മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, July 1, 2013

ഗോവിന്ദന്‍ ഉണ്ണി സാഹിത്യവേദിയില്‍

പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജൂലൈ മാസം ആദ്യഞായറാഴ്ച (07/07/2013) കഥാകൃത്ത് ശ്രീ ഗോവിന്ദന്‍ ഉണ്ണി അദ്ദേഹത്തിന്റെ 'പ്രയാണം', 'യാത്രാവേളയില്‍' എന്നീ കഥകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: ജൂലൈ 07, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി

അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.

ഗോവിന്ദന്‍ ഉണ്ണി
വച്ചുകെട്ടുകളില്ലാത്ത ഭാഷ, ഗഹനമായ നിരീക്ഷണങ്ങള്‍, ആധുനിക സാഹിത്യകൃതികളില്‍ നമ്മള്‍ കണ്ടുമറന്ന ഭാഷാ സുഗന്ധം, ഇത്രയും കൊണ്ട് ഗോവിന്ദന്‍ ഉണ്ണി തന്റെ ഓരോ കഥകളേയും വായനാപൂര്‍ണ്ണമാക്കുന്നു. എഴുപതുകളില്‍ എംടിയും വിജയനും മുകുന്ദനുമൊക്കെ തീര്‍ത്ത ഭാവുകത്വങ്ങളെ പച്ചയുണങ്ങാതെ കൂടുതല്‍ ഭാവതീവ്രമായി ഇന്നും ആഘോഷിക്കപ്പെടുതായൊരു അനുഭവം ഗോവിന്ദന്‍ ഉണ്ണിയുടെ കഥകള്‍ വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്നു. കഥയുടെ ആഖ്യാനകലയിലെ കാല ഗണനകളെ നിഷ്പ്രഭമാക്കുന്ന ഏതുകാലത്തും വായിക്കപ്പെടാവുന്ന കഥകളെന്ന് നമുക്ക് ഗോവിന്ദനുണ്ണിയുടെ കഥകളെ പൊതുവെ വിലയിരുത്താം.

മുംബൈയിലെ ചെറു പ്രസിദ്ധീകരണങ്ങളിലും, ഇംഗ്ലീഷ് മാധ്യമങ്ങളിലും ഫീച്ചറുകളും കഥകളും ലേഖനങ്ങളും എഴുതുന്നു. എം.എ. ബിരുദധാരി. ഇപ്പോള്‍ മുംബൈയില്‍ ഒരു സ്വകാര്യ എക്‌സ്‌പോര്‍ട്ടിങ്ങ് കമ്പനിയില്‍ മാനേജര്‍. കുടുംബ സമേതം മലാഡില്‍ താമസിക്കുന്നു.





0 comments:

Followers