മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, November 29, 2017

ഡിസംബർ മാസ സാഹിത്യചർച്ച

|1 comments
















Monday, October 30, 2017

നവമ്പർമാസ സാഹിത്യചർ ച്ച

|2 comments











Tuesday, August 29, 2017

സെപ്തംബർ മാസ സാഹിത്യ

|0 comments
കവിതകൾ 


1 .ഔട്ട്‌ ഓഫ് ഫാഷന്‍

മിണ്ടാതെ
കൂട്ട് കൂടാതെ
ആരെയും
പ്രണയിക്കാതെ
എത്ര നാളിങ്ങനെ
നടക്കും നീ

ഉള്ളു തുറന്നു കൂടെ
പദ്യത്തിലോ
ഗദ്യത്തിലോ
മൊഴിഞ്ഞു കൂടെ

നീണ്ട മുടിയില്‍
തുളസിക്കതിര്‍ ചൂടി
ചന്ദനക്കുറിയിട്ട്
വിശുദ്ധയായി
ഇനി എത്ര നാള്‍

അവിടെ നോക്കു
മീന്‍ തുള്ളാട്ടം

ആധുനികതയുടെ
അരയില്‍ ചുറ്റിപ്പിടിച്ചും
ചുംബിച്ചും
പരസ്‌പരം
തലോടിയും
വരികള്‍
തമ്മില്‍ പിണയുന്നത്‌

മറ്റൊന്നുമില്ലെന്ന മട്ടില്‍
പിന്നെയും
പിന്നെയും
രമിക്കുന്നത്‌

കുറഞ്ഞ പക്ഷം
ശാലീനതയുടെ
ഈ മേലുടുപപെങ്കിലും
ഒന്ന് മാറ്റെന്റെ
കവിതേ.....



2 .ഭിക്ഷ

ഇടത്തോട്ടോ
വലത്തോട്ടോ
നോക്കില്ല

നേരെയെന്ന്
എത്ര ഏകാഗ്രമാക്കാന്‍
ശ്രമിച്ചാലും
ഉള്ളില്‍ കുടുങ്ങും

ധൃതിയില്‍
നടന്നകന്നാലും
സാരിത്തുമ്പില്‍
ഉടക്കി നില്‍ക്കും

തനിക്കു മുകളിലുള്ള
ആകാശത്തിന്റെ
മുഴുവന്‍ ഭാരവും
പേറുന്ന
കുഞ്ഞരുവി പോല്‍
അത്രയും
ശാന്തമായ്
നിസ്സംഗമായി
ഇളകാതെ നില്‍ക്കും

ഭയമാണെനിക്കാ
നക്ഷത്രങ്ങളെ

ഒന്ന് നിന്നാല്‍
ആർദ്രമായൊന്നു
നോക്കിയാല്‍
ഒരു വാക്ക് കൊണ്ടവര്‍
നിറയൊഴിക്കും.


3 .ലജ്ജ കൊണ്ടല്ലാതെ ചുവക്കുന്ന പൂക്കൾ

പറിച്ചെറിയാൻ
ആഞ്ഞു ശ്രമിച്ചിട്ടും
മുഖത്തോട്
ഒട്ടിപ്പോയ
മുഖംമൂടി സംസാരിക്കുന്നു
ഏതു ശപ്ത ദിനങ്ങളിൽ
നിന്നുതിരുന്നു കഥകൾ
ചിരിക്കുമ്പോൾ
കരയുമ്പോൾ
നൃത്തം ചെയ്യുമ്പോൾ
ഇണ ചേരുമ്പോൾ
മുഖം കോട്ടുന്നു
എവിടെയൊളിക്കുന്നു ചിരി
സ്വയം മുങ്ങിനിവരുന്നതേതു
കണ്ണാടിയിൽ
സാലഭന്ജികകളുടെ
ഉടയാത്ത മൗനം പേറിയ
കല്ത്തൂണുകളുടെ നിശബ്ദത
ജീവിതത്തോട്
ഒരിക്കലെങ്കിലും
മിണ്ടാനാവാത്തതിന്റെ
വേദനയിൽ വിശ്രമിക്കുന്ന
മുൻഗാമികളുടെ സെമിത്തേരി
അടിമയുടെ പ്രതീക്ഷയറ്റ
മുഖത്തിൻ നിസ്സംഗതയോടെ
മുഖംമൂടികൾ
സംസാരിക്കുമ്പോൾ
നിസ്സഹായതയുടെ
കൊമ്പിൽ പൂക്കുന്നു
ലജ്ജ കൊണ്ടല്ലാതെ
ചുവക്കുന്ന പൂക്കൾ.


