മുംബൈ സാഹിത്യവേദി അതിന്റെ 45ാം വയസ്സിലേക്ക് കടക്കുകയാണ്; അതിന്റെ സമാനതകളില്ലാത്ത ചരിത്ര ഗരിമയിലേക്ക് ഒരു പൊന്‍തൂവല്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന അഭിമാന നിമിഷം. അക്ഷരങ്ങളോടുള്ള സ്‌നേഹവും അര്‍പ്പണവും ഒന്നുകൊണ്ടുമാത്രം ഒരിക്കല്‍പോലും മുടങ്ങാതെ സാഹിത്യചര്‍ച്ചകള്‍ക്ക് വേണ്ടി നമ്മള്‍ ഒത്തുകൂടുന്നതിന്റെ 45 വര്‍ഷങ്ങള്‍!. സാമ്പ്രദായികമായ ഒരു സംഘടനയുടെ ചട്ടക്കൂടൊ, അംഗത്വമൊ, ഫീസോ ഒന്നുമില്ലാതെതന്നെ മുംബൈ പ്രവാസ ജീവിതത്തിനുള്ളിലെ ഒരു ജൈവപ്രതിഭാസം പോലെ നമ്മളേവരും അക്ഷരങ്ങള്‍ക്ക് വേണ്ടി ഒത്തുകൂടുന്നു. അതുകൊണ്ടുതന്നെ മുംബൈ സാഹിത്യവേദിയുടെ വാര്‍ഷികാഘോഷം അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഓരോ മുംബൈ മലയാളിയുടേയും ആഘോഷമാണ്. ഈ വരുന്ന ഒക്ടോബര്‍ 7ാം തീയതി മാട്ടുംഗ കേരളഭവനത്തില്‍ നടക്കുന്ന 45ാം വാര്‍ഷികാഘോഷത്തില്‍ നമ്മള്‍ ഒരു 'മാധ്യമ ചര്‍ച്ച' സംഘടിപ്പിക്കുന്നു.
എം.കെ. അച്യുതാനന്ദന്‍
മുംബൈയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ ശ്രീ എം.കെ. അച്യുതാനന്ദന്‍ 'മാധ്യമങ്ങളും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. പ്രബന്ധാവതരണത്തിനുശേഷം മുംബൈയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകള്‍ നയിക്കുന്ന മാധ്യമ ചര്‍ച്ചയുണ്ടായിരിക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനും എല്ലാ സഹായ സഹകരണങ്ങളും നല്‍കിക്കൊണ്ട് ഈ വര്‍ഷികാഘോഷത്തെ നല്ലൊരു സാംസ്‌ക്കാരികാനുഭവമാക്കുന്നതിനും നിങ്ങളുടെ ഓരോരുത്തരുടേയും സാന്നിധ്യം അത്യാവശ്യമാണ്. നിങ്ങളേവരും പങ്കെടുക്കുന്നതോടൊപ്പം എഴുത്തും വായനയും ഇഷ്ടപ്പെടുന്ന എല്ലാ അക്ഷരസ്‌നേഹികളേയും പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
ഡോ. വേണുഗോപാല്‍ കണ്‍വീനര്‍- സാഹിത്യവേദി
__________________________________________________________________________________________ പ്രബന്ധാവതരണം: എം.കെ. അച്യുതാനന്ദന്‍
മോഡറേറ്റര്‍: ശ്രീ ഇ.ഐ.എസ്. തിലകന്‍ ___________________________________________________________________________________________
തീയതി: 07 ഓക്ടോബര്‍ 2012, ഞായറാഴ്ച്ച സ്ഥലം: മാട്ടുംഗ കേരള ഭവനം സമയം: വൈകുന്നേരം 3.30 മുതല്‍ 6 മണിവരെ
________________________________________________________________________________________
ചര്‍ച്ച പങ്കെടുക്കുന്നവരില്‍ പ്രമുഖര്‍
