മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം
Showing posts with label സന്തോഷ്‌ പല്ലശ്ശന. Show all posts
Showing posts with label സന്തോഷ്‌ പല്ലശ്ശന. Show all posts

Monday, September 24, 2012

സാഹിത്യവേദി 45 ാം വാര്‍ഷികാഘോഷം

|0 comments
മുംബൈ സാഹിത്യവേദി അതിന്റെ 45ാം വയസ്സിലേക്ക് കടക്കുകയാണ്; അതിന്റെ സമാനതകളില്ലാത്ത ചരിത്ര ഗരിമയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന അഭിമാന നിമിഷം. അക്ഷരങ്ങളോടുള്ള സ്‌നേഹവും അര്‍പ്പണവും ഒന്നുകൊണ്ടുമാത്രം ഒരിക്കല്‍പോലും മുടങ്ങാതെ സാഹിത്യചര്‍ച്ചകള്‍ക്ക് വേണ്ടി നമ്മള്‍ ഒത്തുകൂടുന്നതിന്റെ 45 വര്‍ഷങ്ങള്‍!. സാമ്പ്രദായികമായ ഒരു സംഘടനയുടെ ചട്ടക്കൂടൊ, അംഗത്വമൊ, ഫീസോ ഒന്നുമില്ലാതെതന്നെ മുംബൈ പ്രവാസ ജീവിതത്തിനുള്ളിലെ ഒരു ജൈവപ്രതിഭാസം പോലെ നമ്മളേവരും അക്ഷരങ്ങള്‍ക്ക് വേണ്ടി ഒത്തുകൂടുന്നു. അതുകൊണ്ടുതന്നെ മുംബൈ സാഹിത്യവേദിയുടെ വാര്‍ഷികാഘോഷം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഓരോ മുംബൈ മലയാളിയുടേയും ആഘോഷമാണ്. ഈ വരുന്ന ഒക്ടോബര്‍ 7ാം തീയതി മാട്ടുംഗ കേരളഭവനത്തില്‍ നടക്കുന്ന 45ാം വാര്‍ഷികാഘോഷത്തില്‍ നമ്മള്‍ ഒരു 'മാധ്യമ ചര്‍ച്ച' സംഘടിപ്പിക്കുന്നു.

എം.കെ. അച്യുതാനന്ദന്‍
മുംബൈയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ ശ്രീ എം.കെ. അച്യുതാനന്ദന്‍ 'മാധ്യമങ്ങളും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. പ്രബന്ധാവതരണത്തിനുശേഷം മുംബൈയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകള്‍ നയിക്കുന്ന മാധ്യമ ചര്‍ച്ചയുണ്ടായിരിക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനും എല്ലാ സഹായ സഹകരണങ്ങളും നല്‍കിക്കൊണ്ട് ഈ വര്‍ഷികാഘോഷത്തെ നല്ലൊരു സാംസ്‌ക്കാരികാനുഭവമാക്കുന്നതിനും നിങ്ങളുടെ ഓരോരുത്തരുടേയും സാന്നിധ്യം അത്യാവശ്യമാണ്. നിങ്ങളേവരും പങ്കെടുക്കുന്നതോടൊപ്പം എഴുത്തും വായനയും ഇഷ്ടപ്പെടുന്ന എല്ലാ അക്ഷരസ്‌നേഹികളേയും പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

ഡോ. വേണുഗോപാല്‍
കണ്‍വീനര്‍- സാഹിത്യവേദി

__________________________________________________________________________________________
പ്രബന്ധാവതരണം: എം.കെ. അച്യുതാനന്ദന്‍

വിഷയം: മാധ്യമങ്ങള്‍ മണിമുഴക്കുന്നതാര്‍ക്കുവേണ്ടി.........?

മോഡറേറ്റര്‍: ശ്രീ ഇ.ഐ.എസ്. തിലകന്‍
___________________________________________________________________________________________

തീയതി: 07 ഓക്ടോബര്‍ 2012, ഞായറാഴ്ച്ച
സ്ഥലം: മാട്ടുംഗ കേരള ഭവനം
സമയം: വൈകുന്നേരം 3.30 മുതല്‍ 6 മണിവരെ

________________________________________________________________________________________

ചര്‍ച്ച പങ്കെടുക്കുന്നവരില്‍ പ്രമുഖര്‍

കെ. ഹരിദാസ്, മാധ്യമ പ്രവര്‍ത്തകന്‍
പെരുമണ്‍ ഗോപാലകൃഷണന്‍, മലയാള മനോരമ
എന്‍ ശ്രീജിത്ത്, മാതൃഭൂമി
ഹരിനാരായണന്‍, പ്രവാസി ശബ്ദം
എം. ജി. രാധാകൃഷ്ണന്‍, പ്രവാസി ശബ്ദം
സിബി സത്യന്‍, മാധ്യമപ്രവര്‍ത്തകന്‍
കാട്ടൂര്‍ മുരളി, കലാകൗമുദി
മുരളീദാസ് പെരളശ്ശേരി, കലാകൗമുദി
പ്രേംലാല്‍ രാമന്‍, വൈറ്റ്‌ലൈന്‍ വാര്‍ത്ത
എ. കെ. വി. നമ്പൂതിരി, മാധ്യമ പ്രവര്‍ത്തകന്‍
എ.എം ദിവാകരന്‍, മാധ്യമപ്രവര്‍ത്തകന്‍
ഗോപിനായര്‍, ജ്വാല മാസിക
ബാലകൃഷ്ണന്‍, നോവലിസ്റ്റ
ഡോ. ഹരികുമാര്‍, കവി
മാനസി, കഥാകാരി
കെ. രാജന്‍, നിരൂപകന്‍
സി. പി. കൃഷ്ണകുമാര്‍, കഥാകൃത്ത്
സജി എബ്രഹാം, നിരൂപകന്‍
പി.കെ. സുരേന്ദ്രന്‍, സിനിമാ പ്രവര്‍ത്തകന്‍









എല്ലാ അക്ഷരസ്‌നേഹികള്‍ക്കും ഒരിക്കല്‍കൂടി സ്വാഗതം

 
Invitation
 




Monday, July 26, 2010

മനോജ്‌ മേനോന്‍ സാഹിത്യവേദിയില്‍

|13 comments
കവിതയുടെ കാമുകന്‍
___________________സന്തോഷ്‌ പല്ലശ്ശന

സ്വന്തം പ്രണയത്തെക്കുറിച്ച്‌ , കവിതയെക്കുറിച്ച്‌, എഴുത്തിന്റെ‍ അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കാന്‍ നിമിത്തങ്ങളായി കൂടെ വന്നവരെക്കുറിച്ച്‌ മുംബൈയിലെ യുവകവി മനോജ്‌ മേനോന്‍ പറഞ്ഞു തുടങ്ങുമ്പോള്‍ നഗരത്തിനു മീതെ മഴ നേരിയ ഒരു മൂടുപടം നെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ കടലിന്റെ സാന്ത്വന വാക്കുകള്ക്ക് ചെവിചേര്ത്ത് ഉപ്പുകാറ്റിന്റെ മാസ്മര സ്പര്ശമേറ്റുവാങ്ങിക്കൊണ്ട്‌ നഗര ജീവിതങ്ങള്‍ അലയുന്നു. ചാറ്റല്‍ മഴയെ അവഗണിച്ചുകൊണ്ട്‌ പരസ്പരം പുണര്ന്ന് പുതിയ ജീവിത സ്വപ്നങ്ങളെ നൂറ്റെടുത്തുകൊണ്ട്‌ കുറേ കമിതാക്കള്‍ കടല്ത്തീരത്തെ കല്മതിലില്‍ ഇരുപ്പുതുടര്ന്നു . പ്രണയം അസ്വസ്ഥമായ ഒരനുഭൂതിയായി മനോജിന്റെ കവിതകളില്‍ കാണാനാവും. മനോജ്‌ ആദ്യമൊക്കെ എഴുതിയിരുന്നത്‌ ഏറേയും പ്രണയകവിതകള്‍ ആയിരുന്നു. ജീവിതത്തില്‍ ആഘോഷിക്കാനാവാതെ പോയ സ്വന്തം പ്രണയത്തെ അതിഗാഢമായി കവിതയിലൂടെ തന്നിലേക്ക്‌ ആവാഹിക്കുകയായിരുന്നു മനോജ്‌. പ്രണയത്തില്‍ നിന്ന്‌ സമകാലിക ജീവിതത്തിന്റെ പുതിയ സമസ്യകളിലേക്ക്‌ കണ്തുതറക്കുന്ന സ്വന്തം കാവ്യചിന്തകളുടെ സഞ്ചാരത്തെക്കുറിച്ച്‌, പൂര്ണ്ണതയിലേക്കുള്ള കവിതയുടെ അനുയാത്രകളെക്കുറിച്ച്‌ മനോജ്‌ പറഞ്ഞു തുടങ്ങി.

"സ്വന്തം അനുഭൂതികളുടെ പകര്ത്തി യെഴുത്തായിരിക്കും പലര്ക്കും ആദ്യകവിത. എനിക്കും ആങ്ങിനെതന്നെയായിരുന്നു". കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വിര്പ്പു മുട്ടിയ പ്രണയത്തെ, സ്വന്തം വ്യക്തി ജീവിതത്തില്‍ കൊണ്ടാടപ്പെടാതെപോയ അതിന്റെ അനുഭൂതികളെ, ഞാന്‍ കവിതയിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു. ഞാന്‍ ആദ്യം എഴുതുന്നത്‌ പ്രണയത്തെക്കുറിച്ചായിരുന്നു.

എങ്ങിനെയാണ്‌ എഴുത്തിലേക്ക്‌ വരുന്നത്‌ ?