4 .തൂവലുകള്‍ കൊഴിയുന്നു


നീയെത്ര കേട്ടിരിക്കുന്നു
വേദനയുടെ
വിള്ളലിന്റെ
ക്രമം തെറ്റിപ്പോയ
ഹൃദയ താളങ്ങള്‍

ചില്ലു കൂട്ടില്‍ നിന്നും
പിടഞ്ഞു ചാടുന്ന
ജീവനെ
എത്രയോ
തിരികെ
ചേര്‍ത്തിരിക്കുന്നു

തണുത്തു തുടങ്ങിയ
എന്റെ ശരീരത്തിലേക്ക്
പ്രാണന്റെ വൈദ്യുതി
കടത്തി വിടും മുന്‍പേ
ചെവിയോര്‍ക്കുക

പാതി തുറന്ന
ചുണ്ടുകളില്‍
കൂട് വിട്ടൊഴിഞ്ഞ
പക്ഷിയുടെ
ശബ്ദമില്ലാത്ത
ചിറകടികള്‍.

5 .വെയിലാറും നേരം

രാവിലെ നടക്കാനിറങ്ങും
വടിയും കുത്തിപ്പിടിച്ചൊരു
വെയില്‍ അങ്ങാടീലേക്ക്

ഊടുവഴിയേ പരിചയമുള്ള
പഴമുറികളിലേക്ക് നൂഴ്ന്ന്
പരിപ്പുവടയും ചായയും
കഴിച്ചിരിക്കും

വഴി നീളെ  കൂട്ടുകാരാണ്
പല്ലുകൊഴിഞ്ഞവരും
നരകേറിയവരും
തമ്മില്‍ കണ്ടാല്‍
ഒറ്റ നില്‍പ്പാണ്


വിയര്‍ത്തു വിളറി
ചാരുകസേരയിലേക്ക്
വീഴും ഉച്ചയോടെ

തണലൊരുക്കി
നില്‍ക്കും വീടാകെ

ഒന്ന് മയങ്ങിയെന്നു വരുത്തി
ഉറക്കത്തിലും മിഴികള്‍ തുറന്നു
മുരടനക്കി ചൂടെരിക്കും

അന്തിയായാല്‍ കാണാം
ഉള്ളു കനക്കുന്നത്
പുറത്തെ കാറ്റിനൊപ്പം
ഉൾമരമുലയുന്നത്‌

നിനച്ചിരികാതെ കടന്നു പോയ
ഋതുക്കളേയും കിടാങ്ങളെയും
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്ത്
സ്വയം മറന്ന പ്രായത്തിന്റെ
ശേഷിച്ച വടുക്കളെണ്ണി
അങ്ങനെ

ഇപ്പോൾ
രാവിലത്തെ നടത്തമില്ല

നേരെ ചെന്ന് കിടപ്പാണ്
തെക്കേ പറമ്പിലെ മാഞ്ചോട്ടില്‍.

6 .ഫർണീച്ചർ


അത് നിലം
പതിച്ചു

ആകാവുന്നത്ര
ഉച്ചത്തിൽ
നിലവിളിച്ച്
ചെറുത്തു നിൽപിന്റെ
അവസാന നിമിഷത്തിൽ
കഷണങ്ങളായി
അത് നിലം പതിച്ചു

ചെത്തി മിനുക്കപ്പെട്ട്
വണ്ടിയിൽ
കിടക്കുമ്പോൾ
നെഞ്ചു വിരിച്ചില്ല

ഞാനിവിടെയുണ്ടെന്നു
പിടച്ചെങ്കിലും
കാറ്റ് വീശിയില്ല

വീട്ടിൽ
പലയിടത്തിരുന്നു
മുരണ്ടു തുടങ്ങി

രാത്രികളിൽ
കാതു തുളയ്ക്കുന്ന
ശബ്ദങ്ങളായി

ചില്ല തേടിയലഞ്ഞ
ഞരക്കങ്ങളായി
വിറയാർന്ന
സ്പന്ദനങ്ങളായി

ഇന്നലെയാണ്
വീടിന്റെ അലർച്ച നിന്നത്

അവന്റെ പുസ്തകത്തിൽ
ഒരു കുഞ്ഞു മരം
കണ്ടതിൽ പിന്നെ.


