിക്കുമ്പോള്‍ നമ്മുക്കു കൂടുതല്‍ വ്യക്തമാകും.

- കേരളത്തിലെ ഫെമിനിസം പെണ്ണെഴുത്ത് . . .


നാട്ടിലെ ഫെമിനിസത്തെക്കുറിച്ച് കാര്യമായി അറിയില്ല. ഫെമിനിസം എന്നാല്‍ വല്ലവന്റേയും കിടക്ക പങ്കിടലാണ് എന്ന തെറ്റീധാരണയാണ് പലര്‍ക്കും. ഞാന്‍ ഒരുപാട് ഫെമിനിസ്റ്റുകളുമായി അടിത്തുടപഴകാറുണ്ട്. അവരൊക്കെ പെരുമാറ്റത്തിലും വേഷത്തിലുമൊക്കെ വളരെ സിംപിള്‍ ആണ്. എഴുതുന്നത് പെണ്ണോ ആണോ ആവട്ടെ പെണ്ണിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സത്യസന്ധമായി സമീപിക്കാന്‍ ആവണമെന്നു മാത്രം. നല്ല ശക്തമായ ഒരു പെണ്‍കഥാപാത്രത്തെയെങ്കിലും സൃഷ്ടിക്കാനായാല്‍ മതി. സാറാജോസഫിന്റെ അലാഹയുടെ പെണ്‍മക്കള്‍ വായിച്ചത് ഈയിടെയാണ് എനിക്ക് ആ കൃതി വളരെ ഇഷ്ടപ്പെട്ടു. പിന്നെ പി. വത്സലയുടെ കൃതികള്‍ ഏറെ ഇഷ്ടമാണ്. മാധവിക്കുട്ടിയുടെ കൃതികള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

- കഥകള്‍ കൂടതലും എഴുതുന്നത് ഇംഗ്ലീഷില്‍ ആണല്ലോ. മലയാളത്തില്‍ എഴുത്തു നടക്കുന്നില്ലെ. മാധവിക്കുട്ടിയെപോലുള്ളവര്‍ ഇംഗ്ലീഷിലും മലയാളത്തിലും സജീവ സാന്നിധ്യം അറിയിച്ചവരാണ്. അതുപോലെ ഒരു ഡ്യുവല്‍ പെര്‍സണാലിറ്റി മാഡത്തിന് കഴിയില്ലെ?

നാടിനെ അടുത്തറിയുന്നത് മലയാളത്തിലൂടെയാണ്. ചെറുപ്പം മുതല്‍ മാതൃഭൂമി ആഴചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരിയായിരുന്നു ഞാന്‍. എന്നെ എഴുത്തിലേക്കും വായനയിലേക്കും അടുപ്പിച്ചതില്‍ ഒരു പങ്ക് മാതൃഭൂമിക്കും ഉണ്ടെന്നു പറയാം (പക്ഷെ മാതൃഭൂമിയുടെ ഇപ്പോഴത്തെ രൂപം അത്രക്ക് ഇഷ്ടമല്ല). അമ്മ നല്ല വായനക്കാരിയായിരുന്നു. മലയാളം കൂടാതെ തമിഴിലും അമ്മയ്ക്ക് നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു. 1980- മുതലാണ് ശ്രദ്ധ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിയുന്നത്. കാരണം ഞാന്‍ ഒരു ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ജോലിയുടെ ഭാഗമായും റിസര്‍ച്ചുമൊക്കെ ഇംഗ്ലീഷിലായതോടെ കൂടുതല്‍ എഴുത്ത് ഇംഗ്ലീഷിലായി എന്നു മാത്രം. ഇപ്പോള്‍ പതുക്കെ മലയാളത്തിലേക്ക് വിണ്ടും ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ്.


- ഏറെക്കാലം ഡല്‍ഹിയിലുണ്ടായിരുന്നല്ലോ. ഒരു കാലത്ത് മലയാള സാഹിത്യത്തില്‍ ഉണ്ടായിരുന്ന ഡല്‍ഹി സാന്നിധ്യം വളരെ വലുതായിരുന്നു. ഏതാണ്ട് ഇതേകാലത്ത് മാഡം അവിടെ ഉണ്ടായിരുന്നത്.


