മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Wednesday, February 24, 2010

സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരം ബാലകൃഷ്ണന്‌.


സാഹിത്യവേദി മുംബൈയുടെ പന്ത്രണ്ടാമത്‌ വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരത്തിന്‌ നോവലിസ്റ്റ്‌ ബാലകൃഷ്ണന്‍ അര്‍ഹനായി. കഴിഞ്ഞ വര്‍ഷം വേദിയില്‍ അവതരിപ്പിക്കപ്പെട്ട സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച സൃഷ്ടിക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌. ശ്രീ ബാലകൃഷ്ണന്‍റെ വേദിയിലവതരിപ്പിക്കപ്പെട്ട "വായനയുടെ മാറിവരുന്ന അഭിരുചികള്‍" എന്ന പ്രബന്ധമാണ്‌ അദ്ദേത്തിന്‌ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌. 2500 രൂപയും ശില്‍പവുമടങ്ങുന്നതാണ്‌ അവാര്‍ഡ്‌. മുംബൈ സാഹിത്യവേദിയുടെ സ്ഥാപകാംഗവും പ്രശസ്ത നിരൂപകനും ഭാഭ ആറ്റോമിക്‌ റിസേര്‍ച്ച്‌ സെന്‍ററിലെ ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ വി. ടി. ഗോപാലകൃഷ്ണന്‍റെ ഓര്‍മ്മക്ക്‌ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഏെര്‍പ്പെടുത്തിയതാണ്‌ ഈ പുരസ്കാരം. സി. രാധാകൃഷ്ണന്‍, വി. കെ. ശ്രീരാമന്‍ പ്രൊഫ. പി. എ. വാസുദേവന്‍ എന്നിവരടങ്ങിയ ജഡ്ജിഗ്‌ കമ്മറ്റിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തിരഞ്ഞെടുത്തത്‌. മാര്‍ച്ച്‌ ഏെഴാം തിയതി‌ വൈകുന്നേരം 5 ന്‌ മാട്ടുംഗ കേരള ഭവനത്തില്‍ നടക്കുന്ന സാഹിത്യ വേദി ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശ്രീ കെ. ശങ്കരനാരായണന്‍ ബാലകൃഷ്ണന്‌ പുരസ്കാരം സമര്‍പ്പിക്കും. വി. കെ. ശ്രീരാമന്‍ പോയ വര്‍ഷം വേദിയില്‍ അവതരിപ്പിച്ച സൃഷ്ടികളെ വിലയിരുത്തി സംസാരിക്കും. പ്രശസ്ത നിരൂപകനും മാതൃഭൂമി പബ്ളിക്‌ റിലേഷന്‍ മാനേജറുമായ ശ്രീ പി. എ. വാസുദേവന്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും.

ഇരിങ്ങാലക്കുടയിലെ മുരിയാടാണ്‌ ശ്രി ബാലകൃഷ്ണന്‍റെ സ്വദേശം. അച്ഛന്‍ എ.പി. നാരയണമേനോന്‍ അമ്മ ജാനകിയമ്മ. രസതന്ത്രത്തില്‍ ബിരുദവും ഭൌതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1964 മുതല്‍ ഭാഭ പരമാണു ഗവേഷണ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു 1998-ല്‍ സീനിയര്‍ സൈന്‍റിഫിക്‌ ഒോഫീസറായി വിരമിച്ചു. 12 നോവലുകളും 5 നോവലെറ്റുകളും 6 ചെറുകഥാസമാഹാരങ്ങളും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചില കഥകള്‍ കന്നടയിലേക്കും തെലുങ്കിലേക്കും മറാത്തിയിലേക്കും മൊഴിമാറ്റം നടത്തി. “കുതിര” എന്ന നോവലിന്‌ കുങ്കുമം നോവല്‍ മത്സരത്തില്‍ സമ്മാനം ലഭിച്ചു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോംബെകേരളീയ കേന്ദ്രസംഘടനയുടെ 'ഹരിഹരന്‍ പൂഞ്ഞാര്‍ സാഹിത്യ അവാര്‍ഡ്‌ 1999-ല്‍ ലഭിച്ചു.

0 comments:

Followers