കെ. ഹരിദാസ്, മാധ്യമ പ്രവര്‍ത്തകന്‍ പെരുമണ്‍ ഗോപാലകൃഷണന്‍, മലയാള മനോരമ എന്‍ ശ്രീജിത്ത്, മാതൃഭൂമി ഹരിനാരായണന്‍, പ്രവാസി ശബ്ദം എം. ജി. രാധാകൃഷ്ണന്‍, പ്രവാസി ശബ്ദം സിബി സത്യന്‍, മാധ്യമപ്രവര്‍ത്തകന്‍ കാട്ടൂര്‍ മുരളി, കലാകൗമുദി മുരളീദാസ് പെരളശ്ശേരി, കലാകൗമുദി പ്രേംലാല്‍ രാമന്‍, വൈറ്റ്‌ലൈന്‍ വാര്‍ത്ത എ. കെ. വി. നമ്പൂതിരി, മാധ്യമ പ്രവര്‍ത്തകന്‍ എ.എം ദിവാകരന്‍, മാധ്യമപ്രവര്‍ത്തകന്‍ ഗോപിനായര്‍, ജ്വാല മാസിക ബാലകൃഷ്ണന്‍, നോവലിസ്റ്റ ഡോ. ഹരികുമാര്‍, കവി മാനസി, കഥാകാരി കെ. രാജന്‍, നിരൂപകന്‍ സി. പി. കൃഷ്ണകുമാര്‍, കഥാകൃത്ത് സജി എബ്രഹാം, നിരൂപകന്‍ പി.കെ. സുരേന്ദ്രന്‍, സിനിമാ പ്രവര്‍ത്തകന്‍
ഞാന്ജനിച്ചവീട്ടില്സാഹിത്യവുമായിബന്ധമുള്ളആരുമില്ല. എന്റെനാട്ടില്ആകെയുള്ളവായനശാലഞാന്തുറന്നുകണ്ടിട്ടില്ല. പൊന്നാനി, മലയാളസാഹിത്യത്തിന്റെതറവാടായിരുന്നുഎന്നോര്ക്കുണം. ഇടശ്ശേരി, അക്കിത്തം, സി. രാധാകൃഷ്ണന്‍, ഉറൂബ് , പി. പി. രാമചന്ദ്രന്‍, മോഹനകൃഷ്ണന്കാലടിതുടങ്ങിഒട്ടേറെഎഴുത്തുകാര്എഴുതിപേരെടുത്തനാടാണ്പൊന്നാനി. ഇതില്പലരുംഎന്നെസ്വാധീനിക്കുന്നത്വളരെകാലങ്ങള്ക്ക്ശേഷമാണ്. പി. പി. രാമചന്ദ്രന്മാഷ്പഠിപ്പിക്കുന്നഎവിഹൈസ്കൂളിലാണ്ഞാന്പഠിച്ചത്. അന്നൊന്നുംഞാന്മാഷിനെഒരുകവിയെന്നുള്ളനിലയ്ക്ക്കൂടുതല്അടുത്തറിയാന്എന്തുകൊണ്ടോശ്രമിച്ചില്ല. ഞാന്സാഹിത്യത്തിലേക്ക്ആകൃഷ്ടനാവുന്നത്വളരെയാദൃശ്ചികമായാണ്. പത്താംതരത്തില്പഠിക്കവെഒരിക്കല്വിജുനായരങ്ങാടിമാഷിന്റെക്ളാസ്സില്വച്ചാണ്ഞാന്ഒരുനിയോഗംപോലെകവിതയെഅടുത്തറിയുന്നത്. വയലാറിന്റെസര്ഗ്ഗസംഗീതംഎന്നകവിതപഠിപ്പിക്കുകയായിരുന്നുഅദ്ദേഹം. എന്താണെന്നറിയില്ലആക്ളാസ്സിനുശേഷംസാഹിത്യത്തെഞാന്വളരെഗൌരവമായികാണാന്തുടങ്ങി. പാഠ്യവിഷയബാഹ്യമായപുസ്തകങ്ങളിലേക്ക്എന്റെശ്രദ്ധതിരിയുന്നുതുംആക്ളാസ്സിനുശേഷമാണ്. എപ്പോഴാണ് ആദ്യമായി കവിത എഴുതുന്നത് ?
എഴുതിത്തുടങ്ങിയിട്ട് വെറും രണ്ടുവര്ഷമേ ആയിട്ടുള്ളു എന്നത് സത്യത്തില്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്. മനോജ് ഉപയോഗിക്കുന്ന കാവ്യ സങ്കേതങ്ങളും ബിംബങ്ങളും വെറും രണ്ടുവര്ഷം കൊണ്ട് വികസിപ്പിച്ചതാണെന്ന് അതിനര്ത്ഥതമാക്കേണ്ടതില്ല. നാട്ടിലെ സാഹിത്യാനുഭവങ്ങള്ക്കൊപ്പം കവിതയുടെ അനുയാത്രകള്‍ മനോജില്‍ ആരംഭിച്ചിരിക്കണം.
ശുദ്ധ പ്രണയ കവിതകളില്‍ നിന്ന് രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലേക്ക് എപ്പോഴാണ് ചുവടുമാറിയത് ? ഞാന്വെറുതെചിലപ്രണയകവിതകള്എഴുതുകയായിരുന്നില്ല. മറ്റുചിലരില്പ്രണയംഏല്പ്പിച്ചമുറിവുകളെഎന്റെകവിതയില്അടയാളപ്പെടുത്തുകയായിരുന്നു. ഇത്തവണവേദിയില്അവതരിപ്പിക്കുന്ന "ശിഷ്ടം" എന്നകവിതഅത്തരത്തില്ഒന്നാണ്. അടുത്തഒരുസുഹൃത്തിന്റെപ്രണയദുരന്തത്തെഎന്റെകകാഴ്ചപ്പാടിലൂടെഅടയാളപ്പെടുത്താനുള്ളഒരുശ്രമമായിരുന്നു "ശിഷ്ടം". ഒരുപ്രമേയത്തെവ്യക്തമായിരൂപപ്പെടുത്തിഞാന്കവിതഎഴുതാറില്ല. എന്റെജീവിതാനുഭവങ്ങളോടുള്ളസത്യസന്ധമായപ്രതികരണമാണ്എന്റെകവിത. "തിരച്ചില്‍", "ജൂഹുവിലെസന്ധ്യ" തുടങ്ങിയകവിതകള്എന്നെത്തന്നെയുള്ളപകര്ത്തിയെഴുത്തുകളാണ്.