അന്ന് പഠിപ്പുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഡല്‍ഹിയില്‍ ജീവിക്കുന്നത്. എനിക്ക് ഇരുപത് വയസ്സ് പ്രയമാണ് അപ്പോള്‍. എന്നിരുന്നാലും അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഒ. വി. വിജയനുമായി നല്ല ബന്ധമുണ്ടായിരുന്നു. ഒ. വി. ഉഷക്കും എനിക്കും ഒരേ പ്രയമാണ് അതുകൊണ്ട് എന്നെ അദ്ദേഹത്തിന് നല്ല വാത്സല്യമായിരുന്നു. അദ്ദേഹത്തിന് നല്ല സെന്‍സോഫ് ഹ്യൂമറാണ് കാണാന്‍ നല്ല പര്‍സണാലിറ്റിയുള്ള ആളാണ്. മുണ്ടിന്റെ രണ്ടുകോന്തലകള്‍ കയറ്റിയും ഇറക്കിയുംമാണ് അദ്ദേഹം ഉടുക്കുന്നത്. നടന്നുപോകുന്നത് കണ്ടാല്‍ ആരും ഒന്നു നോക്കിപോകും അത്രയ്ക്ക് എന്തൊ ഒരു ആകര്‍ഷണിയത അദ്ദേഹത്തിനുണ്ട്. ഒരിക്കല്‍ അന്ന് മുംബൈയിലുണ്ടായിരുന്ന കെ. എമ്. മേനോനുമൊത്ത് വിജയന്റെ വീട്ടിലിരിക്കുന്നു അപ്പോള്‍ പുറത്ത് റൊട്ടിലൂടെ ഒരു ബാജിവാല ''ബെണ്ടി ലോ.. . പൊട്ടറ്റ ലോ. . .'' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് പോകുന്നു അപ്പോള്‍ വിജയന്റെ കമന്റെ ''നാളെ എഴുത്തുകാര്‍ ഇതുപോലെ ലിറ്ററേച്ചര്‍ ലോ. . . ഫിലോസഫി ലോ. . . . എന്നു വിളിച്ചു പറയേണ്ടിവരും'' എന്തു പറയുമ്പോഴും നര്‍മ്മം അതിന്റെ മേമ്പൊടിയായി ഉണ്ടാകും.

-ഡല്‍ഹിയിലും മുബൈയിലും ജീവിച്ചിട്ടുണ്ടല്ലൊ രണ്ടിടത്തേയും സാഹിതീയ സാഹചര്യങ്ങളെ എങ്ങിനെ തുലനം ചെയ്യുന്നു?

ഡല്‍ഹിക്കാണ് സര്‍ഗ്ഗാത്മകതയുടെ കാര്യത്തില്‍ മുന്‍തൂക്കം. കാരണം ഡല്‍ഹിയിലേക്ക് വണ്ടികേറുന്ന മലയാളികളും മുംബൈ മലയാളികളും തമ്മില്‍ അക്കാഡമിക്കലി ഒത്തിരി വ്യത്യാസമുണ്ട്. മാത്രമല്ല മുംബൈയില്‍ അധികവും ഇടത്തരം മലയാളി കുടുംബങ്ങളാണ്. അവര്‍ ഇവിടെ വരുന്നത് അവരവരുടെ അന്നന്നത്തെ അപ്പം തേടിയാണ് ജീവിതം ഇവിടെ ഒരു സ്ട്രഗ്ള്‍ ആണ്. അതിന്റെ ചില വ്യത്യാസങ്ങള്‍ കാണും അത്രയേ ഉള്ളു.
സാഹിത്യവേദിയില്‍ പുതിയ ഒരു എഴുത്തുകാരികൂടി വന്നുചേരുകയാണ്. വേദിയില്‍ പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പരാതി ചിലര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ മാത്രമെ വരുന്നുള്ളു മറ്റുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരാറില്ല. പക്ഷെ ഭുവനേശ്വരി പറയുന്നു ''എല്ലാവര്‍ക്കും അവരവരുടെ സമയം വിലപ്പെട്ടതാണ് സാഹിത്യവേദിയുടെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സാഹിത്യവേദി പുതിയ ഒരു അനുഭവമായിരിക്കും. സാഹിത്യവേദിയില്‍ സജീവമായി പങ്കെടുക്കാനാവും എന്നുതന്നെ ഞാനും പ്രതീക്ഷിക്കുന്നു.
എഴുത്ത് ലളിതമായിരിക്കണമെന്നും താന്‍ എഴുതുന്നത് ഏതൊരു സാധാരണക്കാരനും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സുതാര്യമായിരിക്കണം എന്നും ഭുവനേശ്വരിക്കു നിര്‍ബന്ധമുണ്ട്. അവര്‍ പറയുന്നു ''എഴുത്തു എനിക്ക് സമൂഹത്തോടുള്ള കമ്മിറ്റ് മെന്റ് ആണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ എന്റെ ഗുരുസ്ഥാനത്തു കാണുന്ന മഹാശ്വേതാ ദേവി എന്ന അനുഗ്രഹിത എഴുത്തുകാരിയുടെ വാക്കുകള്‍ കടമെടുത്താല്‍

I have always believed that the real history is made by ordinary people. I constantly come across the reappearance, in various forms, of folklore, ballads, myths and legends, carried by ordinary people across generations....The reason and inspiration for my writing are those people who are exploited and used, and yet do not accept defeat. For me, the endless source of ingredients for writing is in these amazingly, noble, suffering human beings. Why should I look for my raw material elsewhere, once I have started knowing them? Sometimes it seems to me that my writing is really their doing.

ഈ എഴുത്തുകാരിയുടെ വാക്കും നോക്കുമാണ് എന്നെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തത്.

5 comments:

Followers