ഞാന്‍ ജനിച്ച വീട്ടില്‍ സാഹിത്യവുമായി ബന്ധമുള്ള ആരുമില്ല. എന്റെ‍ നാട്ടില്‍ ആകെയുള്ള വായനശാല ഞാന്‍ തുറന്നു കണ്ടിട്ടില്ല. പൊന്നാനി, മലയാള സാഹിത്യത്തിന്റെ തറവാടായിരുന്നു എന്നോര്ക്കുണം. ഇടശ്ശേരി, അക്കിത്തം, സി. രാധാകൃഷ്ണന്‍, ഉറൂബ് , പി. പി. രാമചന്ദ്രന്‍, മോഹനകൃഷ്ണന്‍ കാലടി തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ എഴുതി പേരെടുത്ത നാടാണ്‌ പൊന്നാനി. ഇതില്‍ പലരും എന്നെ സ്വാധീനിക്കുന്നത്‌ വളരെ കാലങ്ങള്ക്ക് ശേഷമാണ്‌. പി. പി. രാമചന്ദ്രന്‍ മാഷ്‌ പഠിപ്പിക്കുന്ന വി ഹൈ സ്കൂളിലാണ്‌ ഞാന്‍ പഠിച്ചത്‌. അന്നൊന്നും ഞാന്‍ മാഷിനെ ഒരു കവിയെന്നുള്ള നിലയ്ക്ക്‌ കൂടുതല്‍ അടുത്തറിയാന്‍ എന്തുകൊണ്ടോ ശ്രമിച്ചില്ല. ഞാന്‍ സാഹിത്യത്തിലേക്ക്‌ ആകൃഷ്ടനാവുന്നത്‌ വളരെ യാദൃശ്ചികമായാണ്‌. പത്താം തരത്തില്‍ പഠിക്കവെ ഒരിക്കല്‍ വിജു നായരങ്ങാടി മാഷിന്റെ ക്ളാസ്സില്‍ വച്ചാണ്‌ ഞാന്‍ ഒരു നിയോഗം പോലെ കവിതയെ അടുത്തറിയുന്നത്‌. വയലാറിന്റെ‍ സര്ഗ്ഗ സംഗീതം എന്ന കവിത പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്താണെന്നറിയില്ല ക്ളാസ്സിനു ശേഷം സാഹിത്യത്തെ ഞാന്‍ വളരെ ഗൌരവമായി കാണാന്‍ തുടങ്ങി. പാഠ്യവിഷയബാഹ്യമായ പുസ്തകങ്ങളിലേക്ക്‌ എന്റെ ശ്രദ്ധ തിരിയുന്നുതും ക്ളാസ്സിനു ശേഷമാണ്‌.
എപ്പോഴാണ്‌ ആദ്യമായി കവിത എഴുതുന്നത്‌ ?

സത്യം പറഞ്ഞാല്‍ ഞാന്‍ കവിത എഴുതാന്‍ തുടങ്ങിയിട്ട്‌ വെറും രണ്ടു വര്ഷമേ ആയിട്ടുള്ളു. മനസ്സില്‍ മാത്രം ഞാനെന്റെ കവിതകളെ എഴുതിയും മാച്ചും നാട്ടിലെ പഠനകാലം കഴിച്ചുകൂട്ടി. നാട്ടില്‍ വച്ച്‌ ഒരിക്കലും ഞാന്‍ കവിതയെഴുതിയിട്ടില്ല. മഹാനഗരത്തിലെ ജീവിതം എന്റെ. നാടിനെ ഒരു ദൂരക്കാഴ്ച്ചയായി കാണിച്ചുതന്നു. മുംബൈയില്‍ വന്ന്‌ പിന്നെയും അഞ്ചു വര്ഷത്തിനു ശേഷമാണ്‌ ഞാന്‍ കവിത എഴുതിത്തുടങ്ങുന്നത്‌.

എഴുതിത്തുടങ്ങിയിട്ട്‌ വെറും രണ്ടുവര്ഷമേ ആയിട്ടുള്ളു എന്നത്‌ സത്യത്തില്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്‌. മനോജ്‌ ഉപയോഗിക്കുന്ന കാവ്യ സങ്കേതങ്ങളും ബിംബങ്ങളും വെറും രണ്ടുവര്ഷം കൊണ്ട്‌ വികസിപ്പിച്ചതാണെന്ന്‌ അതിനര്ത്ഥതമാക്കേണ്ടതില്ല. നാട്ടിലെ സാഹിത്യാനുഭവങ്ങള്ക്കൊപ്പം കവിതയുടെ അനുയാത്രകള്‍ മനോജില്‍ ആരംഭിച്ചിരിക്കണം.

അതെ. മനസ്സില്‍ എന്നും കവിതയുണ്ടായിരുന്നു. അത്‌ എഴുതുന്നത്‌ മുംബൈയില്‍ ചേക്കേറിയതിനുശേഷമാണെന്നു മാത്രം. മലാഡിലെ ലൈബ്രറിയില്‍ നിന്ന്‌ എന്നും പുസ്തകങ്ങള്‍ എടുത്ത്‌ വായിച്ചിരുന്നു. ദൈര്ഘ്യ്മേറിയ, ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്രകളില്‍ പുസ്തകങ്ങളായിരുന്നു എന്നും കൂട്ട്‌. പിന്നെ എപ്പോഴൊ ഓര്ക്കുട്ടിലെ ചില പ്രോത്സാഹനങ്ങള്ക്ക്‌ വഴങ്ങി കവിതയിലേക്ക്‌ വന്നു. ആദ്യമൊക്കെ ഞാനെഴുതുന്നത്‌ കവിതയാണോ എന്ന സംശയങ്ങള്‍ ഉണ്ടായിരുന്നു. ഓര്ക്കുട്ടിലൂടെ എന്റെ കവിതയ്ക്ക ഒരുപാട്‌ നല്ല അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും കിട്ടി. അന്നൊക്കെ എഴുതിയിരുന്നതില്‍ അധികവും പ്രണയകവിതകള്‍ ആയിരുന്നു. പ്രണയമല്ലാത്ത ഏതെങ്കിലും വിഷയത്തില്‍ കവിത പ്രസിദ്ധീകരിച്ചാല്‍ ഉടന്‍ അഭിപ്രായങ്ങള്‍ വരും "മനോജില്‍ നിന്ന്‌ ഞങ്ങള്‍ പ്രണയകവിതകളാണ്‌ പ്രതീക്ഷിക്കുന്നത്‌" എന്നൊക്കെയാവും പ്രതികരണങ്ങള്‍. വെര്ച്വപല്‍ വേള്ഡില്‍ എന്റെ കവിതകള്ക്കുകിട്ടുന്ന മധുരമൊഴികള്‍ എന്റെ എഴുത്തിനെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയൊ എന്നൊരു സംശയം എന്നില്‍ ഉടലെടുത്തുതുടങ്ങി. പിന്നെ പുതിയ സൌഹൃദങ്ങള്‍ ഉണ്ടാവുകയും സത്യസന്ധമായ വിമര്ശനങ്ങള്‍ നേരിടാനും തുടങ്ങിയതോടെയാണ്‌ കവിതയെഴുത്തിന്‌ പുതിയ ഒരു തലം ഉണ്ടാകുന്നത്‌.


ശുദ്ധ പ്രണയ കവിതകളില്‍ നിന്ന്‌ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലേക്ക്‌ എപ്പോഴാണ്‌ ചുവടുമാറിയത്‌ ?
ഞാന്‍ വെറുതെ ചില പ്രണയ കവിതകള്‍ എഴുതുകയായിരുന്നില്ല. മറ്റുചിലരില്‍ പ്രണയം ഏല്പ്പിച്ച മുറിവുകളെ എന്റെ കവിതയില്‍ അടയാളപ്പെടുത്തുകയായിരുന്നു. ഇത്തവണ വേദിയില്‍ അവതരിപ്പിക്കുന്ന "ശിഷ്ടം" എന്ന കവിത അത്തരത്തില്‍ ഒന്നാണ്‌. അടുത്ത ഒരു സുഹൃത്തിന്റെ പ്രണയദുരന്തത്തെ എന്റെക കാഴ്ചപ്പാടിലൂടെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു "ശിഷ്ടം". ഒരു പ്രമേയത്തെ വ്യക്തമായി രൂപപ്പെടുത്തി ഞാന്‍ കവിത എഴുതാറില്ല. എന്റെ ജീവിതാനുഭവങ്ങളോടുള്ള സത്യസന്ധമായ പ്രതികരണമാണ്‌ എന്റെ കവിത. "തിരച്ചില്‍", "ജൂഹുവിലെ സന്ധ്യ" തുടങ്ങിയ കവിതകള്‍ എന്നെത്തന്നെയുള്ള പകര്ത്തിയെഴുത്തുകളാണ്‌.

കവിതകളില്‍ മനോജ്‌ പിന്തുടരുന്ന ശൈലിബദ്ധതകള്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്‌. നിയതമായ ഒരു ശൈലിയുടെ തടവുകാരനല്ല മനോജ്‌ എന്നാണ്‌ തോന്നുന്നത്‌. പലപ്പോഴും മനോജിന്റെ കവിതകളോട്‌ വ്യക്തിപരമായി എനിക്ക്‌ പല വിമര്ശനങ്ങള്‍ ഉണ്ടെങ്കില്പോലും ഒരു ശൈലിയിലും അടയിരിക്കാതെ മനോജ്‌ എഴുതുന്ന എല്ലാ കവിതകളും ഒന്നിനൊന്ന്‌ വ്യത്യസ്തമായാണ്‌ അനുഭവപ്പെടുന്നത്‌. എന്താണിതിന്റെ‍ സത്യം ?

ഒരേ ശൈലിയുടെ തടവുകാരനായി ജീവിതകാലംമൊത്തം ഒരേ രീതിയില്‍ കവിതകള്‍ എഴുതപ്പെടുന്നുണ്ടെങ്കില്‍ അത്‌ അതെഴുതുന്ന ആളിന്റെ‍ പരിമിതിയേയാണ്‌‌ കാണിക്കുന്നത്‌. ഞാന്‍ എന്നും ഒരേ ശൈലിയില്‍ എഴുതാന്‍ ശ്രമിക്കാറില്ല. ഓരോ കവിതയും അതെഴുതുന്നതിന്‌ തൊട്ടുമുമ്പുള്ള കവിതയില്‍ നിന്ന്‌ വ്യത്യസ്തമാകണമെന്ന്‌ എനിക്ക്‌ നിര്ബന്ധമുണ്ട്‌. ഓരോ കവിതയിലും പുതിയ ശൈലിക്കുവേണ്ടി ധ്യാനിക്കുന്നത്‌ സത്യത്തില്‍ ഒരു വെല്ലുവിളിയാണ്‌.