കവിതകളില്‍ മനോജ് പിന്തുടരുന്ന ശൈലിബദ്ധതകള്‍ വിസ്മയിപ്പിക്കുന്ന ഒന്നാണ്. നിയതമായ ഒരു ശൈലിയുടെ തടവുകാരനല്ല മനോജ് എന്നാണ് തോന്നുന്നത്. പലപ്പോഴും മനോജിന്റെ കവിതകളോട് വ്യക്തിപരമായി എനിക്ക് പല വിമര്ശനങ്ങള്‍ ഉണ്ടെങ്കില്പോലും ഒരു ശൈലിയിലും അടയിരിക്കാതെ മനോജ് എഴുതുന്ന എല്ലാ കവിതകളും ഒന്നിനൊന്ന് വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. എന്താണിതിന്റെ സത്യം ?
സച്ചിദാനന്ദണ്റ്റേയും, കെ. ജി. എസ്സിണ്റ്റേയും കവിതകള്‍ നമ്മള്‍ വായിക്കുമ്പോള്‍ അതില്‍ അവരുടെ മൌലികമായ കൈയ്യൊപ്പുകള്‍ നമ്മുക്ക് കണ്ടെത്താനാവും. ഇത്തരം ഒരു മൌലികത മനോജിനും ആവശ്യം വേണ്ടതല്ലെ. . . ? സ്വന്തമായി ഒരു സങ്കേതത്തെ വികസിപ്പിച്ചെടുക്കുന്നത് വലിയ കാര്യമല്ലെ?.
ശരിയാണ്. ഏതൊരു നല്ല കവിയെ എടുത്താലും അവരുടെ ശൈലിയില്‍ എഴുത്തിന്റെ തുടക്കം മുതല്‍ അവസാനഘട്ടം വരെ പലവികാസ പരിണാമങ്ങള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന് സച്ചിദാനന്ദന്റെ "ഇവനെക്കൂടി" എന്ന കവിത വായിച്ചിട്ട് ഇന്നത്തെ സച്ചിദാനന്ദനെ വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയില്‍ ഒരുപാട് വികാസങ്ങളും പരീക്ഷണങ്ങളും പരിവര്ത്തനങ്ങളും ഉണ്ടായതായി കണ്ടെത്താന്‍ കഴിയും. ഞാന്‍ പറഞ്ഞു വരുന്നത് എഴുത്തുകാരന്റെ ശൈലിയെക്കുറിച്ചല്ല. സച്ചിദാനന്ദന്റെ കവിതയില്‍ അദ്ദേഹത്തിന്റെ സ്വന്തം ചില ബിംബങ്ങളെ കണ്ടെടുക്കാനാവും. അത് സച്ചിദാനന്ദനുമാത്രം കൊത്തിയെടുക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ മൌലികമായ ബിംബങ്ങളാണ്. അതിനേയാണ് ഇവിടെ ഞാന്‍ മൌലികത എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
പ്രണയ കവിതകള്‍ എഴുതിക്കൊണ്ടാണല്ലൊ തുടക്കം. പതുക്കെ പതുക്കെ ഉത്തരാധൂനിക സങ്കേതങ്ങളിലേക്കും ഗദ്യത്തിന്റെ പുതിയ സാദ്ധ്യതകളിലേക്കും കവിത തിടം വയ്ക്കുന്നതു കണ്ടു അതിനെക്കുറിച്ച്.. . .
പ്രിയപ്പെട്ട അക്ഷരസ്നേഹികളെ, മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്ച്ചയില് ആഗസ്ത് മാസം ആദ്യ ഞായറാഴ്ച്ച യുവ കവി ശ്രീ മനോജ് മേനോന്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനത്തില് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില് മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. പ്രസ്തുതപാരിപാടിയിലേക്ക് മുംബൈയിലെ എല്ലാ അക്ഷരസ്നേഹികളേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. സ്ഥലം: മാട്ടുംഗ കേരളം ഭവനം സമയം: വൈകുന്നേരം 6 മണി തീയതി: ആഗസ്ത് 1, 2010 ഞായറാഴ്ച്ച
ചേപ്പാട് സോമനാദന്‍ കണ്‍വീനര്‍, സാഹിത്യവേദി
മുംബൈയിലെ നരിമാന്‍ പോയന്റില്‍ വച്ച് മനോജ് മോനോനും മുംബൈ കവി സന്തോഷ് പല്ലശ്ശനയും ഒത്തുകൂടിയപ്പോള്‍ .......