Saturday, August 5, 2017

ഓഗസ്റ്റു മാസ സാഹി ത്യചർ ച്ച

|0 comments








Thursday, June 29, 2017

ജൂലൈമാസ സാഹിത്യ ചർച്ച

|4 comments
* * *കവിതകൾ* * *

1) ചില ജൈവ ചിത്രങ്ങൾ
====================

വെടിച്ചു കീറിപ്പൊന്തിയ ചാണകത്തറയുടെയും
ചിതലരിക്കുന്ന കഴുക്കോലുകൾക്കുമിടയിലായ്
പൈതൃകം പിന്തുടരുന്ന ചുമരുകൾക്കുള്ളിൽ
മൗനം പോലെ മുഷിഞ്ഞു നാറിയ
ചില ജൈവ ചിത്രങ്ങളെ പരിചയപ്പെടാം

പാതി ചാരിയ ഉമ്മറിപ്പടിയിൽ നിന്ന്
അടുപ്പുകല്ലുകൊണ്ട് കണ്ണെഴുതിയ മുഖം
ഇടക്കിടെ എത്തിനോക്കും
പിന്നെ കതകിനു വിടവിലെ
ഇരുളിലേക്ക് തലതാഴ്‌ത്തും
ഒടുവിലൊരു നീണ്ട നെടുവീർപ്പും . . .

അലക്കിത്തേച്ച ചേറുംചെളിയും
ഉടുത്തൊരുങ്ങിയ കലപ്പയുടെ കാലുകൾ
വയലുകളെയെല്ലാം ഇക്കിളിപ്പെടുത്തി
ഋതു ഭേദങ്ങളോടെല്ലാം പരാതിപറയുന്ന
കുഴിനഖമുള്ള നീണ്ട കാലുകൾ . . .

കറുത്തു തടിച്ച ആ കണ്ണടക്ക്
നരച്ച നീണ്ട മുടയാണ്
ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും
വയറു പിളർത്തിയുള്ളിൽ തല പൂഴ്ത്തി
അക്ഷരങ്ങളെ തിന്നുന്ന മുതുകൂനിയ കണ്ണട . . .

പുതുമുഖത്തെ ചാരു കസേരയിൽ
നീണ്ടു നിവർന്നു കിടക്കുന്ന കാലൻകുട
പല്ലുകൊഴിഞ്ഞ മോണകാട്ടിച്ചിരിക്കുന്ന
എല്ലു തേഞ്ഞു തുരുമ്പിച്ച കുട . . .

ചിതലരിക്കാറായ ചിത്രങ്ങളൊന്നും
വീടിനിന്നു ചേരുന്നേയില്ല
വീടിനോടോപ്പം കളിച്ചുവളർന്ന തേന്മാവും
ചാഞ്ഞുവീഴാറായിരിക്കുന്നു
കൊമ്പുകളിലെയെല്ലാം ചോരയൂറ്റിക്കുടിച്ച്
ചുണ്ട് നക്കിത്തുടച്ച ഇത്തിൾച്ചെടി
മാവിനേക്കാൾ വളർന്ന്
ആർത്തിയോടെ വീടിനുമീതേക്ക് . . .

കണ്ണാടി വേഗം വലിച്ചെറിഞ്ഞു,
മുറ്റമാകെ പൊട്ടിച്ചിതറിയ ചില്ലുകൾ
ഒരു പോറലുപോലുമേൽക്കാതെ
പൊട്ടിച്ചിരിക്കുന്ന പ്രതിബിംബത്തിന്
നിന്റെ അതേ ചിരി,
എന്റെ അതേ മുഖം,
നമ്മൾ രണ്ടല്ല അല്ലേ, ഒന്നുതന്നെ. .
. .
==============================

2 ) വറ്റാതെയൊഴുകുന്നപുഴകൾ
===========================

നമുക്കിടയിലുള്ള
ഈ അകലത്തിനെ എന്ത് വിളിക്കും ?

കാണുന്നവരെല്ലാം
വിരഹമെന്നു
നീട്ടി വിളിക്കുമായിരിക്കും

കണ്ണുകളുടെ ഭാഷയിൽ
പ്രണയമെന്ന്
നമുക്കൊരുമിച്ച് വിളിക്കാം

പക്ഷെ,
കവിളുകളിലൂടെ
നീയത് ഒഴുക്കിക്കളയരുത്

വറ്റാത്ത പുഴകളെപ്പറ്റിയുള്ള
പഠനത്തിനൊടുവിൽ
കണ്ടെത്തിയ പുഴക്ക്
ആരെങ്കിലും നിന്റെ പേരിട്ടാലോ ?
==============================


3) ഓടുന്ന വണ്ടിയിൽ നിന്ന്
======================

വണ്ടിയോടിത്തുടങ്ങിയ ശേഷമാണ്
ഞങ്ങൾ പരിചയപ്പെട്ടത്

സഹയാത്രികരുടെ
ചുളുങ്ങിയ പുരികങ്ങൾക്കിടയിൽ
കുരുങ്ങിവീഴാതെ
പിന്തുടരുന്ന നോട്ടപ്രദിക്ഷണങ്ങളിൽ
നിന്നും കരകയറി
പരിശോധകരുടെ കണ്ണുവെട്ടിച്ച്

അങ്ങനെ എത്രയെത്രെ യാതനകൾ
സഹിച്ചാണെന്നറിയാമോ

പക്ഷെ,
ചോദ്യം ഇതാണ് ?
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലിരുന്ന്
കള്ളുകുടിക്കാൻ വരുന്നോ ?