സച്ചിദാനന്ദണ്റ്റേയും, കെ. ജി. എസ്സിണ്റ്റേയും കവിതകള്‍ നമ്മള്‍ വായിക്കുമ്പോള്‍ അതില്‍ അവരുടെ മൌലികമായ കൈയ്യൊപ്പുകള്‍ നമ്മുക്ക്‌ കണ്ടെത്താനാവും. ഇത്തരം ഒരു മൌലികത മനോജിനും ആവശ്യം വേണ്ടതല്ലെ. . . ? സ്വന്തമായി ഒരു സങ്കേതത്തെ വികസിപ്പിച്ചെടുക്കുന്നത്‌ വലിയ കാര്യമല്ലെ?.

എന്റെ കവിതയില്‍ മൌലികതയുണ്ടൊ എന്ന്‌ ഞാന്‍ പറയേണ്ട കാര്യമല്ല. അത്‌ പറയേണ്ടത്‌ വായനക്കാരനാണ്‌.

ശരിയാണ്‌. ഏതൊരു നല്ല കവിയെ എടുത്താലും അവരുടെ ശൈലിയില്‍ എഴുത്തിന്റെ തുടക്കം മുതല്‍ അവസാനഘട്ടം വരെ പലവികാസ പരിണാമങ്ങള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്‌ സച്ചിദാനന്ദന്റെ "ഇവനെക്കൂടി" എന്ന കവിത വായിച്ചിട്ട്‌ ഇന്നത്തെ സച്ചിദാനന്ദനെ വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയില്‍ ഒരുപാട്‌ വികാസങ്ങളും പരീക്ഷണങ്ങളും പരിവര്ത്തനങ്ങളും ഉണ്ടായതായി കണ്ടെത്താന്‍ കഴിയും. ഞാന്‍ പറഞ്ഞു വരുന്നത്‌ എഴുത്തുകാരന്റെ ശൈലിയെക്കുറിച്ചല്ല. സച്ചിദാനന്ദന്റെ കവിതയില്‍ അദ്ദേഹത്തിന്റെ സ്വന്തം ചില ബിംബങ്ങളെ കണ്ടെടുക്കാനാവും. അത്‌ സച്ചിദാനന്ദനുമാത്രം കൊത്തിയെടുക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ മൌലികമായ ബിംബങ്ങളാണ്‌. അതിനേയാണ്‌ ഇവിടെ ഞാന്‍ മൌലികത എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌.

പലശൈലീ വ്യത്യാസങ്ങള്ക്ക് ഞാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആത്യന്തികമായ എന്റെ ലക്ഷ്യം പുതുകവിതയില്‍ എന്റെ സ്വന്തം വഴി വെട്ടാനാണ്‌.

എഴുതാന്‍ തുടങ്ങിയിട്ട്‌ രണ്ടു വര്ഷമായി എന്നു പറഞ്ഞുവല്ലോ. എഴുത്തിന്റെ‍ ഈ രണ്ടു വര്ഷത്തെ തിരിഞ്ഞു നോക്കുമ്പോള്‍. . . .

ഒത്തിരി വളരാനും പഠിക്കാനുമുണ്ട്‌. ഒട്ടും വായനയില്ലാതിരുന്ന ഒരു കാലത്താണ്‌ ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങുന്നത്‌. എന്നാല്‍ ഇപ്പോള്‍ വായന സജീവമാണ്‌. അതിന്റെ ഗുണപരമായ മാറ്റങ്ങള്‍ എന്റെ. കവിതകളില്‍ കാണാനുണ്ട്‌. ഓര്ക്കൂ്ട്ടില്‍ വന്ന ഒരു കവിത വായിച്ചിട്ട്‌ മുംബൈയിലെ ഒരു യുവകവി ബി. എം. അജിത് കുമാര്‍ എന്നെ ഒരിക്കല്‍ ഫോണില്‍ വിളിച്ചു. അദ്ദേഹമാണ്‌ എന്നെ മുംബൈ സാഹിത്യവേദിയിലേക്ക്‌ ക്ഷണിക്കുന്നത്‌. പരിചയപ്പെട്ടതിന്റെ‌ മൂന്നാം നാള്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഇടതുപക്ഷ ചിന്തകനും കവിയും നിരൂപകനുമായ ശ്രീ തിലകന്‍ സാറിനെ കാണാന്‍ ചെന്നു. അദ്ദേഹവുമായി ഞങ്ങള്‍ കുറേ സംസാരിച്ചു. പിന്നെ ഞങ്ങള്‍ ഒരുമിച്ച്‌ മുംബയ്‌ കവി ഡോ. ഹരികുമാറിനെ ചെന്നു കണ്ടു. സാഹിത്യ ചര്ച്ച്കള്‍ നടത്തി. ഇവരൊന്നും ഇങ്ങിനെ കവിതയെഴുതണം എന്നെന്നോടു പറഞ്ഞില്ല. പക്ഷെ പുതിയ ചില ദിശാബോധങ്ങള്‍ എന്നിലുണ്ടാക്കാന്‍ ഇവരുമായുള്ള സൌഹൃദങ്ങള്ക്കു കഴിഞ്ഞു.

പ്രണയ കവിതകള്‍ എഴുതിക്കൊണ്ടാണല്ലൊ തുടക്കം. പതുക്കെ പതുക്കെ ഉത്തരാധൂനിക സങ്കേതങ്ങളിലേക്കും ഗദ്യത്തിന്റെ പുതിയ സാദ്ധ്യതകളിലേക്കും കവിത തിടം വയ്ക്കുന്നതു കണ്ടു അതിനെക്കുറിച്ച്‌.. . .

ഞാന്‍ എഴുതിയ കവിതകളില്‍ നല്ല കവിതകള്‍ എല്ലാം എഴുതപ്പെട്ടിട്ടുള്ളത്‌ ഗദ്യത്തിലാണ്‌. ഒരു തുടക്കക്കാരനായിട്ടുപോലും പുതുകവിതയുടെ ഫോര്മാറ്റിനെ ഉള്ക്കൊള്ളാന്‍ എനിക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല.

ഉത്താരാധൂനിക കവിതയെക്കുറിച്ച്‌. . .

ഉത്തരാധൂനിക കവിതയില്‍ നല്ലതും ചീത്തയുമായ ഒരുപാട്‌ കാര്യങ്ങളുണ്ട്‌. ഡി.സി. ബുക്സ്‌ പോലെയുള്ള വന്കിട പ്രസാധകരിലൂടെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ട പുതുകവികളുടെ കവിതകളില്‍ മുപ്പത്തഞ്ചെണ്ണമെടുത്താല്‍ അതില്‍ കൊള്ളാവുന്നത്‌ അഞ്ചോ എട്ടോ മാത്രമായിരിക്കും. ബാക്കി കവിതകള്‍ മൊത്തം ഗിമ്മിക്കായിരിക്കും. പുതിയ എഴുത്തുകാരെ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നത്‌ പലപ്പോഴും ഇത്തരം ഗമ്മിക്കുകവിതകളായിരിക്കും. എന്നാല്‍ ചുള്ളികാടിനെയും അയ്യപ്പനെയും പോലുള്ള നമ്മുക്കു തൊട്ടുമുന്പുള്ള തലമുറയുടെ കവികളില്‍ ഇത്തരം അപചയം കാണാനാവില്ല. പുതു കവിതകളുടെ ഒരു രീതി എന്നു പറയുന്നത്‌ ഇത്തിരി നര്മ്മം, ദുരൂഹത, പിന്നെ അവസാന വരികളില്‍ ഒളിപ്പിച്ചു വച്ച ട്വിസ്റ്റ്‌. . . കഴിഞ്ഞു. . .. ഭൂരിപക്ഷം കവിതകളും വായനക്കാരന്‌ ഒന്നും നല്കു‍ന്നില്ല എന്നതാണ്‌ ഇതിന്റെ‍ ഒരു ദുരന്തം.

സാഹിത്യ വേദി എത്രമാത്രം താങ്കളിലെ കവിയെ സഹായിച്ചു?.

സാഹിത്യ വേദിയലൂടെ ഉടലെടുത്ത സൌഹൃദങ്ങള്‍ എന്നേയും എന്റെ കവിതകളേയും മെച്ചപ്പെടുത്തിയെടുക്കാന്‍ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. സത്യസന്ധവും നിശിതവുമായ വിമര്ശ്നങ്ങളാണ്‌ സാഹിത്യവേദിയുടെ മുഖമുദ്ര. ബ്ളോഗ്ഗുകളില്‍ ഇത്തരം സത്യസന്ധമായ വിമര്ശ്നങ്ങള്‍ കാണാനാവില്ല. വേദിയില്‍ വരാന്‍ കഴിഞ്ഞതും സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതും ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. സാഹിത്യവേദിയോടും കണ്വീ്നര്‍ ചേപ്പാട്‌ സേമനാദനോടും അകമഴിഞ്ഞ നന്ദിയുണ്ട്‌.

കവിതയിലൂടെ വളരെ ഹ്രസ്വമായ തന്റെ യാത്രകളെക്കുറിച്ച്‌ പറഞ്ഞു നിര്ത്തുമ്പോള്‍ മനോജ്‌ തന്നിലെ കവിയെ സ്വയം തൊട്ടറിയുകയായിരുന്നു. നരമാന്പോ‍യണ്റ്റില്‍ നിന്ന്‌ ഞങ്ങള്‍ തിരികെ നടക്കുമ്പോള്‍ മഴമേഘങ്ങള്ക്കിടയില്‍ നിന്ന്‌ ചുവന്നു തുടുത്ത സൂര്യന്‍ കടലില്‍ മുങ്ങാന്‍ തുടങ്ങിയിരുന്നു. മനോജിന്റെ വരികള്‍ കടമെടുത്താല്‍ " സന്ധ്യയുടെ അവസാനതുള്ളി രക്തവുമൂറ്റി ദാഹം തീര്‍ത്തു വിറകൊള്ളുന്ന കടല്‍ "


പ്രിയപ്പെട്ട അക്ഷരസ്നേഹികളെ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് ആഗസ്ത്‌ മാസം ആദ്യ ഞായറാഴ്ച്ച യുവ കവി ശ്രീ മനോജ്‌ മേനോന്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്ഥലം: മാട്ടുംഗ കേരളം ഭവനം
സമയം: വൈകുന്നേരം 6 മണി
തീയതി: ആഗസ്ത്‌ 1, 2010 ഞായറാഴ്ച്ച

ചേപ്പാട്‌ സോമനാദന്‍
കണ്‍വീനര്‍,
സാഹിത്യവേദി

മുംബൈയിലെ നരിമാന്‍ പോയന്റില്‍ വച്ച് മനോജ് മോനോനും മുംബൈ കവി സന്തോഷ് പല്ലശ്ശനയും ഒത്തുകൂടിയപ്പോള്‍ .......



Wednesday, June 9, 2010

ജ്യോതിര്‍മയി ശങ്കരന്‍ കവിതകള്‍ അവതരിപ്പിച്ചു

|5 comments
______സന്തോഷ്‌ പല്ലശ്ശന

മലയാള കവിതയുടെ പരമ്പരാഗതവും ഉത്തരാധൂനികവുമായ സങ്കേതങ്ങളെ താരതമ്യം ചെയ്തുകൊണ്ട്‌ മുബൈ സാഹിത്യവേദിയുടെ ജൂണ്‍മാസ ചര്‍ച്ച അക്ഷര സ്നേഹികള്‍ക്ക്‌ പുതിയ ഒരു അനുഭവമായി. ശ്രീമതി ജ്യോതിര്‍മയി ശങ്കരന്‍ തന്റെ‍ ആറ്‌ കവിതകള്‍ വേദിയില്‍ അവതരിപ്പിച്ചു. കഥാകാരി മാനസി അദ്ധ്യക്ഷയായിരുന്നു.

സാഹിത്യ നിരൂപകനായ ശ്രീ കെ രാജന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. "ഭാവനയുടേയും ഭാഷാനൈപുണ്യത്തിണ്റ്റേയും സംഗമമാണ്‌ ശ്രീമതി ജ്യോതിര്‍മയി ശങ്കരന്റെ കവിതകള്‍" എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. പുതു തലമുറയില്‍ അര്‍ഥ ജ്ഞാനത്തിന്‍റെ അപകടങ്ങള്‍ പതിയിരിക്കുന്നു എന്ന്‌ ജ്യോതിര്‍മയിയുടെ "അഭിമന്യുവിന്റെ ആത്മഗതം" എന്ന കവിതയെ വിലയിരുത്തിക്കൊണ്ട്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

വൃത്തനിബദ്ധമായ കവിതകളിലൂടെ മുംബൈ സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ദേയനായ ശ്രീ ഹരിലാല്‍ നടത്തിയ വസ്തു നിഷ്ഠമായ വിലയിരുത്തലുകള്‍ ജ്യോതിര്‍മയിയുടെ കവിതകള്‍ക്ക്‌‌ പുതിയ മാനം നല്‍കി. "വൃത്തനിബദ്ധമായ കവിതകള്‍ ഭാഷയ്ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. അത്‌ ഭാഷയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. മലയാളഭാഷയ്ക്ക്‌ ക്ളാസ്സിക്കല്‍ പദവി വേണമെന്ന്‌ മുറവിളികൂട്ടിയതുകൊണ്ടായില്ല പാരമ്പര്യത്തിന്റെെ നേര്‍നൂലു പൊട്ടാതെ എഴുതപ്പെട്ട കവിതകളെ നമ്മള്‍ പ്രോത്സാഹപ്പിക്കേണ്ടതുണ്ട്‌ " ജ്യോതിര്‍മയി തുടര്‍ന്നും വൃത്തനിബദ്ധമായ കവിതകള്‍ എഴുതണമെന്ന്‌ ഹരിലാല്‍ നിര്‍ദ്ദേശിച്ചു.

പുരാണേതിഹാസങ്ങളെ പുനരാഖ്യാനം നിര്‍വ്വഹിക്കുമ്പോള്‍ അത്‌ സമകാലിക ജീവിതത്തോട്‌ ബന്ധിപ്പിക്കപ്പെടുന്നില്ലെങ്കില്‍ ആ സൃഷ്ടികള്‍ തികഞ്ഞ പരാജയമായി മാറുമെന്ന്‌ ശ്രീ ജി. ആര്‍. കവിയൂറ്‍ പറഞ്ഞു. ചര്‍വ്വിത ചര്‍വ്വണമായ പുരാണങ്ങളുടെ പുനരാഖ്യാനങ്ങളല്ല മറിച്ച്‌ സമകാലിക ജീവിതത്തിന്റെ വ്യഖ്യാനങ്ങളാണ്‌ നമ്മുക്ക്‌ വേണ്ടത്‌ എന്ന്‌ ശ്രീ ജി. ആര്‍. കവിയൂറ്‍ വാദിച്ചു.

സൂക്ഷ്മവായനയില്‍ ജ്യോതിര്‍മയിയുടെ കവിതകള്‍ സമകാലിക ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌ നമ്മള്‍ക്ക്‌ കാണാനാവുമെന്ന്‌ ശ്രീ എ. കെ. വി. നമ്പൂതിരി അഭിപ്രയപ്പെട്ടു. ചക്രവ്യൂഹത്തില്‍ ഇറക്കാന്‍ മാത്രമെ ഇന്നത്തെ ലോകം പുതു തലമുറയെ പഠിപ്പിക്കുന്നുള്ളു എന്നാല്‍ ഇതില്‍ നിന്ന്‌ എങ്ങിനെ കരകയറാം എന്ന്‌ പഠിപ്പിക്കുന്നതില്‍ പുതിയകാലത്തെ അറിവ്‌ അപര്യാപ്തങ്ങളാണ്‌ എന്ന്‌ ശ്രീ നമ്പൂതിരി പറഞ്ഞു. ശ്രീ ജ്യോതിര്‍മയി ശങ്കരന്റെ അഭിമന്യുവിനെ കേന്ദ്രകഥാപാത്രമാക്കി എഴുതപ്പെട്ട കവിതയെ വിലയിരുത്തിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൃത്തത്തില്‍ എഴുതുന്നതുമാത്രമല്ല ഒരു കവിതയുടെ മികവ്‌ അതേ സമയം കവിതയുടെ ബാഹ്യരൂപങ്ങളല്ല ഒരു കവിതയെ മികച്ചതാക്കുന്നതും. കൂടുതല്‍ വാക്കുകളെ കുത്തിതിരുകിയതുകൊണ്ട്‌ ഒരു കവിതയും മികച്ചതാകുന്നുമില്ല. ഭാഷാജ്ഞാനം ഉണ്ടായതുകൊണ്ടുമാത്രം ആര്‍ക്കും കവിത എഴുതാനാവില്ല. അങ്ങിനെയാണെങ്കില്‍ എല്ലാ പണ്ഡിതന്‍മാരും കവികള്‍ ആകേണ്ടതായിരുന്നു. എറ്റവും സമകാലികമായ ജീവിതത്തേയും കവിതാ സങ്കേതങ്ങളേയും സ്വായത്തമാക്കാന്‍ ജ്യോതിര്‍മയിക്ക്‌ കഴിയാതെ പോയി എന്ന്‌ ശ്രീ മാനസി അഭിപ്രായപ്പെട്ടു. ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട്‌ തന്റെ അദ്ധ്യക്ഷപ്രസഗം നടത്തുകയായിരുന്നു അവര്‍.
തുടര്‍ന്ന്‌ ജ്യോതിര്‍മയി ശങ്കരന്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞു. "പുരാണേതിഹാസങ്ങളുടെ വെറും പുനരാഖ്യാനങ്ങളല്ല തന്റെച കവിതകള്‍ സര്‍ഗ്ഗാത്മകമായ ഒന്നോ രണ്ടോ വായനയില്‍ തന്റെ കവിതയുടെ സമകാലിക പ്രസക്തി ആര്‍ക്കും സ്വയം കണ്ടെത്താനാകും" എന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.

കെ. കെ. അലക്സാണ്ടര്‍, വിജയാ മേനോന്‍, പി. എസ്‌. മാരാര്‍, ഗിരിജ, സിന്ധു സന്ദീപ്‌, സന്തോഷ്‌ പല്ലശ്ശന, ദേവന്‍ തറപ്പില്‍, മനോജ്‌ മേനോന്‍, ചേപ്പാട്‌ സോമനാദന്‍, ഗ്രേഷ്യസ്‌, കെ. സനിത്ത്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‌ ഈയിടെ വിരമിച്ച ശ്രീ ചേപ്പാട്‌ സോമനാദനും ശ്രീ കെ. രാജനും എ. കെ. വി. നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ ശ്രീ ജി. ആര്‍. കവിയൂറ്‍ ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

Sunday, April 18, 2010

നാരാണന്‍കുട്ടിയുടെ കഥകള്‍ - സാഹിത്യവേദി ചര്‍ച്ച

|0 comments

പ്രിയപ്പെട്ട സാഹിത്യവേദി സുഹൃത്തുക്കളെ,

വേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ്മാസം ആദ്യ ഞായറാഴ്ച്ച യുവ കഥാകൃത്ത്‌ ശ്രീ നാരായണന്‍കുട്ടി സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. പ്രസ്തുത ചര്‍ച്ചാപരിപാടിയിലേക്ക്‌ എല്ലാ അക്ഷരസ്നേഹികളേയും സ്വാഗതം ചെയ്യുന്നു.