മലയാള കവിതയുടെ പരമ്പരാഗതവും ഉത്തരാധൂനികവുമായ സങ്കേതങ്ങളെ താരതമ്യം ചെയ്തുകൊണ്ട് മുബൈ സാഹിത്യവേദിയുടെ ജൂണ്‍മാസ ചര്‍ച്ച അക്ഷര സ്നേഹികള്‍ക്ക് പുതിയ ഒരു അനുഭവമായി. ശ്രീമതി ജ്യോതിര്‍മയി ശങ്കരന്‍ തന്റെ ആറ് കവിതകള്‍ വേദിയില്‍ അവതരിപ്പിച്ചു. കഥാകാരി മാനസി അദ്ധ്യക്ഷയായിരുന്നു.
സാഹിത്യ നിരൂപകനായ ശ്രീ കെ രാജന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. "ഭാവനയുടേയും ഭാഷാനൈപുണ്യത്തിണ്റ്റേയും സംഗമമാണ് ശ്രീമതി ജ്യോതിര്‍മയി ശങ്കരന്റെ കവിതകള്‍" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതു തലമുറയില്‍ അര്‍ഥ ജ്ഞാനത്തിന്‍റെ അപകടങ്ങള്‍ പതിയിരിക്കുന്നു എന്ന് ജ്യോതിര്‍മയിയുടെ "അഭിമന്യുവിന്റെ ആത്മഗതം" എന്ന കവിതയെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൃത്തനിബദ്ധമായ കവിതകളിലൂടെ മുംബൈ സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ദേയനായ ശ്രീ ഹരിലാല്‍ നടത്തിയ വസ്തു നിഷ്ഠമായ വിലയിരുത്തലുകള്‍ ജ്യോതിര്‍മയിയുടെ കവിതകള്‍ക്ക് പുതിയ മാനം നല്‍കി. "വൃത്തനിബദ്ധമായ കവിതകള്‍ ഭാഷയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. അത് ഭാഷയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. മലയാളഭാഷയ്ക്ക് ക്ളാസ്സിക്കല്‍ പദവി വേണമെന്ന് മുറവിളികൂട്ടിയതുകൊണ്ടായില്ല പാരമ്പര്യത്തിന്റെെ നേര്‍നൂലു പൊട്ടാതെ എഴുതപ്പെട്ട കവിതകളെ നമ്മള്‍ പ്രോത്സാഹപ്പിക്കേണ്ടതുണ്ട് " ജ്യോതിര്‍മയി തുടര്‍ന്നും വൃത്തനിബദ്ധമായ കവിതകള്‍ എഴുതണമെന്ന് ഹരിലാല്‍ നിര്‍ദ്ദേശിച്ചു.
പുരാണേതിഹാസങ്ങളെ പുനരാഖ്യാനം നിര്‍വ്വഹിക്കുമ്പോള്‍ അത് സമകാലിക ജീവിതത്തോട് ബന്ധിപ്പിക്കപ്പെടുന്നില്ലെങ്കില്‍ ആ സൃഷ്ടികള്‍ തികഞ്ഞ പരാജയമായി മാറുമെന്ന് ശ്രീ ജി. ആര്‍. കവിയൂറ്‍ പറഞ്ഞു. ചര്‍വ്വിത ചര്‍വ്വണമായ പുരാണങ്ങളുടെ പുനരാഖ്യാനങ്ങളല്ല മറിച്ച് സമകാലിക ജീവിതത്തിന്റെ വ്യഖ്യാനങ്ങളാണ് നമ്മുക്ക് വേണ്ടത് എന്ന് ശ്രീ ജി. ആര്‍. കവിയൂറ്‍ വാദിച്ചു.
സൂക്ഷ്മവായനയില്‍ ജ്യോതിര്‍മയിയുടെ കവിതകള്‍ സമകാലിക ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നത് നമ്മള്‍ക്ക് കാണാനാവുമെന്ന് ശ്രീ എ. കെ. വി. നമ്പൂതിരി അഭിപ്രയപ്പെട്ടു. ചക്രവ്യൂഹത്തില്‍ ഇറക്കാന്‍ മാത്രമെ ഇന്നത്തെ ലോകം പുതു തലമുറയെ പഠിപ്പിക്കുന്നുള്ളു എന്നാല്‍ ഇതില്‍ നിന്ന് എങ്ങിനെ കരകയറാം എന്ന് പഠിപ്പിക്കുന്നതില്‍ പുതിയകാലത്തെ അറിവ് അപര്യാപ്തങ്ങളാണ് എന്ന് ശ്രീ നമ്പൂതിരി പറഞ്ഞു. ശ്രീ ജ്യോതിര്‍മയി ശങ്കരന്റെ അഭിമന്യുവിനെ കേന്ദ്രകഥാപാത്രമാക്കി എഴുതപ്പെട്ട കവിതയെ വിലയിരുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃത്തത്തില്‍ എഴുതുന്നതുമാത്രമല്ല ഒരു കവിതയുടെ മികവ് അതേ സമയം കവിതയുടെ ബാഹ്യരൂപങ്ങളല്ല ഒരു കവിതയെ മികച്ചതാക്കുന്നതും. കൂടുതല്‍ വാക്കുകളെ കുത്തിതിരുകിയതുകൊണ്ട് ഒരു കവിതയും മികച്ചതാകുന്നുമില്ല. ഭാഷാജ്ഞാനം ഉണ്ടായതുകൊണ്ടുമാത്രം ആര്‍ക്കും കവിത എഴുതാനാവില്ല. അങ്ങിനെയാണെങ്കില്‍ എല്ലാ പണ്ഡിതന്‍മാരും കവികള്‍ ആകേണ്ടതായിരുന്നു. എറ്റവും സമകാലികമായ ജീവിതത്തേയും കവിതാ സങ്കേതങ്ങളേയും സ്വായത്തമാക്കാന്‍ ജ്യോതിര്‍മയിക്ക് കഴിയാതെ പോയി എന്ന് ശ്രീ മാനസി അഭിപ്രായപ്പെട്ടു. ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് തന്റെ അദ്ധ്യക്ഷപ്രസഗം നടത്തുകയായിരുന്നു അവര്‍. തുടര്‍ന്ന് ജ്യോതിര്‍മയി ശങ്കരന്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. "പുരാണേതിഹാസങ്ങളുടെ വെറും പുനരാഖ്യാനങ്ങളല്ല തന്റെച കവിതകള്‍ സര്‍ഗ്ഗാത്മകമായ ഒന്നോ രണ്ടോ വായനയില്‍ തന്റെ കവിതയുടെ സമകാലിക പ്രസക്തി ആര്‍ക്കും സ്വയം കണ്ടെത്താനാകും" എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കെ. കെ. അലക്സാണ്ടര്‍, വിജയാ മേനോന്‍, പി. എസ്. മാരാര്‍, ഗിരിജ, സിന്ധു സന്ദീപ്, സന്തോഷ് പല്ലശ്ശന, ദേവന്‍ തറപ്പില്‍, മനോജ് മേനോന്‍, ചേപ്പാട് സോമനാദന്‍, ഗ്രേഷ്യസ്, കെ. സനിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഈയിടെ വിരമിച്ച ശ്രീ ചേപ്പാട് സോമനാദനും ശ്രീ കെ. രാജനും എ. കെ. വി. നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ശ്രീ ജി. ആര്‍. കവിയൂറ്‍ ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
വേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ്മാസം ആദ്യ ഞായറാഴ്ച്ച യുവ കഥാകൃത്ത് ശ്രീ നാരായണന്‍കുട്ടി സ്വന്തം കഥകള്‍ അവതരിപ്പിക്കുന്നു. പ്രസ്തുത ചര്‍ച്ചാപരിപാടിയിലേക്ക് എല്ലാ അക്ഷരസ്നേഹികളേയും സ്വാഗതം ചെയ്യുന്നു.
തിയതി: മെയ് 2, 2010 ഞായറാഴ്ച്ച
സമയം: വൈകുന്നേരം 6 മണി
സ്ഥലം: കേരള ഭവനം, മാട്ടുംഗ
സസ്നേഹം
കണ്‍വീനര്‍
സാഹിത്യവേദി, മുംബൈ
നാരായണന്‍കുട്ടി
കലാ-സാംസ്കാരികപ്രവര്ത്തകന്, കവി, കഥാകൃത്ത്എന്നീനിലകളില്സ്വന്തംമുദ്രകളുള്ളശ്രീനാരായണന്കുട്ടിഒരുഇടതുപക്ഷസഹയാത്രികനുംഡോംബിവ്ല്ലിജനശകിതിആര്ട്ട്സിന്റെസെക്രട്ടറിയുമാണ്. വളരെകുറച്ചുമാത്രംഎഴുതുന്നനാരായണകുട്ടിസ്വന്തംസര്ഗ്ഗത്മകതയെതന്റെഎഴുത്തുമുറിയുടെസ്വകാര്യതയെഅതിലംഘിക്കുന്നത്വളരെഅപൂര്വ്വമായിമാതമാണ്. ധ്വന്വാത്മകമായഒരുശൈലിയാണ്തന്റെകഥകളില്നാരായണന്കുട്ടിഅനുവര്ത്തിക്കുന്നത്. പ്രതീകങ്ങള്കൊണ്ട്സൃഷ്ടിച്ചെടുക്കുന്നനിയോ-റിയലിസ്റ്റിക്രചനാരീതിനാരായണന്കുട്ടിയുടെമിക്കകഥകളിലുംകാണാം. പ്രത്യേകമായഒരുജനുസ്സിന്റെപരിമിതമായസാധ്യതകളില്മാത്രംഒതുങ്ങിനില്ക്കാതെനാരായണന്കുട്ടിയുടെരചനാസങ്കേതങ്ങള്വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇടതുപക്ഷസഹയാത്രികനായതുകൊണ്ടാവാംഇദ്ദേഹത്തിന്റെകഥകള്കൂടുതലുംവ്യക്തമായരാഷ്ട്രീയംഉള്ക്കൊള്ളുന്നതാണ്.