ഇപ്പോൾ ഈ മൂത്രപുരയിൽ
ദുർഗന്ധമില്ല
നല്ല ഷാപ്പ് മണം . . .
ശുദ്ധജലത്തേക്കാൾ പരിശുദ്ധജലം

സോപ്പിരിക്കുന്ന തട്ടിൽക്കയറി
അച്ചാറുകുപ്പി വികാരാവതിയായിരുന്നു
ആരോ ഉപേക്ഷിച്ച കോള കുപ്പിയെ
കൂട്ടത്തിലൊരു കരവിരുതൻ
വെട്ടിമുറിച്ചോരുക്കി ഗ്ലാസ്സുണ്ടാക്കി

ഞങ്ങളുടെ ചുണ്ടുകളുടെ
രുചിഭേദങ്ങളെ നക്കിത്തുടച്ചുകൊണ്ടിരിക്കുന്ന
ഗ്ലാസ്സിന്റെ ജാതിയോ മതമോ ആരും ചോദിച്ചില്ല.
അതുക്കും മേലെയായിരുന്നു,
കൂട്ടത്തിലൊരുത്തൻ ചൊല്ലിയ
ഷാപ്പ് പാട്ടിന്റെ ആഴം

പെട്ടെന്ന് അവിടേക്ക് കടന്നുവന്ന പെൺകുട്ടി
ആദ്യമൊന്ന് പരിഭ്രമിച്ച് കാണും
നന്നായി ചേരുന്നൊരു വേഷം തന്നെ
ഞങ്ങൾ അവൾക്ക് നൽക
അവൾ തകത്ത് അഭിനയിക്കുന്നതിനാൽ
ഞങ്ങൾ സ്വയം നിലവാരമുയർത്തി
ഷാപ്പിൽ നിന്ന് ബാറിലേക്ക് ഒഴിച്ചു വെച്ചു

ബാർ ഗേളായാൽ ഇങ്ങനെ വേണം
അവളുടെ ചുണ്ടുകളിലും
മുലകളിലും തുടകളിലുമെല്ലാം
ഞങ്ങളുടെ പ്രോത്സാഹനങ്ങൾ
അടിവരയിട്ടു ചുമപ്പിച്ചു

വയറിനൊന്തതാകാം ,
വണ്ടിയുടെ വേഗം കുറഞ്ഞതും
ഞങ്ങൾ കളി അവസാനിപ്പിച്ചു

ഇനി (രഹസ്യമായ്)പറയൂ
ഇങ്ങനെ കളിക്കാൻ
ആർക്കാണ് താല്പര്യമില്ലാത്തത്?

തലയിൽ വെളിവുദിച്ചപ്പോഴാണു കൂടുതൽ രസം
നമ്മുടെ ബാർഗേളിനെ
ഞങ്ങളിൽ ചിലർ കെട്ടിപ്പിടിച്ച്
"മകളേ" എന്നുവിളിച്ച് നെഞ്ചത്തടിക്കുന്നു
മറ്റു ചിലർ "പെങ്ങളേ" എന്നുവിളിച്ച് കരയുന്നു
അപ്പോഴും കണ്ണുതുറക്കാതെ, അവൾ
തകർത്തഭിനയിച്ചുകൊണ്ടേയിരിക്കു

ചിരിച്ച് ചിരിച്ച്
ശ്വാസം നിലക്കുമെന്നായപ്പോൾ
സീറ്റിൽ ചെന്നിരുന്നു
തൊട്ടടുത്തെ സീറ്റിൽ നിന്നും
ഒരു പഴകിക്കീറിയ ബാഗ് പിടഞ്ഞു വീണു

ക്ഷീണിച്ചിരുന്ന എന്നിൽ നിന്നും
ക്ഷീണം ഊരിക്കളഞ്ഞ മറ്റൊരു ഞാൻ
തീവണ്ടിയേക്കാൾ വേഗത്തിൽ
"അമ്മേ" എന്നലറിത്തിരഞ്ഞോടി
പുതിയ കളി
ആരാണ് കളിച്ച് തുടങ്ങിയത് ?
==============================




Followers