തിയതി: മെയ്‌ 2, 2010 ഞായറാഴ്ച്ച

സമയം: വൈകുന്നേരം 6 മണി

സ്ഥലം: കേരള ഭവനം, മാട്ടുംഗ


സസ്നേഹം

കണ്‍വീനര്‍

സാഹിത്യവേദി, മുംബൈ


നാരായണന്‍കുട്ടി

കലാ-സാംസ്കാരിക പ്രവര്‍ത്തകന്‍, കവി, കഥാകൃത്ത്‌ എന്നീ നിലകളില്‍ സ്വന്തം മുദ്രകളുള്ള ശ്രീ നാരായണന്‍കുട്ടി ഒരു ഇടതുപക്ഷ സഹയാത്രികനും ഡോംബിവ്ല്ലി ജനശകിതി ആര്‍ട്ട്സിന്‍റെ സെക്രട്ടറിയുമാണ്‌. വളരെ കുറച്ചു മാത്രം എഴുതുന്ന നാരായണകുട്ടി സ്വന്തം സര്‍ഗ്ഗത്മകതയെ തന്‍റെഎഴുത്തുമുറിയുടെ സ്വകാര്യതയെ അതിലംഘിക്കുന്നത്‌ വളരെ അപൂര്‍വ്വമായി മാതമാണ്‌. ധ്വന്വാത്മകമായ ഒരു ശൈലിയാണ്‌ തന്‍റെ കഥകളില്‍ നാരായണന്‍കുട്ടി അനുവര്‍ത്തിക്കുന്നത്‌. പ്രതീകങ്ങള്‍ കൊണ്ട്‌ സൃഷ്ടിച്ചെടുക്കുന്ന നിയോ-റിയലിസ്റ്റിക്‌ രചനാരീതി നാരായണന്‍കുട്ടിയുടെ മിക്ക കഥകളിലും കാണാം. പ്രത്യേകമായ ഒരു ജനുസ്സിന്‍റെ പരിമിതമായ സാധ്യതകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നാരായണന്‍കുട്ടിയുടെ രചനാസങ്കേതങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇടതുപക്ഷ സഹയാത്രികനായതുകൊണ്ടാവാം ഇദ്ദേഹത്തിന്‍റെ കഥകള്‍ കൂടുതലും വ്യക്തമായ രാഷ്ട്രീയംഉള്‍ക്കൊള്ളുന്നതാണ്‌.


നാരായണന്‍കുട്ടിയുടെ വേദിയിലവതരിപ്പിക്കപ്പെടുന്ന രണ്ടു കഥകള്‍


മഴയ്ക്കുമുമ്പെ വീടുവിട്ടവര്‍ - നാരായണന്‍കുട്ടി

രാത്രിയുടെ നിബിഡമായ വനത്തിനു നടുവില്നിഴലും നഷ്ടപ്പെട്ട്ഞാന്ഒറ്റക്ക്‌. കറുത്തുകുറുകുന്ന ഇരുളും മണവും ഞാനും. . .

അലഞ്ഞുതിരിയുന്ന അനാഥാത്മാക്കള്ചുറ്റും വന്ന്കൂട്ടം കൂടി നില്ക്കുമ്പോഴുള്ള മണം പിടിക്കാന്ശ്രമിച്ചു ഞാന്കിടന്നു. –

ഇല്ല, തിരിച്ചറിയാനാകുന്നില്ല! പെട്ടെന്ന്‌, പുറത്ത്എന്തോ ശബ്ദം.

ശ്വാസം നിലച്ചുകൊണ്ടിരിക്കുന്ന രാത്രിയുടെ നെഞ്ചകത്ത്ആരാണ്ഒറ്റയക്കുനിന്നു സംസാരിക്കുന്നത ‌?

ഹരിയും, രാജശേഖരനും, സുഷമാതമ്പാനും ഇനിയും പോയില്ലെന്നുണ്ടോ ?

പക്ഷെ ഹരിയുടെ ശബ്ദം ഇങ്ങിനെയല്ല. ശബ്ദത്തിലും കണ്ണുകളുള്ള മൂര്ച്ചയാണത്‌.

രാജശേഖരന്‍റെ ശബ്ദം പതിഞ്ഞതെങ്കിലും പകല്പോലെ പരന്നു വീഴുന്നതാണ്‌.

നിറഞ്ഞൊഴുകുന്ന ശരീരം പോലെ തന്നെയാണ്സുഷമയുടെ ശബ്ദവും. അപ്പോള്പിന്നെ-

മരിച്ചുകൊണ്ടിരിക്കുന്ന രാത്രിയെ അള്ളിപിടിച്ച്ഒറ്റയ്ക്കു നിന്നു സംസാരിക്കുന്നത്ആരാണ്‌ ?

കൂട്ടമരണത്തിന്‍റെ ദ്രുതതാളത്തില്ആരാണ് പുറത്തുനിന്ന്ഒറ്റയ്ക്കു സംസാരിക്കുന്നത്‌ ?

ജാലകപ്പഴുതിലൂടെ പുറത്തേയ്ക്കു നോക്കുമ്പോള്‍. . .

ഈര്ച്ചവാളിന്‍റെ ഭാഷ കീറിയ മിന്നുന്ന മുറിവുമായി രാത്രി.

ആകാശത്തുനിന്നഴിച്ചിട്ട ആയിരം നാവുകള്‍.

അവളാണു പുറത്ത്‌ !

പുറത്ത്‌-

ഇരുള്ക്കാട്ടില്അലറുന്ന ഏകാന്തതപോലെ ഒറ്റയ്ക്കുനിന്നു സംസാരിക്കുന്ന അവള്‍!

മഴ!

സന്നാഹങ്ങളില്ലാതെ ഇരുട്ടിലും കണ്ണുകളുള്ള ശത്രുപാളയത്തില്ഒറ്റയ്ക്കു വന്നുനില്ക്കുന്നവള്‍ !

പോര്വിളിച്ചൊറ്റയ്ക്കു നില്ക്കുന്ന അവളുടെ മുഖത്തുനോക്കാനാവാതെ ഞാന്‍.

"എങ്ങോട്ടാണു നീ ഒറ്റയ്ക്ക്‌?" ഒന്നുലഞ്ഞുനിന്നുകൊണ്ട് മഴ പറഞ്ഞു. "രക്ഷകരില്ലാത്തവരുടെ നാട്ടിലേക്ക്‌"

കാലവേഗമാര്ന്ന അവളുടെ പാദങ്ങളിലേക്കു നോക്കി ഞാന്ചോദിച്ചു.

"നിനക്കെന്തേ പുതിയ ഭാഷ? വീടിനെ ഒന്നു വാരിപിടിച്ചു കൊണ്ടവള്പറഞ്ഞു.

"കത്തുന്ന കാലത്തോടുസംസാരിക്കാന്‍"!

അന്ന്‌-

നിറപറയും നിലവിളക്കുമായി വന്നവള്‍!

മനസ്സിന്‍റെ അറകളെല്ലാം നിറച്ചിട്ട് പെയ്തൊഴിഞ്ഞവള്‍!

ഇന്ന്‌-

അരഞ്ഞാണവും പാദസ്വരങ്ങളും വലിച്ചെറിഞ്ഞവള്‍. ഉറക്കുന്ന താളം മറന്നവള്‍. കുത്തിയുണര്ത്തുന്ന കൊമ്പുള്ളവള്‍.

പെയ്യുന്ന വാളും ചിലമ്പുമായ് ഒറ്റയ്ക്കു നില്ക്കുന്ന മഴയോടു ഞാന്കണ്ണുപൊത്തിക്കൊണ്ട്‌ "പണ്ട്നിന്നോടൊപ്പം ഇടിയും മിന്നലും കാറ്റിന്‍റെ കവിതയും കണ്ടിരുന്നു. നിന്നെ. . . ഇങ്ങിനെ ഒറ്റയ്ക്കു കാണുമ്പോള്‍. .. പേടിയാകുന്നു. . . . . "

അരമണികിലുക്കി ഉലഞ്ഞുകൊണ്ടു മഴ പറഞ്ഞു.

"കൊള്ളിയാന്അവരുടെ കണ്ണില്കൊത്തി മനസ്സിനു കാഴ്ച നല്കുന്നു. "

"രണ്ടാമനോ. . . "?

മുടിയഴിച്ചുമുറ്റത്തലച്ചുകൊണ്ടവള്‍. . . "

ഇടിമുഴക്കങ്ങളില്അവരുടെ ചെവികള് തുറന്ന്ശബ്ദമില്ലാത്ത കരച്ചിലുകളുടെ മനസ്സുകേള്ക്കുന്നു. "

"ഇനുയുമുണ്ടല്ലൊ ഒരാള്കൂടി"?

അഗ്നിഗര്ഭം കൊണ്ട മൌനപര്വ്വതം പോലെ നിശ്ചലം മഴ! തീക്കണ്ണുകള് തുറന്നുകൊണ്ടവള്പറഞ്ഞു.

"ദിശമാറിയോ ഒന്നവള്ക്കെതിരെ വീശി മനസ്സുകളെ മുറിവുകള്ക്കൊപ്പം നിര്ത്തുന്നു. "

കൊന്നുതീരുവരെ കാത്തിരിക്കുന്ന ആരാച്ചാരെപ്പോലെ ഉമ്മറത്തുനില്ക്കുന്ന മഴ.

ഒറ്റയ്ക്കുവന്നു പെയ്യുന്ന കൊമ്പിനുകീഴില്ഒറ്റയ്ക്കിരുന്നു ഞാന്കേട്ടു. വീണ്ടും. . . മുഖം പൊത്തിക്കൊണ്ടു മഴയോടു ഞാന്‍.. . .

"ശ്മശാനത്തിന്‍റെ മതിലുകള്പോലെ നീ എന്തേ എന്നെ ചുറ്റി നില്ക്കുന്നു?

ഏതുഭാഷയിലാണു നീ സംസാരിക്കുന്നത്‌? എനിക്ക്ഭയമാകുന്നു.

" ശപിക്കപ്പെട്ടവനെ ഒറ്റയ്ക്കു താമസിപ്പിച്ച ദ്വീപിനു ചുറ്റും ക്രോധത്തിന്‍റെ ഭാഷയില്‍"!

മുണ്ടും മുലക്കച്ചയും പറിച്ചെറിഞ്ഞ്മുറ്റത്തുറഞ്ഞുപെയ്യുന്ന മഴ. നഗ്നയായി നിന്ന്ചോരപെയ്യുന്ന അവളുടെ നാഭിച്ചുഴിയില്നിന്നു നോട്ടം പറച്ചെടുത്തു ഞാന്ചോദിച്ചു.

"കുറച്ചുമുമ്പ്എന്‍റെ കൂട്ടുകാര്നിന്നിലൂടെയാണോ ഇറങ്ങിപോയത്. . . "?

ഇരുളിന്‍റെ കരിമ്പനത്തലപ്പില്കോര്മ്പല്ലുകളിറുമ്മിക്കൊണ്ട്മഴ പറഞ്ഞു.

"വഴിക്കുവച്ച്അവരെ കണ്ടിരുന്നു. ഞാന്വരുന്നതിനും മുമ്പേ എല്ലാവരും ഇറങ്ങിക്കഴിഞ്ഞിരുന്നു-നീയൊഴികെ"!