നാരായണന്‍കുട്ടിയുടെ വേദിയിലവതരിപ്പിക്കപ്പെടുന്ന രണ്ടു കഥകള്‍
രാമകൃഷ്ണന് പതിവിലും വൈകിയാണ് ഉറക്കമുണര്‍ന്നത്. പിന്നെയും കുറെയേറെനേരം എങ്ങിനെയൊക്കെയോ പോയതറിഞ്ഞില്ല. അയാള്‍ എഴുന്നേറ്റു ചെന്ന് പതിവുപോലെ പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് പത്രം നിവര്‍ത്തി ചിരിച്ചു തുടങ്ങി.
പെട്ടെന്ന് വരാന്തയില്‍ ചെന്ന് ബ്രഷും പേസ്റ്റും എടുത്തെങ്കിലും ഒന്നു സംശയിച്ചു നിന്നു. പിന്നെ അതൊക്കെ എടുത്ത പോലെ തന്നെ തിരിച്ചുവച്ചു. വീണ്ടും പേപ്പറുമെടുത്ത് ചാരുകസാലയില്‍ കിടന്ന് വായിക്കാന്‍ തുടങ്ങുമ്പോഴും എന്തൊക്കെയോ മറന്നതുപോലെ. എന്തോ ഒരു ശരിയില്ലായ്മ. മഷിപടര്‍ന്ന അക്ഷരങ്ങള്‍. ഒരു വെളിപാടുപോലെ അകത്തു ചെന്ന് കണ്ണടഎടുത്തു വച്ചപ്പോഴാണ് കാര്യങ്ങള്‍ തെളിഞ്ഞു തുടങ്ങിയത്.
എന്നിട്ടും ഒരു സ്വസ്ഥതയില്ലായ്മ. പത്രം മടക്കിവച്ച് ഒന്നുകൂടി ആലോചിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. . . .
അവളില്ലാത്തതിന്‍റേ ഓരോ ബുദ്ധിമുട്ട്.
സാവിത്രി ഇന്നലെ വണ്ടികയറിയതുമുതല്‍ ഒന്നിനും ഒരു നിജമില്ലാതായിരിക്കുന്നു. വേണമെങ്കില്‍ അവളെ ഒന്നു വിലക്കാമായിരുന്നു. പക്ഷെ, അതുമതി നാലുദിവസം മുഖം വീര്‍പ്പിച്ചിരിക്കാന്‍. ആരെങ്കിലും വന്നുകയറിയാല്‍ തനിക്കു തന്നെയാണ് നാണക്കേട്.
ദിനുവിനോടും മറ്റും പിണക്കത്തിന്‍റേ കാരണം പോലും പറയേണ്ടിവരും. അവളെപ്പോഴും അങ്ങിനെയാണ്. പറയുന്നതും ചെയ്യുന്നതും, ഒക്കെ അംഗീകരിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ കുറേ ദിവസം മുഖവും വീര്‍പ്പിച്ചു നടക്കും. എന്തായാലും ഇതൊക്കെ ഒരു കടമയാണ്. കടംപറയാതെയുള്ള കൊടുക്കല്‍ വാങ്ങല്‍, എല്ലാവരുടേയും മുന്നില്‍ മാനം കെടുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് സ്വന്തം സുമിത്രയുടെ മുന്നില്‍ ഒരു പാവം ഭര്‍ത്താവാകുന്നത്.
അവളുടെ കുറ്റപ്പെടുത്തലുകള്‍ കുറേയൊക്കെ ശരിതന്നേയല്ലെ. . . .
"ഒന്നിനും ഒരു ചൂടില്ലാത്ത മനുഷ്യന്‍ ! ആ സേതൂനെ കണ്ടുപഠിക്കണം. . . മനുഷ്യനായാല്‍ കുറച്ചൊക്കെ തണ്റ്റേടം വേണം"
അന്ന് ചിരിച്ചില്ല. ചിരിക്കാന്‍ പാടില്ലാത്തിടത്ത് ഇരിക്കുന്നതുപോലെ ഇരുന്നു. പക്ഷെ പറയാനുള്ളത് പറഞ്ഞു.
"സാവിത്രീ. . ഞാന്‍ ഞാനാണ്. നീ നീയാണ്. സേതു സേതുവാണ് "
അന്നു രാത്രി അവള്‍ പുറംതിരിഞ്ഞു കിടന്നു.
പിന്നെ ഏതാണ്ട് ഒരു മാസം കഴിഞ്ഞുകാണും. ഓഫീസില്‍ നിന്ന് തിരിച്ചെത്താന്‍ കൂറെ വൈകിയിരുന്നു. ഒരുമിച്ച് ഒരു സിനിമയ്ക്കു പോകാമെന്നു കരുതി അവളോട് ഒരുങ്ങി നിന്നോളാന്‍ പറഞ്ഞിട്ടാണ് കാലത്തേ പോയത്. പക്ഷെ കഷ്ടകാലത്തിന് സൂപ്രണ്ടിന്‍റേ കുറെ അത്യാവശ്യ പണികള്‍. എല്ലാവരും പോയെങ്കിലും തനിക്ക് പോരാന്‍ തോന്നിയില്ല. സത്യത്തില്‍ സാവിത്രിയും സിനിമയുമൊക്കെ മറന്നു പോയിരുന്നു. മുഖം വീര്‍പ്പിച്ച് ഒരുങ്ങി നില്‍ക്കുന്ന അവളെ കണ്ടപ്പോഴാണ് സത്യത്തില്‍ സിനിമയുടെ കാര്യം ഓര്‍ത്തതു തന്നെ !.