സടകുടയുന്നവള്‍. . ഫണം നീര്ത്തുന്നവള്‍. . . വീണ്ടും അവളുടെ ശീല്ക്കാരം.

"വിളിച്ചിട്ടും നീയെന്തേ പോയില്ലാ"?

കാലത്തിന്‍റെ കുളമ്പടികള്കൊണ്ട്എന്‍റെ വീടിനെ വരിഞ്ഞുമുറുക്കുന്ന മഴയോടു ഞാന്‍. . . .

"വയ്യാത്ത എന്‍റെ അച്ഛനെ വിട്ടിട്ട്‌. . . "?

"രണ്ടുകൈകളും മുറിച്ചുമാറ്റിയ അമ്മമാരുടെ കോളനിയില്കൃഷ്ണന്കുട്ടിനായരെ കണ്ടിരുന്നു! ഒരു കാല് മുറിച്ചെടുത്തവരുടെ തോളോടുതോള്ചേര്ന്ന്‌, തീക്കൂരകളില്പെറ്റിട്ട മക്കളെ എടുത്ത്അമ്മമാരുടെ മടിയിലേക്കു കൊടുക്കുന്ന കൃഷ്ണന്കുട്ടിനായര്‍. . അയാള് നിനക്കെങ്ങിനെ അച്ഛനായി"!

തെക്കെപ്പുറത്തെ മഴയിലേക്കുതുറന്നിട്ട വാതില് വേലിക്കെട്ടോളം ചെന്നെത്തിയ മഴയില്മായാത്ത ഒറ്റക്കാല്പ്പാടുകള്‍! അച്ഛന്‍റെ സഹായം കൂടാതെ നടക്കാനറിയാത്ത ക്രച്ചസ്സ്കട്ടിളപ്പടിയില്ചാരിനിന്ന് എത്തിനോക്കുന്നു! ഒറ്റക്കാലും ഒരോറ്റ മനസ്സുമുള്ള അച്ഛന്‍! രാത്രിയുടെ അരമതിലില് കാലാട്ടിയിരുന്നുകൊണ്ട്വീണ്ടും പ്രളയത്തിന്‍റെ ഭാഷയില്

മഴ-

"നീ എന്തേപോയില്ലാ"? "ഭാര്യയെ അവസ്ഥയിലിട്ടിട്ട്‌. . . "?

"ഗര്ഭപാത്രങ്ങളില്നിന്ന്മാന്തിയെടുത്ത ചോരത്തുണ്ടുകളെ മുലയൂട്ടുന്ന അവളേയും ഞാനിവിടെ കണ്ടിരുന്നു. . . . അവള് നിനക്കെങ്ങിനെ ഭാര്യയായി"!

വടക്കേപ്പുറത്തെ മഴയിലേക്കുതുറന്നുകിടക്കുന്ന വാതില്‍. വലതുകാലും വലതുകൈയ്യും കുത്തി നടന്നുപോയ സൌദാമിനിയുടെ ചിരിപ്പൊട്ടുകുത്തി ഉലഞ്ഞുപെയ്യുന്ന മഴയുടെ നെറ്റിയിലേക്കു നോക്കുമ്പോള്‍. . .

വീണ്ടും പ്രളയത്തിന്‍റെ ഭാഷ-

"നീ എന്തേ പോയില്ലാ. . . "?

"മന്ദബുദ്ധികളായ എന്‍റെ മക്കള്‍. . . "?

ഇരുളിന്‍റെ പാറക്കെട്ടുകളില്തലപിളര്ത്തിക്കൊണ്ടു മഴ പറഞ്ഞു

"അവിടെ. . . നിന്‍റെ മക്കള്‍, സിംഹാസനങ്ങള്ക്കു മറ പിടിച്ച്ഹൃദയത്തില്വെടിമരുന്നു നിറയ്ക്കുന്നു. . . ! നീയെങ്ങിനെ അവര്ക്കച്ഛനായി"!

പടിഞ്ഞാപ്പുറത്തെ മഴയിലേക്കു തുറന്നു കിടക്കുന്ന വാതില്‍. മുറ്റത്ത്ഇന്ത്യയുടേയും അര്ദ്ധനഗ്നമായ ഒരാത്മാവിണ്റ്റേയും പടമുള്ള രണ്ടു ബലൂണുകള്ത്രിവര്ണ്ണപതാകപോലെ പാറിപ്പെയ്യുന്ന മഴ!

വീണ്ടും, ഇലയനങ്ങാത്ത ഇരുളിന്‍റെ ശിഖരങ്ങളില്വേതാളം പോലെ തൂങ്ങിക്കൊണ്ടവള് ചോദിച്ചു.

"നീ മാത്രം എന്തേ പോയില്ലാ. . . . ? ഇവരെയൊക്കെ വിട്ടിട്ടുപോകാന്‍. . . "

മുറ്റത്ത്ഒറ്റയ്ക്കു നിന്നവള്ചിന്നം വിളിച്ചുചോദിച്ചു.

"ഇപ്പോഴോ. . . "?

എല്ലാമുറിവുകളും മുറിവിട്ടുപോയി എനിക്കു സ്വന്തമായിത്തന്ന അനാഥാലയം! ആര്ക്കു വേണ്ടാത്ത സ്വസ്ഥതയില്കിടന്ന്ഒറ്റയ്ക്കുപുറത്തു നിന്നുപെയ്യുന്ന മഴയോടു ഞാന് ചോദിച്ചു.

"ഇപ്പോള്‍. . .എനിക്കെങ്ങിനെ പോകാനാകും? തുളസിത്തറയ്ക്കു വലം വച്ചുകൊണ്ടു മഴ പറഞ്ഞു.

"പോകണം. . . "

പൂമുഖത്തേയ്ക്കു നടന്നടുക്കുന്ന മഴയോടു ഞാന്‍. . .

"മരിച്ചവരെ അവിടെ കൂട്ടുമോ. . . ? നീ വരുന്നതിനുതൊട്ടുമുമ്പാണു ഞാന്‍. . . "

പെട്ടെന്ന്‌-

ഇരുട്ടിന്‍റെ കൊടുമുടിയില്ചോരവാര്ന്നു രണ്ടുകൈകള്വന്ന് ഒരു മണ്ചെരാതു തെളിച്ചു. പിതൃക്കളുടെ പ്രകാശം പരന്നൊഴുകിയ താഴ്വാരത്തില്എനിക്കു നഷ്ടപ്പെട്ട നിഴലിനെക്കുറിച്ചോര്ത്തു ഞാന്കിടക്കുമ്പോള്‍. . . മുറ്റത്ത് ഏഴുനിറങ്ങള്വലിച്ചു കെട്ടി ഒരു പന്തലുയര്ന്നു. പന്തലിനു കീഴില്നെറ്റിപ്പട്ടം കെട്ടി മുത്തുക്കുടകളും ചൂടി പ്രൌഢയായി നില്ക്കുന്ന മഴ! ജീവതേജസ്സിന്‍റെ തിടമ്പേറ്റി നില്ക്കുന്നവള്‍! ചെണ്ടമേളങ്ങളില്ഇടിമുഴക്കം. വെള്ളിവാള്പ്പുളപ്പുപോലെ ആലവട്ടം. വെണ്ചാമരത്തിലുരസിയെത്തുന്ന കാറ്റിന്‍റെ കവിത. . . ശാന്തസ്വരൂപിയായ്പെയതുനില്ക്കും മഴയ്ക്കുമുന്നില്മനസ്സുകൂപ്പി ഞാന് കിടന്നു.

ഇപ്പോള്‍. . .

മഴയ്ക്ക്പ്രാണന്‍റെ ഭാഷ. എന്നെ പുണരുന്ന ജീവാക്ഷരികള്‍. മഴയുടെ കഴുത്തിലേറിയ ജീവതേജസ്സിന്‍റെ പൊന്തിടമ്പില്നിന്ന്നിറമില്ലാത്ത ഒരു പ്രാണബിന്ദു എന്നില്വന്നു പതിച്ചു.

പ്രാണാഘാതമേറ്റ്പഞ്ചഭൂതങ്ങള്ഒന്നു പിടഞ്ഞു. എന്നെവിട്ടുപോയ നിഴല്എനിക്കു കൂട്ടിനെത്തുമ്പോള്‍. . . പെയ്യുന്ന മൃതസഞ്ജീവനിപോലെ ഇടിയും മിന്നലും കാറ്റിന്‍റെ കവിതയും ചേര്ത്ത്മഴ പറഞ്ഞു.

"നിന്‍റെ പിതാമഹന്മാര്ക്ക്എന്നില്ജനിക്കാമെങ്കില്എനിക്ക്നിന്നെ അവിടെ എത്തിക്കാനും കഴിയും. . . . "!

". . .അവിടെ കാവലിരിക്കാനും നിന്നെപ്പോലെ ആരെങ്കിലും വേണം" കൈകള്കൂപ്പിക്കൊണ്ട്ഞാന്എഴുന്നല്ക്കുമ്പോള്‍. . .

പുറത്ത് പീലികളൊതുക്കുന്ന മഴ!

ഉമ്മറവാതില്കടന്ന്പുറത്തേയ്ക്കിറങ്ങുമ്പള്‍. എന്‍റെ മനസ്സിലൂടെ അകത്തേക്കുകടക്കുന്ന മഴ! ജീവനുംകൊണ്ട്ഗോദ്രയിലേക്കു ഞാന്ഇറങ്ങിയോടി. പടിപ്പുരയില്നിന്നു തിരിഞ്ഞുനോക്കുമ്പോള്‍-

എന്‍റെ ചാരുകസാലയില്നാലുദിക്കും കൂട്ടിമുറുക്കി ചുവപ്പിച്ചു പെയ്തുകിടക്കുന്ന എന്‍റെ മഴ!.





സേതു-നാരായണന്‍കുട്ടി

രാമകൃഷ്ണന്‍ പതിവിലും വൈകിയാണ്‌ ഉറക്കമുണര്‍ന്നത്‌. പിന്നെയും കുറെയേറെനേരം എങ്ങിനെയൊക്കെയോ പോയതറിഞ്ഞില്ല. അയാള്‍ എഴുന്നേറ്റു ചെന്ന്‌ പതിവുപോലെ പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന്‌ പത്രം നിവര്‍ത്തി ചിരിച്ചു തുടങ്ങി.