"നിങ്ങളിങ്ങനെ ജോലിക്കുപോയിട്ട് എന്തുണ്ടാക്കി ? ആ സേതൂനെ നോക്ക്. ഒരു പണിക്കും പോയില്ലെങ്കിലും നാലുതലമുറ ഇരുന്നു തിന്നാനുള്ള വകയുണ്ട്. ജീവിക്കുന്നെങ്കില്‍ അങ്ങിനെ വേണം. ഒരു ടെന്‍ഷനുമില്ലാതെ. . . . "
മനസ്സിലോര്‍ക്കാതിരുന്നില്ല. സേതു ഭാഗ്യം ചെയ്തവന്‍ തന്നെ. അവളോട് മറുത്തൊന്നും പറഞ്ഞില്ല. പാവം വല്ലാതെ വിഷമിക്കും. ഭാഗ്യം ചെയ്തവര്‍ക്കെല്ലാം സേതൂ എന്നാണോ പേര്. . .
പിന്നൊരു ദിവസം അവള്‍ വല്ലാത്ത ഉത്സാഹത്തിലായിരുന്നു.
"ഞാനൊന്നു നാളെ വീടുവരെ പോകുവാ. . . "
കേട്ടപ്പോള്‍ ഉള്ളൊന്നാന്തി. ഓഫീസില്‍ ഒരു നൂറകൂട്ടം പണിയുണ്ട്. ഇതിനിടയില്‍ അവളെയും കൊണ്ട്. . . പോകുന്നതില്‍ ഇഷ്ടക്കേടൊന്നുമില്ലതാനും. കൂടെയുണ്ടായിട്ടും ഭക്ഷണം കിട്ടുമെന്നതില്‍ കവിഞ്ഞ് മറ്റു വിശേഷമൊന്നുമില്ലതാനും ! ഇങ്ങിനെയാണോ എല്ലാ ഭാര്യമാരും ? ആരോടെങ്കിലും ചോദിച്ച് സംശയം തീര്‍ക്കണമെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. പക്ഷെ ആരെങ്കിലും അറിഞ്ഞാല്‍ മോശമായിപ്പോയാലോ. . . അവള്‍ തന്നെത്തന്നെ നോക്കിനില്‍ക്കയാണെന്നറിഞ്ഞപ്പോള്‍
"ഓഫീസില്‍ നിന്നും ലീവുകിട്ടാന്‍. . . "
"അതെനിക്കറിയാം. ഞാനൊറ്റയ്ക്കു പൊയ്ക്കൊള്ളാം".
"അതിന്. . . . . നിന്‍റേ സ്റ്റേഷനില്‍ വണ്ടിചെല്ലുന്നത് പാതിരായ്ക്കല്ലെ ? പിന്നെയും പത്തു നാല്‍പ്പതു മെയില്‍ ബസ്സിനു പോകാന്‍. . . "
അതുകേട്ടപ്പോള്‍ സമാധാനമായി. സേതുവാണ് പലപ്പോഴും ഒരാശ്വാസം. ശരിയാണ്. അവനുണ്ടെങ്കില്‍ പിന്നെ എന്തു പേടിക്കാന്‍ ! എനിക്ക് ലീവെടുക്കാതേയും കഴിയ്ക്കാം. . . .
കുറേ ദിവസം കഴിഞ്ഞ് അവള്‍ വല്ലാത്ത ഉത്സാഹത്തോടെ തിരിച്ചെത്തി. പക്ഷെ സേതുവിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ. രാത്രിയില്‍ അവളുടെ തണുപ്പിനോടു ചോദിച്ചു.
"സേതൂനെ നീ മറന്നോ. . . . " ?
"അതിന് സേതു നിങ്ങളെപ്പോലെയല്ലല്ലൊ"
എടുത്തടിച്ചതുപോലെ അവള്‍ പറഞ്ഞു. പിന്നൊരു ദിവസം മുല്ലപ്പൂ ചൂടിക്കൊണ്ടവള്‍ പറഞ്ഞു.
പെട്ടെന്നവള്‍ തിരിച്ചു കയറി. അടുക്കളയില്‍ നിന്നവള്‍ വിളിച്ചു പറഞ്ഞു.
"വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്. കുളിച്ചോളൂ. തണുപ്പിച്ചു കളയണ്ട"
അവളെപ്പോഴും അങ്ങിനെയാണ്. സേതൂന്‍റേ ഓര്‍മകള്‍ക്കിടയിലേക്ക് തന്നെ കയറ്റി നിര്‍ത്തിയുള്ള ഒരു സ്നേഹം. അതിലൊരു സുഖമുണ്ടുതാനും.