പെട്ടെന്ന്‌ വരാന്തയില്‍ ചെന്ന്‌ ബ്രഷും പേസ്റ്റും എടുത്തെങ്കിലും ഒന്നു സംശയിച്ചു നിന്നു. പിന്നെ അതൊക്കെ എടുത്ത പോലെ തന്നെ തിരിച്ചുവച്ചു. വീണ്ടും പേപ്പറുമെടുത്ത്‌ ചാരുകസാലയില്‍ കിടന്ന്‌ വായിക്കാന്‍ തുടങ്ങുമ്പോഴും എന്തൊക്കെയോ മറന്നതുപോലെ. എന്തോ ഒരു ശരിയില്ലായ്മ. മഷിപടര്‍ന്ന അക്ഷരങ്ങള്‍. ഒരു വെളിപാടുപോലെ അകത്തു ചെന്ന്‌ കണ്ണടഎടുത്തു വച്ചപ്പോഴാണ്‌ കാര്യങ്ങള്‍ തെളിഞ്ഞു തുടങ്ങിയത്‌.

എന്നിട്ടും ഒരു സ്വസ്ഥതയില്ലായ്മ. പത്രം മടക്കിവച്ച്‌ ഒന്നുകൂടി ആലോചിച്ചപ്പോഴാണ്‌ കാര്യങ്ങള്‍ മനസ്സിലായത്‌. . . .

അവളില്ലാത്തതിന്‍റേ ഓരോ ബുദ്ധിമുട്ട്‌.

സാവിത്രി ഇന്നലെ വണ്ടികയറിയതുമുതല്‍ ഒന്നിനും ഒരു നിജമില്ലാതായിരിക്കുന്നു. വേണമെങ്കില്‍ അവളെ ഒന്നു വിലക്കാമായിരുന്നു. പക്ഷെ, അതുമതി നാലുദിവസം മുഖം വീര്‍പ്പിച്ചിരിക്കാന്‍. ആരെങ്കിലും വന്നുകയറിയാല്‍ തനിക്കു തന്നെയാണ്‌ നാണക്കേട്‌.

ദിനുവിനോടും മറ്റും പിണക്കത്തിന്‍റേ കാരണം പോലും പറയേണ്ടിവരും. അവളെപ്പോഴും അങ്ങിനെയാണ്‌. പറയുന്നതും ചെയ്യുന്നതും, ഒക്കെ അംഗീകരിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ കുറേ ദിവസം മുഖവും വീര്‍പ്പിച്ചു നടക്കും. എന്തായാലും ഇതൊക്കെ ഒരു കടമയാണ്‌. കടംപറയാതെയുള്ള കൊടുക്കല്‍ വാങ്ങല്‍, എല്ലാവരുടേയും മുന്നില്‍ മാനം കെടുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്‌ സ്വന്തം സുമിത്രയുടെ മുന്നില്‍ ഒരു പാവം ഭര്‍ത്താവാകുന്നത്‌.

അവളുടെ കുറ്റപ്പെടുത്തലുകള്‍ കുറേയൊക്കെ ശരിതന്നേയല്ലെ. . . .

"ഒന്നിനും ഒരു ചൂടില്ലാത്ത മനുഷ്യന്‍ ! ആ സേതൂനെ കണ്ടുപഠിക്കണം. . . മനുഷ്യനായാല്‍ കുറച്ചൊക്കെ തണ്റ്റേടം വേണം"

സേതുമാധവനെ ഇന്നുവരെ കണ്ടിട്ടില്ല. എന്നാല്‍ സാവിത്രി അങ്ങിനെയല്ല. സേതൂനെയല്ലാതെ മറ്റാരേയും കണ്ടിട്ടില്ലെന്ന മട്ടാണവള്‍ക്ക്‌ !

". . . . .സേതു ആരേയും കൂട്ടാക്കില്ല. നേര്‍ക്കുനേര്‍ നിന്നാല്‍ ഒരാനയുടെ മുമ്പില്‍ ചെന്നു പെട്ടതുപോലെ തോന്നും ! എന്താ ഒരു തലയെടുപ്പ്‌. . . . "

കേട്ടുകേട്ട്‌ സേതൂനോട്‌ തനിക്കും ഒരാരാധനാ മനോഭാവം ഉണ്ടായിട്ടില്ലേ. . . എന്നു തോന്നിയിട്ടുണ്ട്‌. അതോ അസൂയയോ. . . അറിയില്ല. സ്കൂളില്‍ ഒരുമിച്ചായിരുന്നത്രെ. കോളേജിലും. സ്കൂളില്‍ തല്ലുകൊണ്ടും കോളേജില്‍ തല്ലുകൊടുത്തും പഠിച്ചവന്‍. പഠിക്കാനും മോശമല്ലായിരുന്നു പോലും. എല്ലാത്തിലും കേമന്‍ !.

അവള്‍ ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നല്ലൊ വിവാഹം. ആദ്യരാത്രിയില്‍ തന്നെ അവള്‍ സേതൂനെപ്പറ്റി പറഞ്ഞിരുന്നു. ഒപ്പം അവള്‍ക്കൊരു മോഹം കൂടിയുണ്ടായിരുന്നു.

"ഞാന്‍ സേതൂന്നേ വിളിക്കൂ. . . വിരോധണ്ടോ. . . " ?

" ഒരു വിരോധോമില്ല. നിനക്കിഷ്ടമുള്ളതു വിളിക്കാം"

പിന്നെ, മൂന്നാലു ദിവസം കഴിഞ്ഞുകാണും. ഏതോ തീയറ്ററിലിരുന്ന്‌ സിനിമ കാണുന്നതിനിടയില്‍ തണുപ്പില്‍ പൊതിഞ്ഞുകൊണ്ടവള്‍ പറഞ്ഞു.

"നിങ്ങളെന്താ ഇങ്ങിനെ ! സേതൂനെപ്പോലെ നല്ല ചൊടിയും ചുണയും വേണ്ടേ. . . "

അന്ന്‌ ചിരിച്ചില്ല. ചിരിക്കാന്‍ പാടില്ലാത്തിടത്ത്‌ ഇരിക്കുന്നതുപോലെ ഇരുന്നു. പക്ഷെ പറയാനുള്ളത്‌ പറഞ്ഞു.

"സാവിത്രീ. . ഞാന്‍ ഞാനാണ്‌. നീ നീയാണ്‌. സേതു സേതുവാണ്‌ "

അന്നു രാത്രി അവള്‍ പുറംതിരിഞ്ഞു കിടന്നു.

പിന്നെ ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞുകാണും. ഓഫീസില്‍ നിന്ന്‌ തിരിച്ചെത്താന്‍ കൂറെ വൈകിയിരുന്നു. ഒരുമിച്ച്‌ ഒരു സിനിമയ്ക്കു പോകാമെന്നു കരുതി അവളോട്‌ ഒരുങ്ങി നിന്നോളാന്‍ പറഞ്ഞിട്ടാണ്‌ കാലത്തേ പോയത്‌. പക്ഷെ കഷ്ടകാലത്തിന്‌ സൂപ്രണ്ടിന്‍റേ കുറെ അത്യാവശ്യ പണികള്‍. എല്ലാവരും പോയെങ്കിലും തനിക്ക്‌ പോരാന്‍ തോന്നിയില്ല. സത്യത്തില്‍ സാവിത്രിയും സിനിമയുമൊക്കെ മറന്നു പോയിരുന്നു. മുഖം വീര്‍പ്പിച്ച്‌ ഒരുങ്ങി നില്‍ക്കുന്ന അവളെ കണ്ടപ്പോഴാണ്‌ സത്യത്തില്‍ സിനിമയുടെ കാര്യം ഓര്‍ത്തതു തന്നെ !.

"നിങ്ങളിങ്ങനെ ജോലിക്കുപോയിട്ട്‌ എന്തുണ്ടാക്കി ? ആ സേതൂനെ നോക്ക്‌. ഒരു പണിക്കും പോയില്ലെങ്കിലും നാലുതലമുറ ഇരുന്നു തിന്നാനുള്ള വകയുണ്ട്‌. ജീവിക്കുന്നെങ്കില്‍ അങ്ങിനെ വേണം. ഒരു ടെന്‍ഷനുമില്ലാതെ. . . . "

മനസ്സിലോര്‍ക്കാതിരുന്നില്ല. സേതു ഭാഗ്യം ചെയ്തവന്‍ തന്നെ. അവളോട്‌ മറുത്തൊന്നും പറഞ്ഞില്ല. പാവം വല്ലാതെ വിഷമിക്കും. ഭാഗ്യം ചെയ്തവര്‍ക്കെല്ലാം സേതൂ എന്നാണോ പേര്‌. . .

പിന്നൊരു ദിവസം അവള്‍ വല്ലാത്ത ഉത്സാഹത്തിലായിരുന്നു.

"ഞാനൊന്നു നാളെ വീടുവരെ പോകുവാ. . . "

കേട്ടപ്പോള്‍ ഉള്ളൊന്നാന്തി. ഓഫീസില്‍ ഒരു നൂറകൂട്ടം പണിയുണ്ട്‌. ഇതിനിടയില്‍ അവളെയും കൊണ്ട്‌. . . പോകുന്നതില്‍ ഇഷ്ടക്കേടൊന്നുമില്ലതാനും. കൂടെയുണ്ടായിട്ടും ഭക്ഷണം കിട്ടുമെന്നതില്‍ കവിഞ്ഞ്‌ മറ്റു വിശേഷമൊന്നുമില്ലതാനും ! ഇങ്ങിനെയാണോ എല്ലാ ഭാര്യമാരും ? ആരോടെങ്കിലും ചോദിച്ച്‌ സംശയം തീര്‍ക്കണമെന്ന്‌ പലപ്പോളും തോന്നിയിട്ടുണ്ട്‌. പക്ഷെ ആരെങ്കിലും അറിഞ്ഞാല്‍ മോശമായിപ്പോയാലോ. . . അവള്‍ തന്നെത്തന്നെ നോക്കിനില്‍ക്കയാണെന്നറിഞ്ഞപ്പോള്‍

"ഓഫീസില്‍ നിന്നും ലീവുകിട്ടാന്‍. . . "

"അതെനിക്കറിയാം. ഞാനൊറ്റയ്ക്കു പൊയ്ക്കൊള്ളാം".

"അതിന്‌. . . . . നിന്‍റേ സ്റ്റേഷനില്‍ വണ്ടിചെല്ലുന്നത്‌ പാതിരായ്ക്കല്ലെ ? പിന്നെയും പത്തു നാല്‍പ്പതു മെയില്‍ ബസ്സിനു പോകാന്‍. . . "

"ഓ . . . അതിനെന്താ, സ്റ്റേഷനില്‍ സേതു വരാമെന്നു പറഞ്ഞിട്ടുണ്ട്‌. സേതുവുണ്ടെങ്കില്‍ ഒരു പേടിയുമില്ല. . . നിങ്ങളെപ്പോലെയല്ല"

അതുകേട്ടപ്പോള്‍ സമാധാനമായി. സേതുവാണ്‌ പലപ്പോഴും ഒരാശ്വാസം. ശരിയാണ്‌. അവനുണ്ടെങ്കില്‍ പിന്നെ എന്തു പേടിക്കാന്‍ ! എനിക്ക്‌ ലീവെടുക്കാതേയും കഴിയ്ക്കാം. . . .

കുറേ ദിവസം കഴിഞ്ഞ്‌ അവള്‍ വല്ലാത്ത ഉത്സാഹത്തോടെ തിരിച്ചെത്തി. പക്ഷെ സേതുവിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാതിരുന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ. രാത്രിയില്‍ അവളുടെ തണുപ്പിനോടു ചോദിച്ചു.

"സേതൂനെ നീ മറന്നോ. . . . " ?

"അതിന്‌ സേതു നിങ്ങളെപ്പോലെയല്ലല്ലൊ"

എടുത്തടിച്ചതുപോലെ അവള്‍ പറഞ്ഞു. പിന്നൊരു ദിവസം മുല്ലപ്പൂ ചൂടിക്കൊണ്ടവള്‍ പറഞ്ഞു.

"ഞാനൊന്ന്‌ സ്റ്റേഷന്‍ വരെ പോകുവാ. സേതൂനെക്കൂട്ടാന്‍. കുറച്ചുനാള്‍ സേതൂവും ഇവിടെയുണ്ടാകും. അപ്പുറത്തെ ശാന്തേച്ചിയുടെ വീട്ടില്‍ താമസത്തിനു തരാക്കീട്ടൊണ്ട്‌ "

അവള്‍ ഇറങ്ങി നടക്കുമ്പോള്‍ ചോദിച്ചു

"എന്തിനാ ശാന്തേച്ചിടെ വീട്ടില്‍. . . ബുദ്ധിമുട്ടാകില്ലേ അവര്‍ക്ക്‌. . . ഇവിടായിക്കൂടായിരുന്നോ. . . . ?"

"ഓ. . . . അതിലെന്നാ ഒരു ത്രില്ല്‌ "

പെട്ടെന്നവള്‍ തിരിച്ചു കയറി. അടുക്കളയില്‍ നിന്നവള്‍ വിളിച്ചു പറഞ്ഞു.

"വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്‌. കുളിച്ചോളൂ. തണുപ്പിച്ചു കളയണ്ട"

അവളെപ്പോഴും അങ്ങിനെയാണ്‌. സേതൂന്‍റേ ഓര്‍മകള്‍ക്കിടയിലേക്ക്‌ തന്നെ കയറ്റി നിര്‍ത്തിയുള്ള ഒരു സ്നേഹം. അതിലൊരു സുഖമുണ്ടുതാനും.

വൈകീട്ടായപ്പോഴേയ്ക്കും അവള്‍ വന്നു കയറി സേതുവില്ലേ എന്ന ചോദ്യത്തിന്‌ സ്വസ്ഥമായ ഒരു മൂളല്‍ മാത്രം. അവനെ കാണണമെന്നോ, പരിചയപ്പെടണമെന്നോ അവള്‍ ചോദിച്ചില്ല. തനിക്കൊട്ടങ്ങിനെ തോന്നിയതുമില്ല. എന്തായാലും സേതു വന്നല്ലൊ ! പിന്നീടങ്ങോട്ടവള്‍ ഒരു പ്രകാശത്തുമ്പിയായിരുന്നു. നിഴലില്ലാത്ത സ്നേഹം വിടര്‍ത്തി അവള്‍ പറന്നു നടന്നു.

ഒടുവില്‍ ഇന്നലെ സേതു തിരിച്ചു പോകുന്നു എന്നറിഞ്ഞപ്പോള്‍ അല്‍പം വിഷമം തോന്നാതിരുന്നില്ല. പരസ്പരം കണ്ടിരുന്നില്ലെങ്കിലും എന്തോ ഒരു വല്ലായ്മ. ഒരവയവം ഉപേക്ഷിച്ച്‌ മുന്നോട്ടു നടക്കേണ്ടി വരുമ്പോഴുള്ള ഒരവസ്ഥ ! കൂടെ അവളും രണ്ടു ദിവസത്തേയ്ക്ക്‌ പോയതാണ്‌. സേതവും അവളും ഇല്ലാതാകുമ്പോള്‍ പേടിതോന്നുന്നു. രാമകൃഷ്ണന്‍ ഭയംകൊണ്ട്‌ കണ്ണട ഊരിവച്ചു.

ദിനു വന്ന്‌ തോളില്‍ തട്ടിയപ്പോഴാണ്‌ ഞെട്ടിയുണര്‍ന്നത്‌.

"ഞാനോര്‍ത്തു നിങ്ങളങ്ങോട്ടു പോയിക്കാണുമെന്ന്‌. വല്ല വിവരോം അറിഞ്ഞോ. . . . ?"

"ഞാനിപ്പോ എഴുന്നേറ്റേയുള്ളു. . . അവളില്ലാത്തതുകാരണം. . . ഒരു ചിട്ടേമില്ല. . .എന്താ ദിനു, പ്രത്യേകിച്ച്‌. . . . "?

"ഇന്നലെ സുമിത്ര പോയ വണ്ടിക്ക്‌ തീപിടിച്ചെന്നോ. . .മറിഞ്ഞെന്നോ. . .. . .ഒത്തിരിപ്പേര്‍ മരിച്ചൂത്രേ! ഏതു കമ്പാര്‍ട്ടുമെണ്റ്റാണെന്നറിയ്യോ. . . " ?

അപ്പോഴാണോര്‍ത്തത്‌ സേതൂ കൂടെയുള്ളതുകൊണ്ട്‌ താനൊന്നും നോക്കിയിരുന്നില്ല. സ്റ്റേഷനില്‍ പോലും പോയില്ല. സേതു ഉണ്ടെന്നുള്ള ഒരു ധൈര്യം !

"എന്താ നിങ്ങളൊന്നും മിണ്ടാത്തെ ? എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കണ്ടേ. . . " ?

"ഓ. . .സേതു കുടേണ്ട്‌. അവന്‍ നോക്കിക്കോളും. ദിനു പൊയ്ക്കോ. . . "

ദിനുവിനു പുറകെ അനന്തന്‍ കയറി വന്നു.

"ചേട്ടാ, ആകെ പുലിവാലായല്ലോ. . . ചേച്ചിയും ആ സേതൂം പോലീസിന്‍റേ കസ്റ്റഡീലാത്രെ. ഏതാണ്ടൊരു ലോഡ്ജീന്ന്‌. . . . "

രാമകൃഷ്ണന്‌ അപ്പോള്‍ എല്ലാത്തിനോടും ദേഷ്യമാണു തോന്നിയത്‌.

"-അവളുടെകൂടെ സേതു ഉണ്ടെന്നുള്ളകാര്യം ഇവറ്റകള്‍ക്കൊന്നും അറിയില്ലാന്നുണ്ടോ. . . ! "

അനന്തന്‍ പൊക്കോ . . . അവളുടെ കൂടെ സേതു ഉണ്ടെന്നല്ലെ പറഞ്ഞത്‌. . . .അവന്‍ വേണ്ടതുപോലെ ചെയ്തുകൊള്ളും".

രാമകൃഷ്ണന്‍ ഒരു ദീര്‍ഘ നിശ്വാസം കൊണ്ടോര്‍ത്തു. അവര്‍ ആ ട്രെയിനില്‍ പോകാതിരുന്നത്‌ എത്ര നന്നായി ! കത്തിക്കരിഞ്ഞുപോയേനെ രണ്ടും. പാവം സേതു.

അപകടങ്ങള്‍ തീരെ കരുണയില്ലാത്തതാണ്‌ പലപ്പോഴും സേതൂന്‌ എന്തെങ്കിലും സംഭവിക്കുകയും അവള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കില്‍. . . . കഷ്ടം . . . !

ഓരോന്നോര്‍ത്ത്‌ കണ്ണടയെടുത്തു വച്ച്‌ നോക്കിയപ്പോള്‍ മുമ്പില്‍ സുമിത്ര !

നിറങ്ങള്‍ പൊഴിഞ്ഞുപോയ ശലഭം പോലെ.

"സേതു ഇനി വരില്ല. . . . ലോക്കപ്പിലിട്ട്‌ അവരവനെ. . . . "

പെട്ടെന്ന വീശിയ വെളിച്ചത്തില്‍ രാമകൃഷ്ണന്‍ ഒന്നു കുടഞ്ഞിരുന്നു

- ഒരു മിന്നലേറ്റപോലെ.

സേതൂ . . . . . അവനില്ലെങ്കില്‍പ്പിന്നെ ഇവളെ എന്തിനു കൊള്ളാം ?

ഇവള്‍ക്കും തനിക്കും ഇടയിലുള്ള സേതു മുറിഞ്ഞാല്‍. . . .

പഴയതുപോലെ അക്കരയിക്കരെ. . . . . വയ്യ. . . .

രാമകൃഷ്ണന്‍ പതുക്കെ മുറ്റത്തേയ്ക്കിറങ്ങി.

ഇരുളിന്‍റേ മണം പിടിച്ച്‌ ആഞ്ഞു നടന്നു

- സേതൂന്‍റേ ഭാഗ്യത്തിനൊപ്പം എത്താന്‍ !

Followers