വൈകീട്ടായപ്പോഴേയ്ക്കും അവള്‍ വന്നു കയറി സേതുവില്ലേ എന്ന ചോദ്യത്തിന് സ്വസ്ഥമായ ഒരു മൂളല്‍ മാത്രം. അവനെ കാണണമെന്നോ, പരിചയപ്പെടണമെന്നോ അവള്‍ ചോദിച്ചില്ല. തനിക്കൊട്ടങ്ങിനെ തോന്നിയതുമില്ല. എന്തായാലും സേതു വന്നല്ലൊ ! പിന്നീടങ്ങോട്ടവള്‍ ഒരു പ്രകാശത്തുമ്പിയായിരുന്നു. നിഴലില്ലാത്ത സ്നേഹം വിടര്‍ത്തി അവള്‍ പറന്നു നടന്നു.
ഒടുവില്‍ ഇന്നലെ സേതു തിരിച്ചു പോകുന്നു എന്നറിഞ്ഞപ്പോള്‍ അല്‍പം വിഷമം തോന്നാതിരുന്നില്ല. പരസ്പരം കണ്ടിരുന്നില്ലെങ്കിലും എന്തോ ഒരു വല്ലായ്മ. ഒരവയവം ഉപേക്ഷിച്ച് മുന്നോട്ടു നടക്കേണ്ടി വരുമ്പോഴുള്ള ഒരവസ്ഥ ! കൂടെ അവളും രണ്ടു ദിവസത്തേയ്ക്ക് പോയതാണ്. സേതവും അവളും ഇല്ലാതാകുമ്പോള്‍ പേടിതോന്നുന്നു. രാമകൃഷ്ണന്‍ ഭയംകൊണ്ട് കണ്ണട ഊരിവച്ചു.
ഈ ബ്ലോഗിലെ എല്ലാ സൃഷ്ടികളുടേയും അവകാശം അതാത് രചനകളുടെ എഴുത്തുകാര്‍ക്കും സാഹിത്യവേദിയിലും നിക്ഷിപ്തമാണ്. വേദിയുടേയൊ സൃഷ്ടികളുടെ ഉടമകളുടേയൊ അറിവൊ അനുവാദമൊ കൂടാതെ ഇതിലെ ഉള്ളടക്കം പൂര്‍ണ്ണമായൊ ഭാഗികമായൊ ഒരു രീതിയിലും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. അങ്ങിനെ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതാണ് എന്ന് വിനീതമായി അറിയിക്കുന്നു.
About This Blog
മുംബൈ സാഹിത്യ വേദി കഴിഞ്ഞ 43 വര്ഷമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച്ച മുംബൈ കേരളീയ സമാജത്തില്‍ സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു വരുന്നു. ഇതു വരെ ഒരിക്കല്‍ പോലും മുടങ്ങാതെ ഈ സംരഭം ഇങ്ങിനെ തുടരുന്നതിനു പിന്നില്‍ അക്ഷര സ്നേഹികളായ ഒരുപാടു സുമനസ്സുകളുടെ പരിശ്രമമാണ് എന്നു പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.
അതാതു മാസങ്ങളില്‍ നടക്കുന്ന സാഹിത്യ ചര്‍ച്ചയ്ക്കുള്ള കൃതികള്‍ ഈ ബ്ളോഗ്ഗില് മുന്‍കൂട്ടി പോസ്റ്റു ചെയ്യപ്പെടും. ഇതുകൊണ്ടുള്ള ഒരു പ്രധാന ഗുണം; വേദിയില്‍ ചര്ച്ചയില് പങ്കെടുക്കാനായി എത്തുന്നവര്‍ക്ക് കൃതികള്‍ കൂറേ ദിവസം മുന്‍പുതന്നെ കിട്ടുന്നു, ഇതു ചര്ച്ചയില് കൂടുതല്‍ സജീവമായി പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കും. മറ്റൊന്ന് ഈ ബ്ളോഗ്ഗിലെ കമന്റു വാളിലൂടെ ലോകത്തിലെ ഏതൊരു ഭാഗത്തുമുള്ള സഹൃദയര്‍ക്കും ചര്ച്ചയില് പങ്കെടുക്കാനാവും എന്നത് ഒരു വലിയകാര്യമായി ഞങ്ങള്‍ കാണുന്നു. കമന്റു വാളിലെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സാഹിത്യ വേദി ചര്ച്ചയില് പ്രത്യേകം വായിക്കപ്പെടുകയും അതിനുള്ള മറുപടികള്‍ ചര്‍ച്ചയ്ക്കു ശേഷമുള്ള വിശദമായ റിപ്പോര്‍ട്ടായി ഇതേബ്ളോഗ്ഗില് പോസ്റ്റു ചെയ്യുന്നതുമായിരിക്കും. അതുകൊണ്ട് ഇവിടെ പോസ്റ്റു ചെയ്യുന്ന കൃതികളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രയങ്ങള്‍ തുറന്നെഴുതുക.